മഞ്ജു വാര്യരെ പേടിയാണെന്ന് തിലകന്‍ ചേട്ടന്‍ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തെ വച്ച് സിനിമ എടുത്തതില്‍ ഫെഫ്കയുടെ പക തീര്‍ന്നിട്ടില്ല: രാമസിംഹന്‍

തിലകിനെ സിനിമയില്‍ വിലക്കിയ സമയത്ത് അദ്ദേഹത്തെ വച്ച് സിനിമയെടുത്ത സംവിധായകനാണ് രാമസിംഹന്‍. തിലകന്‍ ഡബിള്‍ റോളിലെത്തിയ ‘മുഖമുദ്ര’ എന്ന സിനിമയാണ് രാമസിംഹന്‍ ഒരുക്കിയത്. തിലകനെ കുറിച്ച് രാമസിംഹന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്.

ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിലകന്‍ ചേട്ടന്‍ നമ്പര്‍ വണ്ണാണ്, അതുപോലെ മറ്റൊരു ആര്‍ട്ടിസ്റ്റിനെ അംഗീകരിക്കുന്ന കാര്യത്തിലും. തനിക്ക് പേടിയുള്ള ആര്‍ട്ടിസ്റ്റ് മഞ്ജു വാര്യര്‍ ആണെന്നും മഞ്ജു എന്താണ് അടുത്ത നിമിഷം ചെയ്യാന്‍ പോകുന്നതെന്ന ടെന്‍ഷനിലാണ് താന്‍ അഭിനയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഉസ്താദ് ഹോട്ടല്‍ സിനിമ കഴിഞ്ഞ് അദ്ദേഹം ദുല്‍ഖറിനെ പ്രശംസിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. അതുപോലെ സ്‌ക്രിപ്റ്റ് പഠിക്കുന്ന ആര്‍ടിസ്റ്റുകളില്‍ ഒരാളാണ് തിലകന്‍ ചേട്ടന്‍. സ്‌ക്രിപ്റ്റ് കിട്ടിക്കഴിഞ്ഞാല്‍ തിലകന്‍ ചേട്ടന്‍ അത് പ്ലാന്‍ ചെയ്യും, ഞാന്‍ ഇങ്ങനെ ഡയലോഗ് പ്രസന്റ് ചെയ്യും എന്നൊക്കെ.

കുറച്ചു മുരട്ടുസ്വഭാവം ഉണ്ടെന്നേയുള്ളൂ. ആ മുരടന്‍ സ്വഭാവം മാറ്റി നിര്‍ത്തിയാല്‍ തിലകന്‍ ചേട്ടനെ പോലെ മറ്റൊരു ആര്‍ട്ടിസ്റ്റില്ല. അഭിനയത്തിന്റെ കാര്യത്തില്‍ തിലകന്‍ ഒരു സ്‌കൂളല്ല, ഒരു കോളേജാണ്. അദ്ദേഹത്തെ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നൊക്കെ പറഞ്ഞാല്‍ അതൊരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണ്.

അദ്ദേഹത്തെ വച്ച് എന്തായാലും സിനിമ ചെയ്യണമെന്ന് അങ്ങനെയാണ് തീരുമാനിക്കുന്നത്. ആ സിനിമ എടുത്തതിനാണ് എന്നെ ഫെഫ്കയില്‍ നിന്ന് പുറത്താക്കിയത്, 2010ല്‍. ഇതുവരെ അവരുടെ പക തീര്‍ന്നിട്ടില്ല. തിലകന്‍ പിന്നെയും അഭിനയിച്ചു. പലരെയും വെല്ലുവിളിച്ച് നമുക്ക് സിനിമ എടുക്കാം. പക്ഷെ നല്ല ടെക്‌നീഷ്യന്‍മാരെ നഷ്ടമാകും എന്നാണ് രാമസിംഹന്‍ പറയുന്നത്.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ