'രഞ്ജുഷയുടെ ജീവിതത്തില്‍ സംഭവിച്ചത്, ഗുരുതര ആരോപണങ്ങളുമായി ബീന ആന്റണി..'; ദയവ് ചെയ്ത് ഇങ്ങനെ ചെയ്യരുത്; അപേക്ഷയോടെ താരം

മലയാളം സീരിയില്‍ ലോകത്തിന് അടുത്തിടെയായി നഷ്ടമായത് നിരവധി താരങ്ങളെയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് നടി രഞ്ജുഷ തന്റെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം നടി ഡോ. പ്രിയയും അന്തരിച്ചു. രണ്ട് മാസത്തിന് മുമ്പ് നടി അപര്‍ണ്ണയും ആത്മഹത്യ ചെയ്തിരുന്നു. അടിക്കടിയുള്ള ദുരന്തങ്ങളില്‍ വേദനയോടെ നടി ബീന ആന്റണി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ പലരും അത് മോശമായി ചിത്രീകരിച്ചുവെന്നും മോശം തമ്പ്‌നെയില്‍ ഇട്ട് വീഡിയോ ഇറക്കിയെന്നുമാണ് ബീന പറയുന്നത്. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

ബീന ആന്റണിയുടെ വാക്കുകള്‍:

രണ്ട് ദിവസമായി ഒരു വീഡിയോ ഇടണെമെന്ന് വിചാരിക്കുകയായിരുന്നു. പിന്നെ ഞാന്‍ വേണ്ടായെന്ന് വെച്ചു. പക്ഷെ ചില വീഡിയോകള്‍ കണ്ടശേഷം ഒരു വീഡിയോ തീര്‍ച്ചയായും ഇടണമെന്ന് തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ അടിക്കടി ദുരന്തങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അപര്‍ണയുടെയും രഞ്ജുഷയുടെ മരണം അവര്‍ സ്വയം തെരഞ്ഞെടുത്തതാണ്. ആദിത്യന്‍ സാറിന്റെ മരണം ഭയങ്കര ഷോക്കിംഗ് ആയിരുന്നു. അതുപോലെ തന്നെ ഡോ.പ്രിയങ്കയുടെ മരണവും വളരെ അധികം വേദനിപ്പിച്ചു. കാരണം മരിക്കുമ്പോള്‍ പ്രിയങ്ക എട്ട് മാസം ഗര്‍ഭിണിയായിരുന്നു.

അടുത്ത് പരിചയം ഇല്ലെങ്കില്‍ കൂടിയും ഒരാളുടെ മരണം വേദനിപ്പിക്കുന്ന ഒന്ന് തന്നെയാണ്. എന്നെ മരണങ്ങള്‍ വേദനിപ്പിക്കും. എസ്പിബി സാറിന്റെ മരണ വാര്‍ത്ത അറിഞ്ഞശേഷം രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത തരത്തില്‍ സങ്കടമായിരുന്നു. രഞ്ജുഷയുടെ മരണം അറിഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടി. താരോത്സവം ചെയ്യുന്ന സമയത്ത് രഞ്ജുഷ ഞങ്ങള്‍ക്കൊപ്പമായിരുന്നു. നല്ലൊരു ആത്മബന്ധം രഞ്ജുഷയുമായി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യുട്യൂബ് ചാനലുകള്‍ എന്റെയും രഞ്ജുഷയുടെയും ഫോട്ടോയൊക്കെ ചേര്‍ത്ത് വെച്ച് ചില മോശം തമ്പ് നെയിലുകള്‍ ഇടുന്നത് കാണുമ്പോള്‍ വിഷമം തോന്നും.

രഞ്ജുഷയുടെ ആദ്യത്തെ വിവാഹത്തില്‍ ഞാനും മനുവും പങ്കെടുത്തിരുന്നു. ഈ അടുത്ത കാലത്തും ഞാന്‍ അവളോട് സംസാരിച്ചിരുന്നു.അതുകൊണ്ട് തന്നെ അവളുടെ മരണ വാര്‍ത്ത കേട്ട് ഞെട്ടി. സീരിയലില്‍ അഭിനയിക്കുന്ന മുഴുവന്‍ ആളുകളുടെയും ഭൂതകാലം നമുക്ക് അറിയാന്‍ പറ്റില്ല. ലൊക്കേഷനില്‍ കാണുമ്പോള്‍ ചിരിക്കും കളിക്കും. അതിനും അപ്പുറം അവരുടെ ഉള്ളില്‍ എന്താണ് അവരുടെ പ്രശ്‌നം എന്താണെന്ന് നമുക്ക് ഒരിക്കലും അറിയാന്‍ പറ്റില്ല. അതുപോലെ തന്നെ എന്റെ പ്രശ്‌നങ്ങള്‍ എന്നോട് വളരെ അടുത്ത് നില്‍ക്കുന്ന ആത്മമിത്രങ്ങള്‍ക്ക് മാത്രമെ അറിയാന്‍ സാധിക്കു.

രഞ്ജുഷയോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക് പോലും എന്തിന് അവള്‍ ഇത് ചെയ്തുവെന്ന് അറിയില്ല. പറഞ്ഞ് കേള്‍ക്കുന്നത് മാത്രമെ നമുക്കും അറിയൂ. എന്നിട്ടും ഓരോരുത്തര്‍ ഇടുന്ന തമ്പ്‌നെയില്‍ കാണുമ്പോള്‍ സങ്കടം തോന്നും. കാരണം അവളുടെ വീട്ടുകാരും ഇതൊക്കെ കാണുകയല്ലേ. അവര്‍ വിചാരിക്കില്ലേ ബീന ആന്റണി എന്റെ മകളെ കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നതെന്ന്. എല്ലാവരും അവരുടെ പ്രശ്‌നങ്ങള്‍ നമ്മളുമായി ചര്‍ച്ച ചെയ്യുമോ? അത് കോമണ്‍ സെന്‍സ് ഉപയോഗിച്ച് ചിന്തിച്ചൂടെ.

രഞ്ജുഷയ്ക്കും പങ്കാളിക്കും ലിവിങ് ടുഗെതര്‍… ഇരുവരുടെയും ജീവിതത്തില്‍ സംഭവിച്ചത്… ? ഗുരുതര ആരോപണവുമായി ബീന ആന്റണി രംഗത്ത് എന്നാണ് ഒരു യുട്യൂബ് ചാനലിന്റെ തമ്പ്‌നെയില്‍ വന്നത്. ദയവ് ചെയ്ത് ഇങ്ങനെയുള്ള തമ്പ്‌നെയിലുകള്‍ ഇട്ട് തെറ്റിദ്ധരിപ്പിക്കരുത്. മരിച്ച വീട്ടിലും വന്ന് സീരിയല്‍ അഭിനയം എന്നൊക്കെയാണ് കമന്റുകള്‍. എല്ലാം കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ഇനി ഇത്തരം തമ്പ്‌നെയിലിട്ട് വേദനിപ്പിക്കരുത്. ഇത് എന്റെ അപേക്ഷയാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി