പരാജയപ്പെട്ടപ്പോള്‍ വിഡ്ഢിയായി തോന്നി, എന്നു വച്ച് മൂന്ന് വര്‍ഷത്തോളം കരഞ്ഞ് ഇരിക്കാനാവില്ല: പുരി ജഗന്നാഥ്

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കിയ ‘ലൈഗര്‍’ ചിത്രം പരാജയപ്പെട്ടതില്‍ പ്രതികരിച്ച് സംവിധായകന്‍ പുരി ജഗന്നാഥ്. സിനിമ പരാജയപ്പെടുമ്പോള്‍ വിഡ്ഢിയായി തോന്നും. മൂന്ന് വര്‍ഷം കൊണ്ട് ഒരുക്കിയ സിനിമയാണ്. എന്നാല്‍ ഇതിന്റെ പേരില്‍ അടുത്ത മൂന്ന് വര്‍ഷത്തോളം കരഞ്ഞ് ഇരിക്കാന്‍ ആവില്ല എന്നാണ് സംവിധായകന്‍ പറയുന്നത്.

ലൈഗറിന് വേണ്ടി മൂന്ന് വര്‍ഷം ജോലി ചെയ്തു. മനോഹരമായ സെറ്റുകള്‍ നിര്‍മ്മിച്ചതും മൈക്ക് ടൈസനൊപ്പം പ്രവര്‍ത്തിച്ചതും ആസ്വദിച്ചു. എന്നാല്‍ സിനിമ പരാജയപ്പെട്ടു. അതുകൊണ്ട് അടുത്ത മൂന്ന് വര്‍ഷം കരഞ്ഞു കൊണ്ടിരിക്കാന്‍ ആവില്ല. വിജയം ഒരുപാട് ഊര്‍ജ്ജം കൊണ്ടുവരും. എന്നാല്‍ പരാജയത്തോടെ ആ ഊര്‍ജ്ജമെല്ലാം ഇല്ലാതാകും.

വിജയിക്കുമ്പോള്‍ നമ്മള്‍ ഒരു പ്രതിഭയാണെന്നും പരാജയപ്പെടുമ്പോള്‍ ഒരു വിഡ്ഢിയായും തോന്നും. സിനിമകള്‍ വിജയിക്കുമ്പോള്‍ നമ്മളില്‍ വിശ്വസിക്കുന്നവര്‍, ഒരു സിനിമ പരാജയപ്പെടുമ്പോള്‍ നമുക്കെതിരെ തിരിയും. വളരെയധികം സമ്മര്‍ദ്ദമുണ്ട്. അതെല്ലാം നേരിടാന്‍ ശക്തി ആവശ്യമാണ്.

നമുക്ക് പരിക്കേല്‍ക്കുമ്പോള്‍ അത് സുഖമാകാന്‍ സമയം ആവശ്യമാണ്. എന്നാല്‍ താന്‍ വിശ്വസിക്കുന്നത് സുഖമാകാനുള്ള കാലയളവ്് ചെറുതായിരിക്കണം എന്നാണ്. ചിലപ്പോള്‍ ചുറ്റുമുള്ളവരെ നഷ്ടപ്പെട്ടേക്കാം, സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം എന്നിരുന്നാലും നമ്മള്‍ അടുത്ത കാര്യത്തിലേക്ക് പോകണം എന്നാണ് സംവിധായകന്‍ പറയുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു