ഏറ്റവും കൂടുതൽ ആനന്ദം കിട്ടുന്നത് സംവിധായകനായി ഇരിക്കുമ്പോൾ: ദിലീഷ് പോത്തൻ

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം.’ സിനിമ ഇറങ്ങിയതിന് ശേഷം സിനിമയിലെ ബ്രില്ല്യൻസുകൾ ‘പോത്തേട്ടൻ ബ്രില്ല്യൻസ്’ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.

ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. ചെറുതാണെങ്കിലും ചിത്രത്തിന്റെ ഗതി നിർണയിക്കുന്ന ഒരു കഥാപാത്രം തന്നെ ആയിരുന്നു ദിലീഷ് പോത്തൻ അവതരിപ്പിച്ച എൽദോച്ചായൻ എന്ന കഥാപാത്രം.

എന്നാൽ ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തൻ. അഭിനയത്തിനെക്കാൾ ഏറ്റവും കൂടുതല് ഇഷ്ടമുള്ളത് സംവിധാനം തന്നെയാണെന്നും, സ്വന്തം പെർഫോമൻസിനെ ഒരു ഡയറക്‌ടർ ആയിട്ട് മാറി ജഡ്‌ജ്‌ ചെയ്യുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ദിലീഷ് പോത്തൻ പറയുന്നു.

“ഞാൻ സംവിധാനം ചെയ്‌ത പടങ്ങളിൽ അഭിനയിക്കുന്നത് എനിക്കും നല്ല പ്രശ്നമാണ്. മഹേഷിൻ്റെ പ്രതികാരത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ അഭിനയിക്കേണ്ടി വന്നതാണ്. അതെനിക്ക് നല്ല ബുദ്ധിമുട്ടായിരുന്നു. നമ്മുടെ പെർഫോമൻസിനെ ഒരു ഡയറക്‌ടർ ആയിട്ട് മാറി ജഡ്‌ജ്‌ ചെയ്യുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല.

ഒരു പണി കൃത്യമായിട്ട് എടുക്കുക എന്നതാണ്, രണ്ടും കൂടെ എന്തായാലും പ്രാക്ടിക്കൽ അല്ല. എന്തായാലും എൻജോയ് ചെയ്യുന്ന ജോലി സംവിധാനം തന്നെയാണ്. പക്ഷേ സംവിധാനത്തിന് വേണ്ടി എടുക്കുന്ന എഫേർട്ട് വലുതാണ്.

എഫേർട്ട് കംപയർ ചെയ്യുമ്പോൾ ഡയറക്‌ട് ചെയ്യുന്നതിനേക്കാൾ എളുപ്പം അഭിനയിക്കാനാണ്. അതിൻ്റേതായിട്ടുള്ള ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ട്. കഷ്ടപ്പാടൊക്കെ ഉണ്ടെങ്കിലും ഒരു ആനന്ദം കിട്ടുക ഡയറക്ട് ചെയ്യുമ്പോഴാണ്.” ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ