ജയസൂര്യയെ ഞാന്‍ അടിച്ചിട്ടുണ്ട്, ആ സിനിമയുടെ സമയത്ത് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു..; തുറന്നു പറഞ്ഞ് കലാ മാസ്റ്റര്‍

വര്‍ഷങ്ങളായി സിനിമയില്‍ കൊറിയോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന ഡാന്‍സ് മാസ്റ്റര്‍ ആണ് കലാ മാസ്റ്റര്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളില്‍ കല പ്രവര്‍ത്തിച്ചിട്ടുണ്ട്. കലാ മാസ്റ്ററുടെ അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനൊപ്പവുമെല്ലാം കല പ്രവര്‍ത്തിച്ചിട്ടുണ്ട്. നടന്‍ ജയസൂര്യയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം കല പങ്കുവച്ചിട്ടുണ്ട്.

ജയസൂര്യയുടെ ആദ്യ സിനിമയായ ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കലാ മാസ്റ്റര്‍ പറയുന്നത്. ”ആ സിനിമയുടെ സമയത്ത് ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവനെ അടിച്ചിട്ട് പോലുമുണ്ട്.”

”സിനിമയുടെ അവസാനം ഞങ്ങള്‍ നല്ല ഫ്രണ്ട്‌സായിട്ട് ‘എന്നെടി കലാ’ എന്നായിരുന്നു അവന്‍ ചോദിക്കാറുള്ളത്. പക്ഷെ അതിന് മുമ്പ് ഞാന്‍ അവനോട് പലപ്പോഴും നീ അടി വാങ്ങുമെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ അവന്‍ അടി വാങ്ങിയിട്ടുമുണ്ട്. കാരണം അവന് ഒന്നും അറിയില്ലായിരുന്നു.”

”പക്ഷെ നല്ല പയ്യനാണ് ജയസൂര്യ, ഒരുപാട് വികൃതിയുമാണ്. ആദ്യ സിനിമയായിട്ട് പോലും പിന്നില്‍ വന്ന് നിന്ന് ശല്യപ്പെടുത്തും. വന്ന് ഡാന്‍സ് കളിക്കെടായെന്ന് ഞാന്‍ പറയണം. അവന് ആ സമയത്ത് തമിഴ് മനസിലാകില്ലായിരുന്നു. അപ്പോള്‍ ഡാന്‍സ് ചെയ്യാന്‍ പറഞ്ഞ് രണ്ട് അടി കൊടുക്കും.”

”പിന്നെ അവന്‍ നന്നായി. ഇപ്പോള്‍ ഒരുപാട് മാറിയിട്ടുണ്ട്” എന്നാണ് യെസ് എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കലാ മാസ്റ്റര്‍ പറയുന്നത്. അതേസമയം, 2002ല്‍ ആണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ റിലീസ് ആകുന്നത്. വിനയന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം മികച്ച വിജയവും നേടിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക