രണ്ടാമതും തെറ്റിയപ്പോള്‍ മമ്മൂക്ക ബഹളം വച്ചു, അന്നത്തോടെ സിനിമ ജീവിതം തീര്‍ന്നുവെന്ന് വിചാരിച്ചു: ബ്ലെസി

മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ചും തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ചും വെളിപ്പെടുത്തി സംവിധായകന്‍ ബ്ലെസി. 1987ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത നൊമ്പരത്തിപ്പൂവ് എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ആദ്യമായി മമ്മൂക്കയെ കണ്ടത് എന്നാണ് ബ്ലെസി പറയുന്നത്. ക്ലാപ്പ് അടിച്ചത് ശരിയാകാതെ മമ്മൂട്ടി ബഹളം വച്ചതിനെ കുറിച്ചും സംവിധായകന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

മൂന്നാറിലെ എസ്.എന്‍ ടൂറിസ്റ്റ് ഹോമിന്റെ പിറകിലുള്ള ഒരു മൈതാനത്ത് മമ്മൂക്കയും മാധവിയും കൂടിയുള്ള ഒരു സീനാണ് ആദ്യമായി എടുക്കുന്നത്. തന്റെ രണ്ടാമത്തെ ചിത്രം. ഇതില്‍ ക്ലാപ്പ് അടിക്കണം. സീന്‍ നമ്പറും ഷോട്ട് നമ്പറും അനൗണ്‍സ് ചെയ്തിട്ട് വേണം ക്ലാപ്പടിക്കാന്‍. മമ്മൂട്ടി എന്ന വലിയ നടനെ കണ്ടതിന്റെ എക്സൈറ്റ്മെന്റില്‍ നില്‍ക്കുകയായിരുന്നു താന്‍.

മാത്രമല്ല അതിന് മുമ്പ് താന്‍ ചെയ്ത മുന്തിരിത്തോപ്പുകളില്‍ ക്ലാപ്പ് അടിച്ചിട്ടുമില്ലായിരുന്നു. അതില്‍ ക്ലാപ്പ് ബോര്‍ഡ് കാണിച്ചാല്‍ മാത്രം മതിയായിരുന്നു. എന്നാല്‍ ഇവിടെ താന്‍ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ ഇത് തെറ്റി. രണ്ടാമത്തെ പ്രാവശ്യവും തെറ്റിയതോടെ മമ്മൂക്ക ചൂടായി. വേറാരും ഇല്ലേ ഇവിടെ ക്ലാപ്പടിക്കാന്‍, പുതിയ പിള്ളാരാണോ ഇത് ചെയ്യുന്നത് എന്ന് ചോദിച്ച് ബഹളമായി.

അതോടെ പൂജപ്പുര രാധാകൃഷ്ണന്‍ വന്ന് ക്ലാപ്പടിച്ചു. ഉച്ചയായപ്പോഴേക്കും പത്മരാജന്‍ സാര്‍ അടുത്തു വന്നിട്ട് സാരമില്ല പുള്ളി അങ്ങനെ പറഞ്ഞതൊന്നും കാര്യമായി എടുക്കേണ്ടെന്ന് പറഞ്ഞു. താന്‍ അപ്പോഴത്തേക്ക് സിനിമാ ജീവിതം തന്നെ കഴിഞ്ഞു എന്ന മട്ടിലായി. കാരണം ഒരു സൂപ്പര്‍സ്റ്റാര്‍ ബഹളം വച്ച് നമ്മളെ പറഞ്ഞുവിടും എന്ന രീതിയിലാണ് അതിനെ കണ്ടത്.

അന്നത്തോടെ സിനിമ ജീവിതം തീര്‍ന്നു എന്ന് വിചാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പത്മരാജന്‍ സര്‍ വരുന്നത്. നീ ഒന്നു പ്രാക്ടീസ് ചെയ്തിട്ട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഉച്ച കഴിഞ്ഞപ്പോള്‍ ഞാന്‍ അത് പ്രാക്ടീസ് ചെയ്ത് ക്ലാപ്പടിച്ചു. ശരിയാവുകയും ചെയ്തു. ‘ആ ഇങ്ങനെയാണ് ചെയ്യേണ്ടത്’ എന്ന് പറഞ്ഞ് മമ്മൂക്ക തന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും ബ്ലെസി പറഞ്ഞു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്