സംയുക്തയുമായി ഒരുമിച്ച് അഭിനയിക്കാം, പക്ഷേ ഒരു കുഴപ്പമുണ്ട്: ബിജു മേനോന്‍ പറയുന്നു

വിവാഹശേഷം സിനിമ വിട്ട അഭിനേത്രിയാണ് സംയുക്ത വര്‍മ. സംയുക്ത വീണ്ടും അഭിനയിക്കാനെത്തുമോ എന്ന ചോദ്യം ആരാധകര്‍ പലപ്പോഴായി ചോദിക്കാറുള്ളതാണ്. സിനിമകളിലൂടെ ജീവിതത്തിന്റെ തന്നെ ഭാഗമായ സംയുക്തയ്‌ക്കൊപ്പം ബിജു മേനോന്‍ ഒരു സിനിമ ചെയ്യുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. അതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിജു മേനോന്‍. സംയുക്തയുമായി ഒരുമിച്ച് അഭിനയിക്കാമെങ്കിലു ഒരു കുഴപ്പമുണ്ടെന്നാണ് ബിജു മേനോന്‍ പറയുന്നത്.

“സംയുക്തയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. അത് സംഭവിക്കുമോ ഇല്ലയോ എന്നും പറയാനാവില്ല. പക്ഷേ, ഞങ്ങള്‍ ഇനി ഒരുമിച്ച് അഭിനയിക്കേണ്ടി വന്നാലുള്ള പ്രശ്‌നം, മുഖത്തു നോക്കിയാല്‍ രണ്ടുപേരും ചിരിച്ചു പോകുമെന്നതാണ്. അടുത്ത കാലത്തു ഞങ്ങള്‍ അഭിനയിച്ച പരസ്യത്തിലും ഇതേ പ്രശ്‌നമുണ്ടായിരുന്നു. കല്യാണം ഉറപ്പിച്ചിരുന്ന സമയത്തായിരുന്നു മേഘമല്‍ഹാറിന്റെ ഷൂട്ടിങ്. അന്നു തന്നെ ചിരി അടക്കി അഭിനയിക്കാന്‍ ഞങ്ങള്‍ പാടുപെട്ടു.”

“സംയുക്ത ഇനി അഭിനയിക്കേണ്ട എന്ന നിലപാടൊന്നുമില്ല. അതൊക്കെ അവരുടെ കൂടി താല്‍പര്യമാണ്. പിന്നെ മകന് ഏറെ ശ്രദ്ധ വേണ്ട പ്രായമായതിനാല്‍ രണ്ടുപേരും കൂടി സിനിമയിലായാല്‍ ബുദ്ധിമുട്ടാവും എന്നതു കൊണ്ട് അഭിനയം ഒഴിവാക്കിയതാണ്. കാഴ്ച, കഥ പറയുമ്പോള്‍… തുടങ്ങിയ സിനിമകളിലേക്കു സംയുക്തയെ വിളിച്ചിരുന്നു. പക്ഷേ, വിവാഹശേഷം ഞങ്ങള്‍ ഒരുമിച്ചൊരു സിനിമയ്ക്കുള്ള “ഫാമിലി പാക്കേജ്” വിളി ഇതുവരെ വന്നിട്ടില്ല.” മനോരമയുമായുള്ള അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക