അതില്‍ എന്താണ് തെറ്റ്? സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നതിന്റെ കാരണം ഇതാണ്..; വിമര്‍ശനങ്ങളോട് ചിരഞ്ജീവി

അടുത്തിടെയായി റീമേക്ക് ചിത്രങ്ങള്‍ മാത്രം ഒരുക്കുന്നതിന് പിന്നില്‍ തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ‘ലൂസിഫര്‍’ ചിത്രത്തിന്റെ റീമേക്ക് ആയി ‘ഗോഡ്ഫാദര്‍’ എത്തിയപ്പോള്‍ കനത്ത പരാജയമായിരുന്നു ബോക്‌സോഫീസില്‍ നിന്നും നേടിയത്.

അടുത്തതായി ചിരഞ്ജീവിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം ‘ഭോല ശങ്കര്‍’ അജിത്ത് ചിത്രം ‘വേതാള’ത്തിന്റെ റീമേക്ക് ആണ്. എന്നാല്‍ മറ്റ് ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നത് കുറക്കണമെന്നാണ് ആരാധകര്‍ അടക്കം പറയുന്നത്.

താന്‍ റീമേക്ക് ചിത്രങ്ങള്‍ ചെയ്യുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ചിരഞ്ജീവി ഇപ്പോള്‍. ‘ഭോലാ ശങ്കറി’ന്റെ പ്രീ-റിലീസ് ഇവന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ”ഭോലാ ശങ്കര്‍ എന്നെ പോലെ നിങ്ങള്‍ക്കും ഇഷ്ടമാകുമെന്നാണ് എന്റെ പ്രതീക്ഷ. പലരും റീമേക്ക് ചിത്രങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാറുണ്ട്.”

”ശക്തമായ കഥയും ഉള്ളടക്കവുമുളളതുകൊണ്ടാണ് പല ചിത്രങ്ങളും തെലുങ്ക് ജനതയുടെ മുന്നില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. അതില്‍ എന്താണ് തെറ്റ്? ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായതോടെ വ്യത്യസ്തഭാഷ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.”

”പിന്നെ എന്തിനാണ് ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ വേതാളം ഒ.ടി.ടിയില്‍ ലഭ്യമല്ല. അതാണ് ഈ ചിത്രം ചെയ്യാനുള്ള ആത്മവിശ്വാസം” എന്നാണ് ചിരഞ്ജീവി പറയുന്നത്. മെഹര്‍ രമേഷാണ് ഭോലാ ശങ്കര്‍ സംവിധാനം ചെയ്യുന്നത്. തമന്നയാണ് ചിത്രത്തില്‍ നായിക.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക