പ്ലാസ്റ്റിക് സര്‍ജറികള്‍ മൂന്നെണ്ണം കഴിഞ്ഞു, പൊട്ടലിനുള്ള സര്‍ജറികള്‍ ഇനിയുമുണ്ട്.. കാര്‍ത്തിക്കിന് സംഭവിച്ച പരിക്ക് ഗുരുതരം: ബീന ആന്റണി

സീരിയല്‍ നടന്‍ കാര്‍ത്തിക് പ്രസാദിന് അപകടത്തില്‍ സംഭവിച്ച പരിക്ക് ഗുരുതരമാണെന്ന് നടി ബീന ആന്റണി. ‘മൗനരാഗം’ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് കാര്‍ത്തിക് പ്രസാദ്. സീരിയലിന്റെ ഷൂട്ട് കഴിഞ്ഞുള്ള മടക്കയാത്രയില്‍ കാല്‍നടയായി പോവുകയായിരുന്ന നടനെ കെഎസ്ആര്‍ടിസി ബസ് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു.

അബോധാവസ്ഥയിലായ കാര്‍ത്തിക്കിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കാലിനും തലയ്ക്കും നടന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ ആയിരുന്നു നടനെ ആശുപത്രിയില്‍ എത്തിച്ചത്. കാര്‍ത്തിക്കിന്റെ നിലവിലെ ആരോഗ്യവസ്ഥയെ കുറിച്ചാണ് ബീന ആന്റണി ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്.

പലരും തനിക്ക് പേഴ്‌സണല്‍ മെസേജുകള്‍ അയച്ച് വരെ നടന്റെ കാര്യം ചോദിച്ചതിനാലാണ് ഇക്കാര്യം പറയുന്നത് എന്ന് വ്യക്തമാക്കി കൊണ്ടാണ് ബീന ആന്റണി സംസാരിച്ചത്. ”പ്രശ്നങ്ങളുണ്ടോ എന്ന് ചോദിച്ചാല്‍ കുറച്ച് പ്രശ്നങ്ങളുണ്ട്. നടക്കാന്‍ കുറച്ച് സമയമെടുക്കും. കാലിനാണ് പരിക്ക്. കാര്യമായ പ്രശ്നം സംഭവിച്ചിട്ടുണ്ട്. രണ്ട് കാലിലും സ്‌കിന്നും മസിലും പോയിട്ടുണ്ട്.”

”അതിന്റെ സര്‍ജറികള്‍ നടക്കുകയാണ്. കാര്‍ത്തിക്കിന്റെ വീട് കോഴിക്കേടോണ്. ഭാര്യയൊക്കെ ഇവിടെ വന്ന് നില്‍ക്കുകയായിരുന്നു. പക്ഷെ പിന്നെ കുറേക്കൂടി കംഫര്‍ട്ടബിള്‍ ആയതിനാല്‍ അവനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. അവിടെയാണ് ചികിത്സ നടക്കുന്നത്. കാര്‍ത്തിക്കുമായി ഞാന്‍ ഇതുവരേയും സംസാരിച്ചിട്ടില്ല. ഭാര്യയുമായാണ് സംസാരിച്ചത്.”

”ഭയങ്കര വേദനയാണെന്നും പെയില്‍ കില്ലറുകള്‍ നല്‍കുന്നുണ്ടെന്നുമാണ് പറഞ്ഞത്. പ്ലാസ്റ്റിക് സര്‍ജറികള്‍ രണ്ട് മൂന്നെണ്ണം കഴിഞ്ഞു. ഇനിയും സര്‍ജറികളുണ്ട്. ഇതെല്ലാം കഴിഞ്ഞ് വേണം പൊട്ടലിനുള്ള സര്‍ജറി നടത്തേണ്ടത്. അങ്ങനെ കുറച്ച് പ്രശ്നത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതാണ് അവന്റെ ശരിക്കുമുള്ള അവസ്ഥയെന്ന് അവര്‍ അറിയിച്ചു” എന്നാണ് ബീന ആന്റണി പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം