രാജു കുളിച്ചിട്ടും രണ്ട് ദിവത്തോളം കാരവനില്‍ മത്തിക്കറിയുടെ മണമുണ്ടായിരുന്നു; 'പാമ്പ് ജോയ്' വീണ്ടും, വെളിപ്പെടുത്തി ജി. മാര്‍ത്താണ്ഡന്‍

വീണ്ടും ‘പാമ്പ് ജോയ്’ ആകാന്‍ ഒരുങ്ങി പൃഥ്വിരാജ്. 2016ല്‍ എത്തിയ ഹിറ്റ് ചിത്രം ‘പാവാട’യുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍. സഹസംവിധായകനായി കരിയര്‍ തുടങ്ങിയ മാര്‍ത്താണ്ഡന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു പാവാട.

ചിത്രത്തിലെ പ്രധാന സീനുകളില്‍ ഒന്നിനെ കുറിച്ച് പറയുന്നതിനൊപ്പമാണ് രണ്ടാം ഭാഗത്തെ കുറിച്ചും സംവിധായകന്‍ വെളിപ്പെടുത്തിയത്. പൃഥ്വിരാജിന്റെ തലയില്‍ മിയ മീന്‍ച്ചട്ടി കൊണ്ട് അടിക്കുന്ന തിയേറ്ററില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. ഈ രംഗത്തെ കുറിച്ചാണ് മാര്‍ത്താണ്ഡന്‍ സംസാരിച്ചത്.

”മിയക്കും എനിക്കും ഒരു പോലെ ടെന്‍ഷന്‍ ഉണ്ടായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ചട്ടിയൊക്കെ ഡമ്മി ഉണ്ടാക്കി. ഒറിജിനല്‍ മീന്‍കറി തന്നെ വേണമെന്ന് രാജുവിന് നിര്‍ബന്ധമുണ്ടായിരുന്നു. ഞാന്‍ ഡമ്മി വെക്കാമെന്ന് പറഞ്ഞപ്പോള്‍, ഒറിജിനല്‍ മീന്‍ കറി ആണെങ്കിലെ ആ ഫീല്‍ കിട്ടു എന്നാണ് രാജു പറഞ്ഞത്.”

”ഷൂട്ടിന് ശേഷം രാജു പോയി കുളിച്ചിട്ടും രണ്ട് ദിവത്തോളം കാരവനില്‍ മത്തിക്കറിയുടെ മണമുണ്ടായിരുന്നു” എന്നാണ് മാര്‍ത്താണ്ഡന്‍ ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പാവാടയ്ക്ക് സെക്കന്‍ഡ് പാര്‍ട്ട് അടിപ്പാവാട എന്നൊക്കെ പലരും ട്രോളുന്നുണ്ടെങ്കിലും പാമ്പ് ജോയ് എന്ന കഥാപാത്രത്തെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് താനെന്നും മാര്‍ത്തണ്ഡന്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക