സില്‍ക്ക് സ്മിത പള്ളിയില്‍ കയറാന്‍ പാടില്ല, ഷൂട്ടിംഗ് തടഞ്ഞ് പുരോഹിതന്‍ അന്ന് പറഞ്ഞത് ഇതായിരുന്നു..: ഭദ്രന്‍

മോഹന്‍ലാല്‍-ഭദ്രന്‍ കോംമ്പോയില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘സ്ഫടികം’ റീ-റിലീസിന് ഒരുങ്ങുകയാണ്. ഏറെ ആഘോഷിക്കപ്പെട്ടിട്ടുള്ള ചിത്രമാണ് സ്ഫടികം. ചിത്രത്തില്‍ ഒരു നായികയായി എത്തിയത് സില്‍ക്ക് സ്മിത ആയിരുന്നു. സില്‍ക്ക് അഭിനയിക്കുന്നതിനാല്‍ ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

സ്ഫടികം സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഒരു പള്ളി ആവശ്യമായിരുന്നു. ഒരു പള്ളി കണ്ടുപിടിച്ച് തങ്ങള്‍ അവിടെ ചെന്നു. എന്നാല്‍ പള്ളി തരാന്‍ പറ്റില്ല എന്നാണ് അവിടുത്തെ വികാരി പറഞ്ഞത്. സിനിമയില്‍ സില്‍ക്ക് സ്മിതയുള്ളതായിരുന്നു അതിന് കാരണം. തനിക്ക് അത്ഭുതം തോന്നി.

ഒരു പുരോഹിതന്‍ തന്നോട് പറയുകയാണ് പള്ളിയില്‍ സില്‍ക്ക് സ്മിതയെ കയറ്റാന്‍ പറ്റില്ലെന്ന്. താന്‍ ആ അച്ഛനോട് ചോദിച്ചു എന്തുകൊണ്ട് പള്ളിയില്‍ സില്‍ക്ക് സ്മിത കയറാന്‍ പാടില്ല എന്ന്. ശരിക്കും ഇതാണ് നിങ്ങള്‍ ചോദിക്കേണ്ട ചോദ്യം. ‘ഓ അത് വേണ്ട അങ്ങനെ വന്നാല്‍ പള്ളിയില്‍ വച്ച് എന്തെങ്കിലും മോശപ്പെട്ട സീനൊക്കെ എടുക്കും’ എന്നാണ് അദ്ദേഹം പറഞ്ഞത്.

അത് എങ്ങനെ അച്ഛന് പറയാന്‍ പറ്റുമെന്ന് താന്‍ ചോദിച്ചു. ഒരിക്കലും അച്ഛന് അത് പറയാന്‍ പറ്റില്ല. കാരണം ഇത് അങ്ങനെയൊരു സിനിമ അല്ലെന്ന് താന്‍ പറഞ്ഞു. പിന്നീട് അച്ഛനോട് സിനിമയുടെ കഥ താന്‍ ചുരുക്കി പറഞ്ഞു. അച്ഛന് ആ കഥ ഇഷ്ടപ്പെട്ടു. ഒടുവില്‍ ഷൂട്ടിംഗിന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

സില്‍ക്ക് സ്മിതക്ക് ഉണ്ടായിരുന്ന ഒരു ഇമേജ് ഉണ്ടല്ലോ, അതിനെ വച്ചിട്ടാണ് ആ അച്ഛന്‍ സിനിമയെ വിലയിരുത്തിയത്. എന്നാല്‍ താന്‍ അത് തിരുത്തി. അങ്ങനെയാണ് ആ സിനിമ അവിടെ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞത്. അതൊക്കെ എല്ലാ കാലത്തും അങ്ങനെ തന്നെയുണ്ടാവും എന്നാണ് ഭദ്രന്‍ പറയുന്നത്.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ