കയ്യില്‍ 2500 രൂപ ചുരുട്ടി പിടിച്ചിട്ടുണ്ട്, തലകറങ്ങിവീണു.. സന്തോഷം കൂടിയാലും മനുഷ്യര്‍ക്ക് അങ്ങനെ സംഭവിക്കുമെന്ന് അന്ന് മനസിലായി: ബിജുക്കുട്ടന്‍

കോമഡി പരിപാടികളിലൂടെ കരിയര്‍ ആരംഭിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ ബിജുക്കുട്ടന്‍. പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് നടന്‍ സലിം കുമാറിനൊപ്പം മഹാരാജാസില്‍ മിമിക്രി കളിക്കാന്‍ പോയി. അദ്ദേഹത്തോട് ആജീവനാന്തം കടപ്പാടുണ്ട്. പിന്നെ മാട്ട എന്ന പേരില്‍ ട്രൂപ്പ് തുടങ്ങി പരിപാടികള്‍ ചെയ്യാന്‍ തുടങ്ങി. ഒരിക്കല്‍ പരിപാടി കഴിഞ്ഞ് കാശ് തന്നപ്പോള്‍ സുഹൃത്ത് കുഴഞ്ഞുവീണ കഥയും, അതിന് പിന്നിലെ രസകരമായ കാരണവും ബിജുക്കുട്ടന്‍ പങ്കുവയ്ക്കുന്നുണ്ട്.

വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സലിം കുമാര്‍ സംസാരിച്ചത്. ”പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ടൈല്‍സിന്റെ പണിക്ക് പോയി തുടങ്ങി. സുഹൃത്ത് രാജേഷിന്റെ കൂടെയാണ് പണി. അത്യാവശ്യം മിമിക്രി പരിപാടിയുമുണ്ട്. എന്റെ അമ്മ വീടിന്റെ അടുത്താണ് സലിം കുമാര്‍ താമസിക്കുന്നത്. ഇടയ്‌ക്കൊക്കെ ചേട്ടനെ പോയി കാണും, സംസാരിക്കും. പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് മഹാരാജാസ് കോളജില്‍ ചേട്ടനൊപ്പം മിമിക്രി കളിക്കാന്‍ പോയത്.”

”കലാജീവിതത്തിന്റെ തുടക്കത്തില്‍ പ്രോത്സാഹനം തരുന്ന ഒരാളെ ജീവിതകാലത്തോളം മറക്കാന്‍ കഴിയില്ല. അങ്ങനെയൊരാളാണ് എനിക്ക് സലീമേട്ടന്‍. അതുകൊണ്ട് അദ്ദേഹത്തോട് ആജീവനാന്തം കടപ്പാടുണ്ട്. സലീമേട്ടനുമായി എനിക്ക് മറ്റൊരു ബന്ധം കൂടിയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ എന്റെ അധ്യാപിക കൂടിയാണ്. തുടക്കകാലത്ത് പല ട്രൂപ്പുകളിലും കയറിപ്പറ്റാന്‍ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എല്ലാം പരാജയപ്പെട്ടു കഴിഞ്ഞപ്പോള്‍ ഒരു തീരുമാനമെടുത്തു. സ്വന്തം ട്രൂപ്പ് തുടങ്ങുക. അങ്ങനെ ഞങ്ങള്‍ ആലുവ മിമി വോയ്സ് എന്ന പേരില്‍ സ്വന്തം പരിപാടി തുടങ്ങി.”

”’മാട്ട’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തട്ടിക്കൂട്ട് പ്രോഗ്രാമുകള്‍ ചെയ്തു തുടങ്ങി. അങ്ങനെയൊരു പ്രോഗ്രാം കഴിഞ്ഞ് തിരികെ പോകാനൊരുങ്ങി നില്‍ക്കുന്നു ഞങ്ങള്‍. കാശ് വാങ്ങാന്‍ കമ്മിറ്റി ഓഫീസിലേക്ക് പോയ സുഹൃത്തിനെ കാണാനില്ല. ആകെ ടെന്‍ഷനായി. പെട്ടെന്നൊരാള്‍ ഓടി വന്നു പറഞ്ഞു, ‘നിങ്ങളുടെ കൂടെ വന്നയാള്‍ അവിടെ തല കറങ്ങി വീണു. ഇപ്പോള്‍ കുഴപ്പമില്ല’. അത് കേട്ടതും ഞങ്ങളെല്ലാവരും അങ്ങോട്ടോടി. അവന്‍ കസേരയില്‍ ഇരിക്കുന്നുണ്ട്. കയ്യില്‍ 2500 രൂപ ചുരുട്ടി പിടിച്ചിട്ടുണ്ട്.”

”കുറച്ചു വെള്ളം കൊടുത്തു പതിയെ അവനെയും കൊണ്ട് അവിടെ നിന്ന് പോയി. പിന്നെയാണ് കാര്യം മനസിലായത്. പരിപാടി ബുക്ക് ചെയ്യുന്ന സമയത്ത് ഞങ്ങള്‍ കമ്മിറ്റിക്കാരോട് പറഞ്ഞത് രണ്ടര രൂപയാണെങ്കില്‍ പരിപാടി കളിക്കാം എന്നാണ്. ബുക്ക് ചെയ്യാന്‍ വന്ന ചേട്ടന്‍ ‘രണ്ടര കൂടുതലാണ്. രണ്ട് രൂപ തരാം’ എന്നാദ്യം പറഞ്ഞെങ്കിലും അവസാനം രണ്ടര രൂപയ്ക്ക് തന്നെ സമ്മതിച്ചു. സുഹൃത്തിന് തല കറങ്ങാന്‍ കാരണം അതാണ്. ഞങ്ങള്‍ ഉദ്ദേശിച്ച രണ്ടര 250 രൂപയാണ്. കമ്മിറ്റിക്കാര്‍ ധരിച്ചത് 2500 രൂപ. സന്തോഷം കൂടിയാലും മനുഷ്യര്‍ക്ക് തല കറങ്ങുമെന്ന് അന്ന് മനസിലായി” എന്നാണ് ബിജുക്കുട്ടന്‍ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ