56 ദിവസത്തോളം വെറ്റില ചവച്ച് വായൊക്കെ പൊട്ടി... ആ സിനിമയ്ക്ക് ഏഷ്യാനെറ്റ് അവാര്‍ഡ് ആണ് കിട്ടിയത്, സ്റ്റേറ്റ് അവാര്‍ഡ് അല്ല: ബിന്ദു പണിക്കര്‍

ഒടിടവേളയ്ക്ക് ശേഷമാണ് ‘റോഷാക്ക്’ സിനിമയിലൂടെ ബിന്ദു പണിക്കര്‍ ശക്തമായൊരു തിരിച്ചു വരവ് നടത്തിയത്. ഇതിനിടെ താരത്തിന്റെ മറ്റൊരു വ്യത്യസ്ത കഥാപാത്രമായ ‘സൂത്രധാരന്‍’ സിനിമയിലെ ദേവുമ്മ എന്ന കഥാപാത്രത്തെ കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഈ കഥാപാത്രത്തിന് ശേഷം ബിന്ദു പണിക്കര്‍ ചെയ്ത മറ്റൊരു ശക്തയായ സ്ത്രീ കഥാപാത്രമാണ് റോഷാക്കിലെ സീത.

സൂത്രധാരന്‍ സിനിമയ്ക്കായി താന്‍ എടുത്ത ചലഞ്ചുകളെ കുറിച്ചാണ് ബിന്ദു പണിക്കര്‍ ഇപ്പോള്‍ പറയുന്നത്. ഇങ്ങനൊരു കഥാപാത്രം വരുന്നുണ്ടെന്ന് ഹനീഫക്ക പറഞ്ഞിരുന്നു. പിന്നീട് ബ്ലെസി ചേട്ടനാണ് വിളിക്കുന്നത്. അന്ന് മകള്‍ ജനിച്ച സമയമായിരുന്നു. തടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കഥാപാത്രം പോകാതിരിക്കാനായി ഇല്ലെന്ന് പറഞ്ഞു.

തെങ്കാശിയില്‍ ചെന്നപ്പോള്‍ പത്ത് ദിവസത്തെ താമസമുണ്ടായിരുന്നു. ഈ പത്ത് ദിവസത്തിനുള്ളില്‍ ബിന്ദു മാക്സിമം തടി വച്ചോളൂവെന്ന് പറഞ്ഞു. തനിക്കതൊരു വെല്ലുവിളിയായിരുന്നു. നാടന്‍ കഥാപാത്രങ്ങളും കുശുമ്പിയായുമൊക്കെ ചെയ്തിട്ട് ഇതുപോലൊരു കഥാപാത്രം തരുമ്പോള്‍ നമ്മളെക്കൊണ്ട് പറ്റും എന്ന് തെളിയിച്ച് കൊടുക്കണമല്ലോ.

ഭയങ്കര ടഫായിരുന്നു. വെറ്റിലയൊക്കെ ചവച്ച് നാവൊക്കെ പൊട്ടും. ആ സമയത്ത് കളര്‍ ഉപയോഗിച്ചാല്‍ പോലെ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷെ സമ്മതിച്ചില്ല. 56 ദിവസമുണ്ടായിരുന്നു ഷൂട്ട്. വായയൊക്കെ പൊട്ടി. രാത്രി വന്ന് എണ്ണയൊക്കെ വായില്‍ കൊള്ളുകയായിരുന്നു. ലൊക്കേഷനില്‍ പോലും പലര്‍ക്കും മനസിലായില്ല.

ആ സിനിമയില്‍ തനിക്ക് അവാര്‍ഡ് കിട്ടി എന്നത് ഒരു തെറ്റിദ്ധാരണയാണ്. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടില്ല. വിക്കിപീഡിയലടക്കം അങ്ങനെയാണുള്ളത്. കിട്ടിയത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡായിരുന്നു. അവസാന നിമിഷം വരെ ഉണ്ടായിരുന്നുവെന്നും പക്ഷെ മേക്കപ്പിന്റെ കാരണത്താല്‍ നഷ്ടമായതാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് എന്നാണ് ബിന്ദു പണിക്കര്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക