മഞ്ജു വാര്യരെ പേടിയാണെന്ന് തിലകന്‍ ചേട്ടന്‍ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തെ വച്ച് സിനിമ എടുത്തതില്‍ ഫെഫ്കയുടെ പക തീര്‍ന്നിട്ടില്ല: രാമസിംഹന്‍

തിലകിനെ സിനിമയില്‍ വിലക്കിയ സമയത്ത് അദ്ദേഹത്തെ വച്ച് സിനിമയെടുത്ത സംവിധായകനാണ് രാമസിംഹന്‍. തിലകന്‍ ഡബിള്‍ റോളിലെത്തിയ ‘മുഖമുദ്ര’ എന്ന സിനിമയാണ് രാമസിംഹന്‍ ഒരുക്കിയത്. തിലകനെ കുറിച്ച് രാമസിംഹന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്.

ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിലകന്‍ ചേട്ടന്‍ നമ്പര്‍ വണ്ണാണ്, അതുപോലെ മറ്റൊരു ആര്‍ട്ടിസ്റ്റിനെ അംഗീകരിക്കുന്ന കാര്യത്തിലും. തനിക്ക് പേടിയുള്ള ആര്‍ട്ടിസ്റ്റ് മഞ്ജു വാര്യര്‍ ആണെന്നും മഞ്ജു എന്താണ് അടുത്ത നിമിഷം ചെയ്യാന്‍ പോകുന്നതെന്ന ടെന്‍ഷനിലാണ് താന്‍ അഭിനയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഉസ്താദ് ഹോട്ടല്‍ സിനിമ കഴിഞ്ഞ് അദ്ദേഹം ദുല്‍ഖറിനെ പ്രശംസിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. അതുപോലെ സ്‌ക്രിപ്റ്റ് പഠിക്കുന്ന ആര്‍ടിസ്റ്റുകളില്‍ ഒരാളാണ് തിലകന്‍ ചേട്ടന്‍. സ്‌ക്രിപ്റ്റ് കിട്ടിക്കഴിഞ്ഞാല്‍ തിലകന്‍ ചേട്ടന്‍ അത് പ്ലാന്‍ ചെയ്യും, ഞാന്‍ ഇങ്ങനെ ഡയലോഗ് പ്രസന്റ് ചെയ്യും എന്നൊക്കെ.

കുറച്ചു മുരട്ടുസ്വഭാവം ഉണ്ടെന്നേയുള്ളൂ. ആ മുരടന്‍ സ്വഭാവം മാറ്റി നിര്‍ത്തിയാല്‍ തിലകന്‍ ചേട്ടനെ പോലെ മറ്റൊരു ആര്‍ട്ടിസ്റ്റില്ല. അഭിനയത്തിന്റെ കാര്യത്തില്‍ തിലകന്‍ ഒരു സ്‌കൂളല്ല, ഒരു കോളേജാണ്. അദ്ദേഹത്തെ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നൊക്കെ പറഞ്ഞാല്‍ അതൊരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണ്.

അദ്ദേഹത്തെ വച്ച് എന്തായാലും സിനിമ ചെയ്യണമെന്ന് അങ്ങനെയാണ് തീരുമാനിക്കുന്നത്. ആ സിനിമ എടുത്തതിനാണ് എന്നെ ഫെഫ്കയില്‍ നിന്ന് പുറത്താക്കിയത്, 2010ല്‍. ഇതുവരെ അവരുടെ പക തീര്‍ന്നിട്ടില്ല. തിലകന്‍ പിന്നെയും അഭിനയിച്ചു. പലരെയും വെല്ലുവിളിച്ച് നമുക്ക് സിനിമ എടുക്കാം. പക്ഷെ നല്ല ടെക്‌നീഷ്യന്‍മാരെ നഷ്ടമാകും എന്നാണ് രാമസിംഹന്‍ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ