നാഗവല്ലിയെ ആദ്യം കണ്ടത് ആ കഥാപാത്രം, അതൊരു ഡയറക്ടർ ബ്രില്ല്യൻസ് ആയിരുന്നു: ബിനു പപ്പു

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ‘മണിച്ചിത്രത്താഴ്’. ശോഭന, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ മികച്ച പ്രകടനത്തോടൊപ്പം, കെപിഎസി ലളിത, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രം റീ റിലീസായി തിയേറ്ററുകളിൽ എത്തിയത്. 4K റീമാസ്റ്റേഡ് വെർഷനായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നും പുതുമയോടെ ചിത്രം പ്രേക്ഷകർ കാണുന്നുവെന്നുള്ളതാണ് മണിച്ചിത്രത്താഴിനെ ക്ലാസിക് സൃഷ്ടിയായി നിലനിർത്തുന്ന പ്രധാന ഘടകം. ഇപ്പോഴിതാ ചിത്രത്തിലെ ഡയറക്ടർ ബ്രില്ല്യൻസിനെ കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു.

ബിനു പപ്പുവിന്റെ പിതാവായ പപ്പു അവതരിപ്പിച്ച കാട്ടുപറമ്പൻ എന്ന കഥാപാത്രമാണ് ആദ്യമായി ഗംഗ നാഗവല്ലിയായി മാറുന്നത് നേരിൽ കണ്ടതെന്നും അതുകൊണ്ടാണ് ഡോക്ടർ സണ്ണി കാട്ടുപറമ്പനെ സിനിമയുടെ അവസാനം മാത്രം ചികിത്സിക്കുന്നതെന്നുമാണ് ബിനു പപ്പു പറയുന്നത്.

“എന്തുകൊണ്ടാണ് കാട്ടുപറമ്പൻ എന്ന കഥാപാത്രത്തെ സിനിമയുടെ അവസാന ഭാഗത്ത് നിസാരമായി ഒരു തട്ടുതട്ടി ശരിയാക്കുന്നത്.​ അത് തുടക്കത്തിലേ ആവാമായിരുന്നില്ലേ. അദ്ദേഹത്തിന് രോഗമുണ്ടെന്നും എളുപ്പത്തിൽ ചികിത്സിക്കാമെന്നും ഡോക്ടർക്ക് അറിയാമായിരുന്നല്ലോ. പിന്നെ എന്തിന് അങ്ങനെ ചെയ്തു എന്നതിന് കാരണം, നാഗവല്ലിയെ ആദ്യമായി നേരിട്ടുകണ്ട വ്യക്തി കാട്ടുപറമ്പൻ മാത്രമാണ്. കാട്ടുപറമ്പൻ ഇക്കാര്യം നേരത്തെ വിളിച്ചു പറഞ്ഞാൽ അത് എല്ലാവരും അറിയും. അത് പുറത്തറിയാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തത്. അത്ര സൂഷ്മമായ കാര്യങ്ങൾ പോലും മണിച്ചിത്രത്താഴിൽ ശ്രദ്ധിച്ചിട്ടുണ്ട്.” ബിനു പപ്പു പറയുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ