'ഒരു ആയുസ്സില്‍ കേള്‍ക്കേണ്ട തെറിവിളി ഞാന്‍ കേട്ടുകഴിഞ്ഞു, മാനസിക വിദഗ്ധനെ വരെ കണ്ടു' സത്യാവസ്ഥ പ്രേക്ഷകര്‍ക്ക് അറിയില്ലെന്ന് ബിനു അടിമാലി

സ്റ്റാര്‍ മാജിക്ക് എന്ന ഫ്‌ളവേഴ്‌സിലെ ഷോയിലൂടെയാണ് ബിനു അടിമാലി കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ അമൃത ടിവിയിലെ റെഡ് കാര്‍പറ്റില്‍ അതിഥിയായി എത്തി അടുത്തിടെ ഉണ്ടായ വിവാദങ്ങളിലെ യഥാാര്‍ത്ഥ്യത്തെ കുറിച്ചും താന്‍ നേരിടേണ്ടി വന്ന വ്യക്തിഹത്യയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ബിനു അടിമാലി. നടി രശ്മി അനിലിനൊപ്പമായിരുന്നു കലാജീവിത വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ബിനു അടിമാലി എത്തിയത്. അടുത്തിടെ സ്റ്റാര്‍ മാജിക്ക് പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ മൂലം ഒരു ആയുസ്സില്‍ കേള്‍ക്കേണ്ട തെറിവിളികള്‍ ഒരുമിച്ച് താന്‍ കേട്ടുവെന്നാണ് ബിനു അടിമാലി പറയുന്നത്.

സ്റ്റാര്‍ മാജിക്കില്‍ അടുത്തിടെ സന്തോഷ് പണ്ഡിറ്റ് അതിഥിയായി എത്തിയപ്പോള്‍ ഷോയിലെ മറ്റ് താരങ്ങളും വിശിഷ്ടാതിഥികളും ചേര്‍ന്ന് സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും സ്റ്റാര്‍ മാജിക്കിനെതിരെ പ്രതിഷേധങ്ങളും നടന്നിരുന്നു. അന്നത്തെ ആ സംഭവം കൊണ്ട് താന്‍ നേരിട്ടത് വലിയ പ്രശ്‌നങ്ങളായിരുന്നുവെന്നും മാനസിക വിദഗ്ധനെ കാണേണ്ട സ്ഥിതിയില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നുവെന്നും ബിനു അടിമാലി പറഞ്ഞു.

ഷോയുടെ ജോണറും അവിടുത്തെ രീതികളും അറിയാമായിരുന്നിട്ടും ക്ഷണം സ്വീകരിച്ച് പരിപാടികളില്‍ പങ്കെടുത്ത് വേണ്ട പണവും വാങ്ങിയ ശേഷമാണ് സന്തോഷ് പണ്ഡിറ്റ് പുറത്തെത്തി അധിക്ഷേപിച്ചുവെന്ന തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും ബിനു അടിമാലി പറഞ്ഞു. കണ്ടന്റുണ്ടാക്കി വൈറലാകുകയായിരുന്നു ലക്ഷ്യമെന്നാണ് തനിക്ക് തോന്നിയതെന്നും ബിനു പറയുന്നു. ‘കഴിഞ്ഞ കുറച്ച് നാളുകളായി പല ഭാഗങ്ങളില്‍ നിന്നും ഒരുപാട് എനിക്ക് കിട്ടുന്നുണ്ട്.

ഒരു ആയുസില്‍ കേള്‍ക്കേണ്ട തെറിയാണ് കുറച്ച് ദിവസം കൊണ്ട് കേട്ടത്. അത് വല്ലാതെ തളര്‍ത്തിയിരുന്നു. മാനസികമായി വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ മാനസിക വിദഗ്ധന വരെ കാണേണ്ടി വന്നു. അന്ന് ഷോയില്‍ നടന്ന സത്യാവസ്ഥ പുറത്തിരുന്ന് കണ്ട പ്രേക്ഷകര്‍ക്ക് അറിയില്ല. അയാള്‍ ഷോയില്‍ എത്തി വൈറലാകാനുള്ള കണ്ടന്റുണ്ടാക്കി പണവും വാങ്ങി മടങ്ങി. ബിനു കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക