എന്റെ പേരിലുള്ള റെക്കോഡ് നീ ബ്രേക്ക് ചെയ്യുമോ എന്ന് മമ്മൂട്ടി ചോദിച്ചു; ശ്രമിക്കുണ്ടെന്ന് ഞാൻ പറഞ്ഞു : ധ്യാൻ ശ്രീനിവാസൻ

രസകരമായ അഭിമുഖങ്ങളും കിടിലൻ മറുപടികളും കൊണ്ട് ശ്രദ്ധേയനാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് തരാം ഇപ്പോൾ. സിനിമകളേക്കാളേറെ ചർച്ചയാകുന്നവയാണ് ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ.

മമ്മൂട്ടിയുടെ പേരിലുള്ള ഒരു റെക്കോർഡ് തകർക്കുമോയെന്ന് തന്നോട് അദ്ദേഹം തന്നെ ഒരിക്കൽ ചോദിച്ചിരുന്നുവെന്ന ധ്യാനിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ ‘ജയിലർ ഷൂട്ട് നടക്കുന്ന സമയത്തായിരുന്നു മമ്മൂട്ടി അങ്കിളിന്റെ നന്‍പകല്‍ നേരത്ത് മയക്കം ഷൂട്ടും നടന്നത്. ഇടയ്ക്ക് അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. ഒരു വര്‍ഷം 34 പടം ചെയ്തുവെന്നൊരു റെക്കോര്‍ഡ് എന്റെ പേരിലുണ്ട്. അത് നീ ബ്രേക്ക് ചെയ്യുമോ? എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

ഇതിനു മറുപടിയായി ശ്രമിക്കുന്നുണ്ടെന്നായിരുന്നു താൻ പറഞ്ഞെതെന്നും ധ്യാൻ പറയുന്നു. കോവിഡ് കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു മടുപ്പായിരുന്നു എന്നും ഇനി വര്‍ക്ക് ചെയ്യാമെന്നായിരുന്നു തീരുമാനം എന്നും ധ്യാൻ പറഞ്ഞു. ഉടല്‍ കഴിഞ്ഞ് ഞാന്‍ ഏറ്റവും കൂടുതല്‍ പുഷ് ചെയ്യാന്‍ പോവുന്ന സിനിമയാണ് നദികളില്‍ സുന്ദരി യമുന എന്നും താരം കൂട്ടിച്ചേർത്തു.

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ നായകന്മാരായി എത്തുന്ന ‘നദികളില്‍ സുന്ദരി യമുന’യുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ടീസറിലേത് പോലെ തന്നെ രസകരമായ രംഗങ്ങൾ ഒത്തിണക്കിയാണ് ട്രെയിലർ എത്തിയത്. സെപ്റ്റംബർ പതിനഞ്ചിന് ചിത്രം തിയറ്ററുകളിൽ എത്തും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക