''ഇപ്പോൾ നീ തനിച്ചല്ലേ,...​ എനിക്ക് കൂടെ കമ്പനി തന്നൂടേ എന്ന് അയാൾ ചോദിച്ചു ...,ഞാൻ സമ്മതിച്ചില്ല'': അവസരങ്ങൾ നഷ്ടമായതിന് കാരണവും അത് തന്നെയാണ്; ചാർമിള

തെന്നിന്ത്യൻ സിനിമ മേഖലയിൽ നിന്ന് ലഭിച്ച മോശം അനുഭവങ്ങളെപ്പറ്റി തുറന്ന് പറഞ്ഞ് നടി ചാർമിള. സിനിയിൽ തിളങ്ങി നിന്ന സമയം മുതൽ നിരവധി വിവാദങ്ങളാണ് ചാർമിളയ്ക്കെതിരെ ഉയർന്നിട്ടുള്ളത്. വിവാദങ്ങളിൽ പലതും സത്യമല്ലെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ചാർമിള വ്യക്തമാക്കി. മദ്യപിച്ച് ലൊക്കേഷനിലെത്തുന്നു, കാരവാന് വേണ്ടി ബഹളം വയ്‌ക്കുന്നു, പൈസയെ ചൊല്ലി നിർമ്മാതാവുമായി വഴക്കുണ്ടാക്കുന്നു തുടങ്ങി പല ആരോപണങ്ങളും തന്നെക്കുറിച്ച് അക്കാലത്ത് സിനിമാക്കാർ തന്നെ പ്രചരിപ്പിച്ചിരുന്നു.

ഒരുപാട് ആരോപണങ്ങൾ തന്റെ പേരിലുണ്ടായിട്ടുണ്ട്. സത്യത്തിൽ താൻ നായികയായിട്ട് വരുന്ന സമയത്ത് ഇന്ത്യയിൽ കാര്യാവൻ ഇല്ല. വിദേശത്തുണ്ടായിരുന്നു. ഇന്ത്യയിൽ വന്നാൽ നന്നായിരിക്കും എന്നെല്ലാം അക്കാലത്ത് ഞങ്ങൾ ചിന്തിച്ചിട്ടുണ്ടന്നല്ലാതെ അതിൽ സത്യമില്ല. പിന്നെ വിവാഹത്തിന് മുമ്പ് ഞാൻ മദ്യപിച്ചിട്ടുണ്ട്. അന്ന് എന്റെ കാമുകനൊപ്പം പബ്ബിലൊക്കെ പോകുമായിരുന്നു. പ്രായം അതായിരുന്നു,​ വിവാഹ ശേഷം പക്ഷേ അങ്ങനെയല്ല. മകന് നല്ലൊരു മാതൃക കാട്ടി കൊടുക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് മദ്യപാന ശീലം താൻ ഒഴിവാക്കിയെന്നും അവർ പറഞ്ഞു.

സിനിമയിൽ അവസരം തരാമെന്ന പേരിൽ പലരും അഡ്‌ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകാൻ വിളിച്ചിട്ടുണ്ട്. അതിനെ നമ്മൾ എതിർക്കുമ്പോൾ അവർക്ക് സ്വാഭാവികമായും ദേഷ്യം തോന്നും. പല കഥകളും പറഞ്ഞുണ്ടാക്കും. എന്റെ മുൻകാമുകന്മാരുമായിട്ടാണ് പലപ്പോഴും അവർ അതിനെ താരതമ്യം ചെയ്യുന്നത്. അവർക്കൊപ്പം പോകാമെങ്കിൽ എന്റെ കൂടെയും വരാമല്ലോ എന്നാണ് പലരും പറഞ്ഞിട്ടുള്ളതെന്നും.

ഇപ്പോൾ നീ തനിച്ചല്ലേ,​ കമ്പനി തന്നൂടേ എന്നാണ് എന്നോട് ചോദിക്കുന്നതെന്നും ചാർമിള പറഞ്ഞു. അങ്ങനെയാണ് പല കഥകൾ ഉണ്ടായതും അവസരങ്ങൾ ഇല്ലാതായതും. വ്യക്തിപരമായ കാര്യങ്ങൾ എന്തിനാണ് തുറന്നു പറയുന്നതെന്ന് ചിലർ എന്നോട് ചോദിക്കാറുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞാനിതൊന്നും പറയുന്നത്. വളരെ സ്നേഹമുള്ള അച്ഛനെയും അമ്മയെയുമാണ് ദൈവം എനിക്കു തന്നത്. പ്രണയകാലത്ത് അച്ഛനും അമ്മയും പറയുന്നത് ഞാൻ കേട്ടില്ല. അതാണ് ഇന്നിങ്ങനെയൊക്കെ ആയത്.

തനിക്ക് സംഭവിച്ചത് അറിഞ്ഞിട്ടെങ്കിലും പുതിയ കുട്ടികൾക്ക് ഒരു പേടിയുണ്ടാകുന്നത് നല്ലതാണെന്നും ചാർമിള കൂട്ടിച്ചേർത്തു. അടുത്ത ജന്മത്തിൽ സുന്ദരനായ ഒരു സിനിമാനടനായി വരണമെന്നാണ് തന്റെ ആഗ്രഹം. വലിയ സൂപ്പർ സ്റ്റാർ ആയിരിക്കും. എല്ലാ നടിമാരും എന്റെ പുറകേ വന്ന് പ്രൊപ്പോസ് ചെയ്യണം, ഡേറ്റിംഗിന് വിളിക്കണം. ഇതൊക്കെ തന്റെ ആഗ്രഹങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും