പ്ലാസ്റ്റിക് സര്‍ജറികള്‍ മൂന്നെണ്ണം കഴിഞ്ഞു, പൊട്ടലിനുള്ള സര്‍ജറികള്‍ ഇനിയുമുണ്ട്.. കാര്‍ത്തിക്കിന് സംഭവിച്ച പരിക്ക് ഗുരുതരം: ബീന ആന്റണി

സീരിയല്‍ നടന്‍ കാര്‍ത്തിക് പ്രസാദിന് അപകടത്തില്‍ സംഭവിച്ച പരിക്ക് ഗുരുതരമാണെന്ന് നടി ബീന ആന്റണി. ‘മൗനരാഗം’ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് കാര്‍ത്തിക് പ്രസാദ്. സീരിയലിന്റെ ഷൂട്ട് കഴിഞ്ഞുള്ള മടക്കയാത്രയില്‍ കാല്‍നടയായി പോവുകയായിരുന്ന നടനെ കെഎസ്ആര്‍ടിസി ബസ് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു.

അബോധാവസ്ഥയിലായ കാര്‍ത്തിക്കിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കാലിനും തലയ്ക്കും നടന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ ആയിരുന്നു നടനെ ആശുപത്രിയില്‍ എത്തിച്ചത്. കാര്‍ത്തിക്കിന്റെ നിലവിലെ ആരോഗ്യവസ്ഥയെ കുറിച്ചാണ് ബീന ആന്റണി ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്.

പലരും തനിക്ക് പേഴ്‌സണല്‍ മെസേജുകള്‍ അയച്ച് വരെ നടന്റെ കാര്യം ചോദിച്ചതിനാലാണ് ഇക്കാര്യം പറയുന്നത് എന്ന് വ്യക്തമാക്കി കൊണ്ടാണ് ബീന ആന്റണി സംസാരിച്ചത്. ”പ്രശ്നങ്ങളുണ്ടോ എന്ന് ചോദിച്ചാല്‍ കുറച്ച് പ്രശ്നങ്ങളുണ്ട്. നടക്കാന്‍ കുറച്ച് സമയമെടുക്കും. കാലിനാണ് പരിക്ക്. കാര്യമായ പ്രശ്നം സംഭവിച്ചിട്ടുണ്ട്. രണ്ട് കാലിലും സ്‌കിന്നും മസിലും പോയിട്ടുണ്ട്.”

”അതിന്റെ സര്‍ജറികള്‍ നടക്കുകയാണ്. കാര്‍ത്തിക്കിന്റെ വീട് കോഴിക്കേടോണ്. ഭാര്യയൊക്കെ ഇവിടെ വന്ന് നില്‍ക്കുകയായിരുന്നു. പക്ഷെ പിന്നെ കുറേക്കൂടി കംഫര്‍ട്ടബിള്‍ ആയതിനാല്‍ അവനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. അവിടെയാണ് ചികിത്സ നടക്കുന്നത്. കാര്‍ത്തിക്കുമായി ഞാന്‍ ഇതുവരേയും സംസാരിച്ചിട്ടില്ല. ഭാര്യയുമായാണ് സംസാരിച്ചത്.”

”ഭയങ്കര വേദനയാണെന്നും പെയില്‍ കില്ലറുകള്‍ നല്‍കുന്നുണ്ടെന്നുമാണ് പറഞ്ഞത്. പ്ലാസ്റ്റിക് സര്‍ജറികള്‍ രണ്ട് മൂന്നെണ്ണം കഴിഞ്ഞു. ഇനിയും സര്‍ജറികളുണ്ട്. ഇതെല്ലാം കഴിഞ്ഞ് വേണം പൊട്ടലിനുള്ള സര്‍ജറി നടത്തേണ്ടത്. അങ്ങനെ കുറച്ച് പ്രശ്നത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതാണ് അവന്റെ ശരിക്കുമുള്ള അവസ്ഥയെന്ന് അവര്‍ അറിയിച്ചു” എന്നാണ് ബീന ആന്റണി പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക