ചെമ്പന്‍ കടുത്ത മദ്യപാനി, വില്ലത്തരം ഉള്ള ആള്‍ എന്നാണ് കേട്ടിരുന്നത്: പ്രണയത്തെ കുറിച്ച് മറിയം

സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടാണ് നടന്‍ ചെമ്പന്‍ വിനോദും മറിയയും വിവാഹിതരായത്. ഇവരുടെ പ്രായവ്യത്യാസമാണ് ചര്‍ച്ചയായത്. എന്നാല്‍ തങ്ങളുടെ പ്രണയത്തെ കുറിച്ചാണ് ചെമ്പനും മറിയവും പറയുന്നത്. സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയത്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ആരാണ് പ്രണയം ആദ്യം പറഞ്ഞതെന്ന ചോദ്യം തങ്ങള്‍ക്കിടയിലേക്ക് വന്നതെന്നാണ് ചെമ്പന്‍ പറയുന്നത്.

ചെമ്പന്‍ കടുത്ത മദ്യപാനിയാണ്, വില്ലത്തരമുള്ള ആളാണ് എന്നായിരുന്നു താന്‍ കേട്ടിരുന്നതെന്ന് മറിയം പറയുന്നത്. എന്നാല്‍ ചെമ്പന് മദ്യം നിര്‍ബന്ധമില്ല, വില്ലത്തരമുണ്ട്, അത്യാവശ്യമുള്ളിടത്ത് മാത്രം എന്നും മറിയം വനിതയോട് പറഞ്ഞു.

മറിയത്തിന്റെയും ചെമ്പന്റെയും വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെയാണ് വിവാഹം നടന്നത്. ലോക്ഡൗണ്‍ കഴിഞ്ഞ് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത് എന്നാല്‍ രജിസ്റ്റര്‍ ഓഫീസിന്റെ നോട്ടീസ് പിരീഡ് പ്രകാരം മെയ് അഞ്ചിനകം വിവാഹം ചെയ്തില്ലെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കേണ്ടി വരും അതുകൊണ്ട് വിവാഹിതരായെന്ന് ചെമ്പന്‍ വ്യക്തമാക്കുന്നത്.

“”ഇവള്‍ സൈക്കോളജിസ്റ്റ് ആണ്. അഭിനേതാക്കാള്‍ക്ക് ഒരു പ്രായം കഴിയുമ്പോള്‍ പ്രാന്താകും എന്നൊക്കെ പറയുന്നവര്‍ ഉണ്ട്. ഇനി എങ്ങാന്‍ അത് സത്യമായാല്‍ ആ സമയത്ത് എനിക്ക് പൈസ ലാഭിക്കാം. ഇവള്‍ ചികിത്സിച്ചോളുമല്ലോ”” എന്നും ചെമ്പന്‍ പറയുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു