കടുത്ത ചൂടിൽ അമല പോൾ ഞങ്ങളെ വാനിറ്റി വാനിൽ നിന്നും ഇറക്കിവിട്ടു; വെളിപ്പെടുത്തലുമായി ഹെയർസ്‌റ്റൈലിസ്റ്റ് ഹേമ

കടുത്ത ചൂടിൽ നടി അമല പോൾ തങ്ങളെ വാനിറ്റി വാനിൽ നിന്നും ഇറക്കിവിട്ടതായി സെലിബ്രിറ്റി ഹെയർസ്‌റ്റൈലിസ്റ്റ് ഹേമയുടെ വെളിപ്പെടുത്തൽ. ഏപ്രിൽ മെയ് മാസത്തെ ഷൂട്ടിംഗ് സമയത്ത് നല്ല ചൂടായിരുവെന്നും, തണലിനായി ലൊക്കേഷനിൽ ഒരു മരം പോലും ഇല്ലാത്തതുകൊണ്ട്, തങ്ങൾ വാനിറ്റി വാനിലേക്ക് കയറിയെന്നും ഹേമ പറയുന്നു. പക്ഷേ തങ്ങൾക്ക് വാനിറ്റി വാനിൽ ഇരിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞുകൊണ്ടാണ് അമല പോൾ തങ്ങളെ ഇറക്കിവിട്ടതെന്ന് ഹേമ പറയുന്നു.

“ഒരിക്കൽ ഞാൻ അമല പോളിനൊപ്പം ചെന്നൈയിൽ ഷൂട്ടിംഗിന് പോയിരുന്നു. എനിക്ക് അവരെ നേരിട്ട് അറിയില്ലായിരുന്നു, ഒരു സുഹൃത്ത് വഴിയാണ് പോയത്. ഏപ്രിൽ മെയ് മാസത്തെ ഷൂട്ടിംഗ് സമയത്ത് നല്ല ചൂടായിരുന്നു. തണലിനായി ലൊക്കേഷനിൽ ഒരു മരം പോലും ഇല്ലായിരുന്നു, അതിനാൽ ഞങ്ങൾ വാനിറ്റി വാനിലേക്ക് കയറി. വാനിൽ രണ്ട് ഭാഗങ്ങളുണ്ട്, ഒന്ന് കലാകാരന്മാർ ഇരിക്കുന്നതും മറ്റൊന്ന് സാങ്കേതിക വിദഗ്ധർക്ക് ഉള്ളതും. അങ്ങനെ ഞങ്ങൾ കയറി അകത്ത് ഇരുന്നപ്പോൾ അമല മാനേജരോട് പറഞ്ഞു ഞങ്ങളോട് പോകാൻ ആവശ്യപ്പെട്ടു. ‘അവർക്ക് വാനിറ്റി വാനിൽ ഇരിക്കാൻ അനുവാദമില്ലെന്ന് പറയൂ.’

അങ്ങനെ മാനേജർ ഞങ്ങളോട് പറഞ്ഞപ്പോൾ ഞാനും മേക്കപ്പ് മാനും പരസ്പരം നോക്കി. ‘ഇത്രയും ചൂടുള്ള കാലാവസ്ഥയിൽ ഞങ്ങൾ എവിടെ പോകും?’ എന്ന മട്ടിലായിരുന്നു ഞങ്ങൾ. എന്നിട്ടും ഞങ്ങൾക്ക് വാനിൽ നിന്ന് ഇറങ്ങേണ്ടി വന്നു. ദക്ഷിണേന്ത്യയിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എനിക്കറിയില്ല. ഹെയർ സ്റ്റൈലിസ്റ്റിനെയും മേക്കപ്പ് ആർട്ടിസ്റ്റിനെയും വാനിറ്റി വാനിനുള്ളിൽ അനുവദിക്കാത്ത നിയമങ്ങൾ അവർക്ക് ഉണ്ടായിരിക്കാം.

അവർ ഹെയർ സ്റ്റൈലിസ്റ്റുകളെയും മേക്കപ്പ് ആർട്ടിസ്റ്റുകളെയും വിലമതിക്കുന്നില്ല. നമ്മൾ എങ്ങനെയാണ് അവർക്ക് നമ്മളെ പരിചയപ്പെടുത്തുക? ഞങ്ങളോട് നന്നായി പെരുമാറുന്ന, ഹെയർ സ്റ്റൈലിസ്റ്റിനും മേക്കപ്പ് ആർട്ടിസ്റ്റിനുമായി വേണ്ടി ഒരു മുഴുവൻ വാനും ബുക്ക് ചെയ്യുന്ന തബുവിനെപ്പോലുള്ള താരങ്ങൾക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് അവരോട് ഞാൻ എങ്ങനെ പറയും. ഞാൻ ഒന്നും മിണ്ടിയില്ല. ഇത് ദക്ഷിണേന്ത്യയിൽ ധാരാളം സംഭവിക്കുന്നുണ്ട്.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഹേമ വെളിപ്പെടുത്തിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ