മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

പത്മരാജൻ അടക്കം മലയാളത്തിലെ മുതർന്ന സംവിധായകരുടെ കൂടെ സഹ സംവിധായകനായി പതിനെട്ട് വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് 2004-ൽ ‘കാഴ്ച’ എന്ന ചിത്രത്തിലൂടെ ബ്ലെസ്സി സ്വതന്ത്ര സംവിധായകനാവുന്നത്. നീണ്ട ഇരുപത് വർഷത്തെ സിനിമാ ജീവിതത്തിൽ ഇതുവരെ ചെയ്തത് വെറും എട്ട് സിനിമകൾ മാത്രം. ഒൻപത് ദിവസങ്ങൾ കൊണ്ട് ആടുജീവിതത്തിലൂടെ 100 കോടി നേട്ടമുണ്ടാക്കിയ ബ്ലെസ്സി എന്ന സംവിധായകൻ മലയാള സിനിമയുടെ ചരിത്രം പറയുന്ന എല്ലാകാലത്തും പരാമർശിക്കപ്പെടുന്ന ഒരു ഫിലിം മേക്കർ കൂടിയാണ്.

2001 ലെ ഗുജറാത്ത് ഭൂകമ്പത്തെ ആസ്പദമാക്കിയെടുത്ത കാഴ്ച ഒരുപാട് പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. പിന്നീട് 2005-ൽ തന്മാത്ര, 2006-ൽ പളുങ്ക്, 2008-ൽ കൽക്കട്ട ന്യൂസ്, 2009-ൽ ഭ്രമരം, 2011-ൽ പ്രണയം, രണ്ട് വർഷങ്ങൾക്ക് ശേഷം കളിമണ്ണ്  എന്നീ ചിത്രങ്ങൾ പുറത്തുവന്നു.

ഇപ്പോഴിതാ മോഹൻലാൽ ചിത്രം ഭ്രമരത്തെ കുറിച്ച് സംസാരിക്കുകയാണ് ബ്ലെസ്സി. ചിത്രത്തിന്റെ ലൊക്കേഷനുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസറുമായുള്ള ഒരു പ്രശ്നം പരിഹരിച്ചത് മോഹൻലാൽ ആയിരുണെന്നാണ് ബ്ലെസ്സി പറയുന്നത്.

“ഭ്രമരം സിനിമയുടെ ഒരു ലൊക്കേഷനായി നെല്ലിയാമ്പതിയുടെ അടുത്ത് പോയി ഒരു സ്ഥലം കണ്ടിരുന്നു. പോവുന്ന വഴിക്ക് കാട്ടുപോത്തുകളെയൊക്കെ കാണാം. അത് എട്ട് ലൊക്കേഷൻ ഉള്ളൊരു സിനിമയാണ്. ഒറ്റ ഷെഡ്യൂളിലാണ് ഈ എട്ട് ലൊക്കേഷനിൽ ഷൂട്ട് ചെയ്യേണ്ടത്. നിർമാതാവ് ഈ ലൊക്കേഷൻ കണ്ടിട്ടില്ലായിരുന്നു. അങ്ങോട്ട് വെള്ളം കൊണ്ട് വരാനും ജനറേറ്റർ കൊണ്ടും വരാനുമൊന്നും പറ്റില്ല. അങ്ങനെ പല പ്രശ്‌നങ്ങളാണ്. ഷൂട്ടിന്റെ തലേന്ന് ആർക്കും ആ ലൊക്കേഷനിൽ വെച്ച് ഷൂട്ട് ചെയ്യാൻ താത്പര്യം ഇല്ലായെന്ന് പറഞ്ഞു.

ക്യാമറമാൻ ഉൾപ്പെടെയുള്ളവർ പറഞ്ഞു, നമുക്ക് കുറച്ച് മണ്ണൊക്കെ ഇട്ട് റോഡ് കാണാത്ത വിധത്തിൽ എടുത്താൽ പോരെയെന്ന്. നിർമാതാവും എന്നോട് പറഞ്ഞു, ക്യാമറമാൻ വരെ ഇങ്ങനെ പറയുന്നു. നമുക്ക് ഇവിടെ നിന്ന് മാറിയാല്ലോയെന്ന്.

ഞാൻ അദ്ദേഹത്തോട് പറഞ്ഞത്, എന്നാൽ നിങ്ങൾ ഷൂട്ട് ചെയ്തോ ഞാൻ വീട്ടിൽ പോവാമെന്നായിരുന്നു. ഇങ്ങനെ വലിയൊരു കലഹം നടന്നിട്ടാണ് പിറ്റേ ദിവസം ലൊക്കേഷനിലേക്ക് ചെല്ലുന്നത്. എങ്ങനെ ഇവിടെ സിനിമ ചെയ്യും എന്ന് ആലോചിച്ചിരിക്കുകയാണ്. എല്ലാവരും അവിടെ ഷൂട്ട് ചെയ്യുന്നതിന് കുറ്റം പറയുന്നുണ്ട്.

അപ്പോഴാണ് ലാലേട്ടൻ അങ്ങോട്ട് വരുന്നത്. അത് പ്രശ്‌നമാവുമല്ലോയെന്ന് എല്ലാവരും പറഞ്ഞു. ഞാൻ ലാലേട്ടനോട് ചോദിച്ചു, ചേട്ടാ വരാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായല്ലേയെന്ന്. അദ്ദേഹം പറഞ്ഞു, ഏയ് അത് സാരമില്ല, സ്വിറ്റ്സർ ലാൻഡിൽ പോവുന്ന പോലെയല്ലല്ലോ ഇത് ലൊക്കേഷനല്ലേ. ഇങ്ങനെയൊക്കെ കഷ്‌ടപ്പെട്ടാൽ അല്ലേ നമുക്ക് ഷൂട്ട് ചെയ്യാൻ പറ്റുന്നുള്ളൂ. ഡിം, അതോടുകൂടി നിർമാതാവ് ഉൾപ്പെടെ ആർക്കും ഒരു പ്രശ്‌നവുമില്ല. എല്ലാവരും ഭയങ്കര ഹാപ്പിയായി.” എന്നാണ്
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ബ്ലെസ്സി പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ