സ്ത്രീകളെ ഉൾപ്പെടുത്തണമെന്ന് ചിന്തിച്ച് സിനിമ ഉണ്ടാക്കാനാകില്ല; തൊഴിലിടത്ത് തുല്യത വരേണ്ടത് അനിവാര്യം: ചിദംബരം

ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ചിദംബരം. സ്ത്രീകളെ ഉൾപ്പെടുത്തണമെന്ന ചിന്തയോട് കൂടി സിനിമ തുടങ്ങാൻ കഴിയില്ലെന്നും, എന്നാൽ തൊഴിലിറ്റത്ത് തുല്യത വരേണ്ടത് അനിവാര്യമായ കാര്യമാണെന്നും പറഞ്ഞ ചിദംബരം, മലയാള സിനിമയും പ്രേക്ഷകരും മാറികൊണ്ടിരിക്കുകയാണെന്നും കൂട്ടിചേർത്തു.

“ഏത് തരത്തിലുമുള്ള ചിന്തയ്ക്ക് മലയാള സിനിമയ്ക്ക് കടിഞ്ഞാണില്ല. സാമ്പത്തികം മാത്രമാണ് പ്രശ്നം. മലയാളികൾ, കൊറിയൻ ഡ്രാമയും ജപ്പാനീസ് സിനിമകളും കാണാൻ തുടങ്ങി, സയൻസ് ഫിക്ഷൻ കാണുന്നു. കൂടുതൽ മാറ്റമുണ്ടാകുന്നത് ആശയപരമായി പുതിയ മേഖലകളിലേക്ക് കടക്കാനാകും. മലയാളം സിനിമ വലുതാകുമ്പോൾ വലിയ ചിന്തകളിലേക്ക് കടക്കും. എന്നാൽ 2 മണിക്കൂർ എന്ന സ്ട്രക്ചർ മാറില്ല.

തൊഴിലിടത്ത് തുല്യത വരുത്താതെ മുന്നോട്ട് പോകാൻ പറ്റില്ല. കൃത്യമായ നടപടിയും തീരുമാനം ഉണ്ടാകണം. നവോഥാനം എല്ലാവ‌‌ർക്കും ദഹിച്ചെന്ന് വരില്ല. സ്ത്രീ-പുരുഷ വ്യത്യസമില്ലാതെ എല്ലാവർക്കും തൊഴിലിടത്തേക്ക് വരണം വരാൻ പറ്റണം. സ്ത്രീകളെ ഉൾപ്പെടുത്തണമെന്ന് ചിന്തിച്ച് സിനിമ ഉണ്ടാക്കാനാകില്ല.

30 ശതമാനം സ്ത്രീകൾ വേണമെന്ന് ചിന്തിച്ച് സിനിമ തുടങ്ങനാകില്ല. കഥയിൽ ആരു വരുന്നു എന്നതിന് അനുസരിച്ച്, നായികയെ അനിവാര്യമാണെങ്കിൽ ഉൾപ്പെടുത്തും. റിയൽ സ്റ്റോറിയായതിനാൽ 11 ആണുങ്ങളെ വെച്ച് സിനിമയെടുത്തു. മദ്യപിച്ച് കുഴിയിൽ ചാടുന്നത് ആണുങ്ങളാണ്.” മലയാള മനോരമ കോൺക്ലേവിലായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

അതേസമയം മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് ശേഷം ചിദംബരം ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. പ്രശസ്ത നിർമ്മാണ കമ്പനി ഫാന്റം സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”