സില്‍ക്ക് സ്മിത പള്ളിയില്‍ കയറാന്‍ പാടില്ല, ഷൂട്ടിംഗ് തടഞ്ഞ് പുരോഹിതന്‍ അന്ന് പറഞ്ഞത് ഇതായിരുന്നു..: ഭദ്രന്‍

മോഹന്‍ലാല്‍-ഭദ്രന്‍ കോംമ്പോയില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘സ്ഫടികം’ റീ-റിലീസിന് ഒരുങ്ങുകയാണ്. ഏറെ ആഘോഷിക്കപ്പെട്ടിട്ടുള്ള ചിത്രമാണ് സ്ഫടികം. ചിത്രത്തില്‍ ഒരു നായികയായി എത്തിയത് സില്‍ക്ക് സ്മിത ആയിരുന്നു. സില്‍ക്ക് അഭിനയിക്കുന്നതിനാല്‍ ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

സ്ഫടികം സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഒരു പള്ളി ആവശ്യമായിരുന്നു. ഒരു പള്ളി കണ്ടുപിടിച്ച് തങ്ങള്‍ അവിടെ ചെന്നു. എന്നാല്‍ പള്ളി തരാന്‍ പറ്റില്ല എന്നാണ് അവിടുത്തെ വികാരി പറഞ്ഞത്. സിനിമയില്‍ സില്‍ക്ക് സ്മിതയുള്ളതായിരുന്നു അതിന് കാരണം. തനിക്ക് അത്ഭുതം തോന്നി.

ഒരു പുരോഹിതന്‍ തന്നോട് പറയുകയാണ് പള്ളിയില്‍ സില്‍ക്ക് സ്മിതയെ കയറ്റാന്‍ പറ്റില്ലെന്ന്. താന്‍ ആ അച്ഛനോട് ചോദിച്ചു എന്തുകൊണ്ട് പള്ളിയില്‍ സില്‍ക്ക് സ്മിത കയറാന്‍ പാടില്ല എന്ന്. ശരിക്കും ഇതാണ് നിങ്ങള്‍ ചോദിക്കേണ്ട ചോദ്യം. ‘ഓ അത് വേണ്ട അങ്ങനെ വന്നാല്‍ പള്ളിയില്‍ വച്ച് എന്തെങ്കിലും മോശപ്പെട്ട സീനൊക്കെ എടുക്കും’ എന്നാണ് അദ്ദേഹം പറഞ്ഞത്.

അത് എങ്ങനെ അച്ഛന് പറയാന്‍ പറ്റുമെന്ന് താന്‍ ചോദിച്ചു. ഒരിക്കലും അച്ഛന് അത് പറയാന്‍ പറ്റില്ല. കാരണം ഇത് അങ്ങനെയൊരു സിനിമ അല്ലെന്ന് താന്‍ പറഞ്ഞു. പിന്നീട് അച്ഛനോട് സിനിമയുടെ കഥ താന്‍ ചുരുക്കി പറഞ്ഞു. അച്ഛന് ആ കഥ ഇഷ്ടപ്പെട്ടു. ഒടുവില്‍ ഷൂട്ടിംഗിന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

സില്‍ക്ക് സ്മിതക്ക് ഉണ്ടായിരുന്ന ഒരു ഇമേജ് ഉണ്ടല്ലോ, അതിനെ വച്ചിട്ടാണ് ആ അച്ഛന്‍ സിനിമയെ വിലയിരുത്തിയത്. എന്നാല്‍ താന്‍ അത് തിരുത്തി. അങ്ങനെയാണ് ആ സിനിമ അവിടെ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞത്. അതൊക്കെ എല്ലാ കാലത്തും അങ്ങനെ തന്നെയുണ്ടാവും എന്നാണ് ഭദ്രന്‍ പറയുന്നത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”