രഞ്ജിത്ത് നടത്തിയത് അനാവശ്യ പ്രസ്താവന: വേണു

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട ചിത്രമാണ് പത്മരാജൻ സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ തൂവാനത്തുമ്പികൾ. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളുടെ കൂട്ടത്തിൽ തൂവാനത്തുമ്പികൾക്ക് സ്ഥാനമുണ്ട്.

അടുത്തിടെ ചിത്രത്തിലെ തൃശ്ശൂർ ഭാഷയെ കുറിച്ച് സംവിധായകൻ രഞ്ജിത്ത് പറഞ്ഞ കാര്യങ്ങൾ വാർത്തയായിരുന്നു. തൂവാനത്തുമ്പികളിലെ മോഹൻലാലിന്റെ തൃശ്ശൂർ ഭാഷ വളരെ ബോറാണ് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. അതുമായി ബന്ധപ്പെട്ട് പത്മരാജന്റെ മകൻ അനന്തപത്മനാഭനും അൽഫോൺസ് പുത്രനും തുടങ്ങീ നിരവധി പേർ പ്രതികരണവുമായി എത്തിയിരുന്നു.

ഇപ്പോഴിതാ രഞ്ജിത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഛായാഗ്രഹകനും സംവിധായകനുമായ വേണു. വിമർശനങ്ങൾ എപ്പോഴും ആവശ്യമാണെന്നും എന്നാൽ ഈ വിഷയത്തിൽ രഞ്ജിത്ത് നടത്തിയത് അനാവശ്യ പ്രസ്താവന മാത്രമാണെന്നും വേണു പറയുന്നു.

“വിമർശനങ്ങൾ തീർച്ചയായും ആവശ്യമാണ്. വിമർശിക്കാനുള്ള അവകാശം ഏതൊരു പ്രേക്ഷകനുമുണ്ട്. എന്നാൽ രഞ്ജിത് നടത്തിയതിനെ വിമർശനമെന്ന് പറയാനാകില്ല. വെറും അനാവശ്യ പ്രസ്‌താവന മാത്രമാണ് അത്. ഒരു പ്രസക്തിയുമില്ലാത്ത കാര്യമാണ് രഞ്ജിത് പറഞ്ഞത്.

വലിയ സിനിമകളിൽ പ്രവർത്തിക്കുമ്പോഴാണ് ഏറ്റവും കഷ്‌ടപ്പെടുന്നത്. വളരെ ചലഞ്ചിങ് ആണെന്ന് പറയാം. രാജീവ് മേനോൻ്റെ മിൻസാരക്കനവ് എന്ന സിനിമയാണ് ഞാൻ അത്തരത്തിൽ വർക്ക് ചെയ്‌ത ആദ്യത്തെ സിനിമ. അതിലെ വെണ്ണിലവേ എന്ന ഗാനത്തിന് ലൈറ്റ് സെറ്റ് ചെയ്‌തത്‌ അന്നത്തെ കാലത്ത് എനിക്ക് വലിയ ചലഞ്ചിങ് ആയിരുന്നു.” എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വേണു പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക