നാഗവല്ലിയെ ആദ്യം കണ്ടത് ആ കഥാപാത്രം, അതൊരു ഡയറക്ടർ ബ്രില്ല്യൻസ് ആയിരുന്നു: ബിനു പപ്പു

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ‘മണിച്ചിത്രത്താഴ്’. ശോഭന, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ മികച്ച പ്രകടനത്തോടൊപ്പം, കെപിഎസി ലളിത, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രം റീ റിലീസായി തിയേറ്ററുകളിൽ എത്തിയത്. 4K റീമാസ്റ്റേഡ് വെർഷനായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നും പുതുമയോടെ ചിത്രം പ്രേക്ഷകർ കാണുന്നുവെന്നുള്ളതാണ് മണിച്ചിത്രത്താഴിനെ ക്ലാസിക് സൃഷ്ടിയായി നിലനിർത്തുന്ന പ്രധാന ഘടകം. ഇപ്പോഴിതാ ചിത്രത്തിലെ ഡയറക്ടർ ബ്രില്ല്യൻസിനെ കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു.

ബിനു പപ്പുവിന്റെ പിതാവായ പപ്പു അവതരിപ്പിച്ച കാട്ടുപറമ്പൻ എന്ന കഥാപാത്രമാണ് ആദ്യമായി ഗംഗ നാഗവല്ലിയായി മാറുന്നത് നേരിൽ കണ്ടതെന്നും അതുകൊണ്ടാണ് ഡോക്ടർ സണ്ണി കാട്ടുപറമ്പനെ സിനിമയുടെ അവസാനം മാത്രം ചികിത്സിക്കുന്നതെന്നുമാണ് ബിനു പപ്പു പറയുന്നത്.

“എന്തുകൊണ്ടാണ് കാട്ടുപറമ്പൻ എന്ന കഥാപാത്രത്തെ സിനിമയുടെ അവസാന ഭാഗത്ത് നിസാരമായി ഒരു തട്ടുതട്ടി ശരിയാക്കുന്നത്.​ അത് തുടക്കത്തിലേ ആവാമായിരുന്നില്ലേ. അദ്ദേഹത്തിന് രോഗമുണ്ടെന്നും എളുപ്പത്തിൽ ചികിത്സിക്കാമെന്നും ഡോക്ടർക്ക് അറിയാമായിരുന്നല്ലോ. പിന്നെ എന്തിന് അങ്ങനെ ചെയ്തു എന്നതിന് കാരണം, നാഗവല്ലിയെ ആദ്യമായി നേരിട്ടുകണ്ട വ്യക്തി കാട്ടുപറമ്പൻ മാത്രമാണ്. കാട്ടുപറമ്പൻ ഇക്കാര്യം നേരത്തെ വിളിച്ചു പറഞ്ഞാൽ അത് എല്ലാവരും അറിയും. അത് പുറത്തറിയാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തത്. അത്ര സൂഷ്മമായ കാര്യങ്ങൾ പോലും മണിച്ചിത്രത്താഴിൽ ശ്രദ്ധിച്ചിട്ടുണ്ട്.” ബിനു പപ്പു പറയുന്നു.

Latest Stories

ദൃശ്യവിസ്മയം സമ്മാനിക്കാൻ രാമായണ വരുന്നു, ആദ്യ ​ഗ്ലിംപ്സ് വീഡിയോ പുറത്ത്, രാമനും രാവണനുമായി രൺബീറും യഷും

എഡ്ബാസ്റ്റണില്‍ ഇന്ത്യയുടെ തോൽവിയുറപ്പിച്ച് ഇം​ഗ്ലണ്ടിന്റെ ചതി; ആരോപണവുമായി ഇംഗ്ലീഷ് മുൻ നായകൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടം; കുടുങ്ങി കിടന്ന സ്ത്രീയെ പുറത്തെടുത്തു, സ്ഥലത്ത് പ്രതിഷേധം

'അച്ഛൻ കഴുത്തിൽ തോർത്ത് മുറുക്കിയപ്പോൾ അമ്മ കൈകൾ പിന്നിൽ നിന്ന് പിടിച്ചുവച്ചു'; ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയത് ഇരുവരും ചേർന്നെന്ന് പൊലീസ്, അമ്മാവനും പങ്ക്

IND VS ENG: അവനെ കളിപ്പിക്കാതിരിക്കുന്നത് സുരക്ഷിതമായ തീരുമാനം, എന്നാൽ മറിച്ചായിരുന്നെങ്കിൽ...: ബുംറയെ വിട്ട് മറ്റൊരു താരത്തിന്റെ പുറകെ മൈക്കൽ വോൺ

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി, ഒടുവിൽ സംഭവിച്ചത് വെളിപ്പെടുത്തി ആമിർ ഖാൻ

വി സി ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ പെരുമാറുന്നു; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

'ഖാദി വസ്ത്രത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നാളെ മഹാത്മാ ഗാന്ധിയേയും തള്ളിപ്പറയും'; ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ

IND VS ENG: ഇന്ത്യയുടെ നീക്കം റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗല്‍ ബ്രേക്ക് നല്‍കും പോലെയായി ; വിമർശിച്ച് സ്റ്റെയ്ന്‍

'വെൺമ നിലനിർത്താൻ ഉജാല മുക്കിയാൽ മതി, നന്മ നിലനിർത്താൻ വേണ്ടത് ജീവിത വിശുദ്ധി'; ഖദ‌‌ർ വിവാദത്തിൽ മാത്യു കുഴൽനാടൻ