'ഭൂതകാലം' ചെയ്യാൻ പ്രേരണയായത് ആ മമ്മൂട്ടി ചിത്രം..: രാഹുൽ സദാശിവൻ

‘ഭൂതകാലം’ എന്ന ഒരൊറ്റ സിനിമയിലൂടെ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധേയനായ സംവിധായകനാണ് രാഹുൽ സദാശിവൻ. മലയാള സിനിമ കണ്ടുശീലിച്ച പരമ്പരാഗത ഹൊറർ ഫോർമുലകളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളും മാനസികാരോഗ്യവും ചർച്ച ചെയ്ത ഭൂതകാലം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയിരുന്നത്.

കൂടാതെ മൂന്നാമത്തെ ചിത്രമായ ‘ഭ്രമയുഗം’ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ഭൂതകാലം എന്ന തന്റെ രണ്ടാമത്തെ സിനിമയ്ക്ക് പിന്നിൽ മറ്റൊരു മമ്മൂട്ടി ചിത്രത്തിന്റെ പ്രചോദനമുണ്ടായിരുന്നുവെന്നാണ് രാഹുൽ സദാശിവൻ പറയുന്നത്.

ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ‘തനിയാവർത്തനം’ എന്ന ചിത്രമാണ് തനിക്ക് ഭൂതകാലം ചെയ്യാൻ പ്രേരണയായത് എന്നാണ് രാഹുൽ സദാശിവൻ പറയുന്നത്.

“ചെറുപ്പം മുതൽ നമ്മുടെ ലൈഫിൻ്റെ ഭാഗമാണ് മമ്മൂക്ക. അതിന്റെയൊരു ഇൻഫ്ളുവെൻസ് എപ്പോഴും നമ്മുടെ തലയ്ക്കകത്ത് ഉണ്ടാകും. എഴുതുമ്പോഴും, കഥാപാത്രങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴും അത് ഉണ്ടാകും. എന്റെ പ്രീവിയസ് ഫിലിം ഭൂതകാലത്തിലും ഉണ്ടായ വലിയൊരു ഇൻഫ്ളുവൻസായിരുന്നു തനിയാവർത്തനം എന്ന സിനിമ. സൊസൈറ്റി ഒരാളെ ഭ്രാന്തനാക്കുന്ന സിനിമയാണ് അത്. ഒരു സോഷ്യൽ സ്റ്റിഗ്മയാണത്. വലിയൊരു റഫറൻസ് പോയിൻ്റാണത്.

കൊടുമൺ പോറ്റി എന്ന ക്യാരക്‌ടറിനെപ്പറ്റി മമ്മൂക്കയോട് പറഞ്ഞപ്പോഴും ഇതുപോലെ ഒരുപാട് റഫറൻസ് പോയിൻ്റുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തോട് കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പല സീനിലും നമുക്ക് ഇതുപോലെ ഒരെണ്ണം ചെയ്യാമെന്ന് പറയുമ്പോൾ പുള്ളി അതിനെക്കാൾ മികച്ച ഒരു എൻഹാൻസ്‌ഡ് വെർഷൻ നമ്മളെ കാണിക്കും.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ രാഹുൽ സദാശിവൻ പറഞ്ഞത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി