ചെമ്പന്‍ കടുത്ത മദ്യപാനി, വില്ലത്തരം ഉള്ള ആള്‍ എന്നാണ് കേട്ടിരുന്നത്: പ്രണയത്തെ കുറിച്ച് മറിയം

സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടാണ് നടന്‍ ചെമ്പന്‍ വിനോദും മറിയയും വിവാഹിതരായത്. ഇവരുടെ പ്രായവ്യത്യാസമാണ് ചര്‍ച്ചയായത്. എന്നാല്‍ തങ്ങളുടെ പ്രണയത്തെ കുറിച്ചാണ് ചെമ്പനും മറിയവും പറയുന്നത്. സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയത്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ആരാണ് പ്രണയം ആദ്യം പറഞ്ഞതെന്ന ചോദ്യം തങ്ങള്‍ക്കിടയിലേക്ക് വന്നതെന്നാണ് ചെമ്പന്‍ പറയുന്നത്.

ചെമ്പന്‍ കടുത്ത മദ്യപാനിയാണ്, വില്ലത്തരമുള്ള ആളാണ് എന്നായിരുന്നു താന്‍ കേട്ടിരുന്നതെന്ന് മറിയം പറയുന്നത്. എന്നാല്‍ ചെമ്പന് മദ്യം നിര്‍ബന്ധമില്ല, വില്ലത്തരമുണ്ട്, അത്യാവശ്യമുള്ളിടത്ത് മാത്രം എന്നും മറിയം വനിതയോട് പറഞ്ഞു.

മറിയത്തിന്റെയും ചെമ്പന്റെയും വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെയാണ് വിവാഹം നടന്നത്. ലോക്ഡൗണ്‍ കഴിഞ്ഞ് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത് എന്നാല്‍ രജിസ്റ്റര്‍ ഓഫീസിന്റെ നോട്ടീസ് പിരീഡ് പ്രകാരം മെയ് അഞ്ചിനകം വിവാഹം ചെയ്തില്ലെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കേണ്ടി വരും അതുകൊണ്ട് വിവാഹിതരായെന്ന് ചെമ്പന്‍ വ്യക്തമാക്കുന്നത്.

“”ഇവള്‍ സൈക്കോളജിസ്റ്റ് ആണ്. അഭിനേതാക്കാള്‍ക്ക് ഒരു പ്രായം കഴിയുമ്പോള്‍ പ്രാന്താകും എന്നൊക്കെ പറയുന്നവര്‍ ഉണ്ട്. ഇനി എങ്ങാന്‍ അത് സത്യമായാല്‍ ആ സമയത്ത് എനിക്ക് പൈസ ലാഭിക്കാം. ഇവള്‍ ചികിത്സിച്ചോളുമല്ലോ”” എന്നും ചെമ്പന്‍ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ