അതിന്റെ പേരില്‍ ഞാന്‍ കേള്‍ക്കാത്ത തെറിയില്ല, സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് ഞാന്‍ ചുമ്മാ തട്ടിവിട്ടതാണ്: ധ്യാന്‍ ശ്രീനിവാസന്‍

ഈ വര്‍ഷം വിഷു റിലീസ് ആയി എത്തിയ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ സിനിമയാണ് ഫഹദ് ഫാസിലിന്റെ ആവേശം. ഈ സിനിമ ഉണ്ടാക്കിയ ഓളം ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ പ്രകടമാണ്. രംഗണ്ണനും ഇല്ലുമിനാറ്റിയും ഇന്നും റീല്‍സുകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിനൊപ്പമായിരുന്നു ആവേശം എത്തിയത്.

വര്‍ഷങ്ങള്‍ ശേഷത്തിന്റെ തിയേറ്റര്‍ വിസിറ്റിനിടെ ആവേശത്തിന്റെ റിവ്യൂ ചോദിച്ചപ്പോള്‍ സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത് അന്ന് വലിയ ചര്‍ച്ചയായി മാറിയിരുന്നു. അന്ന് അങ്ങനെ പറഞ്ഞതിന്റെ പേരില്‍ താന്‍ കേള്‍ക്കാത്ത തെറികള്‍ ഇല്ല എന്നാണ് ധ്യാന്‍ ഇപ്പോള്‍ പറയുന്നത്.

ആവേശം തിയേറ്ററില്‍ വലിയ വിജയം നേടുന്നതിനുള്ള എല്ലാ ചേരുവകളുമുള്ള സിനിമയാണ് എന്ന് ആദ്യമേ മനസിലായിരുന്നു. എന്നാല്‍ ഇപ്പുറത്ത് തങ്ങളുടേത് പതിഞ്ഞ താളത്തില്‍ കഥ പറയുന്ന സിനിമയുമാണ്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി തുടങ്ങിയവര്‍ പ്രമോഷന്റെ ഭാഗമായില്ല.

അതുകൊണ്ടാണ് ബേസില്‍ ജോസഫിനൊപ്പം അഭിമുഖങ്ങളില്‍ തമാശകള്‍ പറഞ്ഞ് സിനിമയുടെ ഹൈപ്പ് കൂട്ടിയത്. പടം റിലീസായി കഴിഞ്ഞിട്ട് എന്തെങ്കിലുമൊക്കെ പറയണമെന്ന് വിചാരിച്ചപ്പോഴാണ് ഒരുത്തന്‍ ആവേശം എങ്ങനെയുണ്ടെന്ന് ചോദിച്ചത്. അത് പക്കാ കൊമേഴ്സ്യല്‍ പടമാണെന്ന് അറിയാമായിരുന്നു.

എന്നാലും സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് ഞാന്‍ ചുമ്മാ തട്ടിവിട്ടു. എന്തിനാണ് അങ്ങനെ പറയാന്‍ പോയത് എന്ന് ഏട്ടന്‍ ചോദിച്ചു. എന്റെ റിവ്യൂ ഇവിടെ ആരും സീരിയസായി എടുക്കില്ലെന്ന് നല്ലോണം അറിയാം. എന്നാലും അതിന്റെ പേരില്‍ ഞാന്‍ കേള്‍ക്കാത്ത തെറിയില്ല എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക