പൊതുവേദിയില്‍ തെറി പറഞ്ഞ് ഭീമന്‍ രഘു.. നാക്കുപിഴയെന്ന് വിശദീകരണം; വീഡിയോ ചര്‍ച്ചയാകുന്നു

‘വരണം വരണം മിസ്റ്റര്‍ ഇന്ദുചൂടന്‍..’ എന്ന് ഉദ്ദേശിച്ചാണ് തുടങ്ങിയതെങ്കില്‍ എത്തിച്ചേര്‍ന്നത് മുട്ടനൊരു തെറിയിലേക്ക്. പാലക്കാട് ഒരു ഫിനാന്‍സ് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. പൊതുവേദിയില്‍ അസഭ്യം പറഞ്ഞ് ഭീമന്‍ രഘു. നടന്റെ പുതിയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ ‘നരസിംഹ’ത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗ് ആണ് ഭീമന്‍ രഘു പറഞ്ഞത്. എന്നാല്‍ ആവേശം അല്‍പ്പം കൂടിയപ്പോള്‍ പറഞ്ഞത് മുട്ടനൊരു തെറിയായി. വിമര്‍ശനങ്ങളും ട്രോളുകളും എത്തിയതോടെ വിശദീകരണവുമായി ഭീമന്‍ രഘു രംഗത്തെത്തി. അത് ഒരു ‘റി’ വരുത്തി വച്ച വിന എന്നാണ് ഭീമന്‍ പറയുന്നത്.

ആ സിനിമയിലെ ഡയലോഗ് പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും വേഗത്തില്‍ പറയുന്നതിനിടെ ഒരു വാക്ക് നാക്കുപിഴയായി കയറിക്കൂടിയതാണ് എന്നുമാണ് ഭീമന്‍ രഘുവിന്റെ വിശദീകരണം. പാലക്കാട് പമ്പാനിധി എന്ന ഫിനാന്‍സ് സ്ഥാപനത്തിന്റെ ഓഫിസ് ഉദ്ഘാടനത്തിന് പോയപ്പോള്‍ ആരോ എടുത്ത വീഡിയോ ആണത്.


നരസിംഹത്തിലെ തന്റെ കഥാപാത്രം പറയുന്ന ഡയലോഗ്. പറയുന്നതിനിടെ ഒരു അക്ഷരം വിഴുങ്ങിയാണ് സിനിമയില്‍ പറഞ്ഞത്. എങ്കിലും ഉദേശിച്ചത് ആ വാക്ക് തന്നെ ആണല്ലോ. ആ പരിപാടിക്ക് ചെന്നപ്പോള്‍ നാട്ടുകാര്‍ ആ ഡയലോഗ് നേരിട്ട് പറയാന്‍ നിര്‍ബന്ധിച്ചു. ഡയലോഗ് പറഞ്ഞു വന്നപ്പോള്‍ ആ മുഴുവന്‍ വാക്ക് വായില്‍ നിന്നു വീണുപോയി.

സ്പീഡില്‍ പറഞ്ഞു വന്നപ്പോ ഒരു ‘റി’ കൂടി അതില്‍ കയറിക്കൂടി. അതൊരു നാക്കുപിഴയാണ്. അത് പറയാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. വീഡിയോ കണ്ട് ആര്‍ക്കെങ്കിലും വിഷമം തോന്നുന്നെങ്കില്‍ അവരോടെല്ലാം ക്ഷമ ചോദിക്കുന്നു എന്നാണ് ഭീമന്‍ രഘു മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചിരിക്കുന്നത്.

എന്നാല്‍ ഈ വിശദീകരണമൊന്നും ട്രോളന്‍മാര്‍ക്കോ വിമര്‍ശകര്‍ക്കോ ബോധിച്ചിട്ടില്ല. സംവിധായകന്‍ രഞ്ജിത്ത് മണ്ടന്‍ എന്ന് വിളിച്ചത് ശരിയാണ് എന്നു പറഞ്ഞു കൊണ്ടുള്ള കമന്റുകളാണ് ഭീമന്‍ രഘുവിനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. വെറുതെയല്ല ഇയാള്‍ ബിജെപിയില്‍ നിന്നും സിപിഎമ്മിലേക്ക് പോയത് എന്നുള്ള വിമര്‍ശനങ്ങളും എത്തുന്നുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം