'രഞ്ജുഷയുടെ ജീവിതത്തില്‍ സംഭവിച്ചത്, ഗുരുതര ആരോപണങ്ങളുമായി ബീന ആന്റണി..'; ദയവ് ചെയ്ത് ഇങ്ങനെ ചെയ്യരുത്; അപേക്ഷയോടെ താരം

മലയാളം സീരിയില്‍ ലോകത്തിന് അടുത്തിടെയായി നഷ്ടമായത് നിരവധി താരങ്ങളെയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് നടി രഞ്ജുഷ തന്റെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം നടി ഡോ. പ്രിയയും അന്തരിച്ചു. രണ്ട് മാസത്തിന് മുമ്പ് നടി അപര്‍ണ്ണയും ആത്മഹത്യ ചെയ്തിരുന്നു. അടിക്കടിയുള്ള ദുരന്തങ്ങളില്‍ വേദനയോടെ നടി ബീന ആന്റണി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ പലരും അത് മോശമായി ചിത്രീകരിച്ചുവെന്നും മോശം തമ്പ്‌നെയില്‍ ഇട്ട് വീഡിയോ ഇറക്കിയെന്നുമാണ് ബീന പറയുന്നത്. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

ബീന ആന്റണിയുടെ വാക്കുകള്‍:

രണ്ട് ദിവസമായി ഒരു വീഡിയോ ഇടണെമെന്ന് വിചാരിക്കുകയായിരുന്നു. പിന്നെ ഞാന്‍ വേണ്ടായെന്ന് വെച്ചു. പക്ഷെ ചില വീഡിയോകള്‍ കണ്ടശേഷം ഒരു വീഡിയോ തീര്‍ച്ചയായും ഇടണമെന്ന് തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ അടിക്കടി ദുരന്തങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അപര്‍ണയുടെയും രഞ്ജുഷയുടെ മരണം അവര്‍ സ്വയം തെരഞ്ഞെടുത്തതാണ്. ആദിത്യന്‍ സാറിന്റെ മരണം ഭയങ്കര ഷോക്കിംഗ് ആയിരുന്നു. അതുപോലെ തന്നെ ഡോ.പ്രിയങ്കയുടെ മരണവും വളരെ അധികം വേദനിപ്പിച്ചു. കാരണം മരിക്കുമ്പോള്‍ പ്രിയങ്ക എട്ട് മാസം ഗര്‍ഭിണിയായിരുന്നു.

അടുത്ത് പരിചയം ഇല്ലെങ്കില്‍ കൂടിയും ഒരാളുടെ മരണം വേദനിപ്പിക്കുന്ന ഒന്ന് തന്നെയാണ്. എന്നെ മരണങ്ങള്‍ വേദനിപ്പിക്കും. എസ്പിബി സാറിന്റെ മരണ വാര്‍ത്ത അറിഞ്ഞശേഷം രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത തരത്തില്‍ സങ്കടമായിരുന്നു. രഞ്ജുഷയുടെ മരണം അറിഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടി. താരോത്സവം ചെയ്യുന്ന സമയത്ത് രഞ്ജുഷ ഞങ്ങള്‍ക്കൊപ്പമായിരുന്നു. നല്ലൊരു ആത്മബന്ധം രഞ്ജുഷയുമായി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യുട്യൂബ് ചാനലുകള്‍ എന്റെയും രഞ്ജുഷയുടെയും ഫോട്ടോയൊക്കെ ചേര്‍ത്ത് വെച്ച് ചില മോശം തമ്പ് നെയിലുകള്‍ ഇടുന്നത് കാണുമ്പോള്‍ വിഷമം തോന്നും.

രഞ്ജുഷയുടെ ആദ്യത്തെ വിവാഹത്തില്‍ ഞാനും മനുവും പങ്കെടുത്തിരുന്നു. ഈ അടുത്ത കാലത്തും ഞാന്‍ അവളോട് സംസാരിച്ചിരുന്നു.അതുകൊണ്ട് തന്നെ അവളുടെ മരണ വാര്‍ത്ത കേട്ട് ഞെട്ടി. സീരിയലില്‍ അഭിനയിക്കുന്ന മുഴുവന്‍ ആളുകളുടെയും ഭൂതകാലം നമുക്ക് അറിയാന്‍ പറ്റില്ല. ലൊക്കേഷനില്‍ കാണുമ്പോള്‍ ചിരിക്കും കളിക്കും. അതിനും അപ്പുറം അവരുടെ ഉള്ളില്‍ എന്താണ് അവരുടെ പ്രശ്‌നം എന്താണെന്ന് നമുക്ക് ഒരിക്കലും അറിയാന്‍ പറ്റില്ല. അതുപോലെ തന്നെ എന്റെ പ്രശ്‌നങ്ങള്‍ എന്നോട് വളരെ അടുത്ത് നില്‍ക്കുന്ന ആത്മമിത്രങ്ങള്‍ക്ക് മാത്രമെ അറിയാന്‍ സാധിക്കു.

രഞ്ജുഷയോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക് പോലും എന്തിന് അവള്‍ ഇത് ചെയ്തുവെന്ന് അറിയില്ല. പറഞ്ഞ് കേള്‍ക്കുന്നത് മാത്രമെ നമുക്കും അറിയൂ. എന്നിട്ടും ഓരോരുത്തര്‍ ഇടുന്ന തമ്പ്‌നെയില്‍ കാണുമ്പോള്‍ സങ്കടം തോന്നും. കാരണം അവളുടെ വീട്ടുകാരും ഇതൊക്കെ കാണുകയല്ലേ. അവര്‍ വിചാരിക്കില്ലേ ബീന ആന്റണി എന്റെ മകളെ കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നതെന്ന്. എല്ലാവരും അവരുടെ പ്രശ്‌നങ്ങള്‍ നമ്മളുമായി ചര്‍ച്ച ചെയ്യുമോ? അത് കോമണ്‍ സെന്‍സ് ഉപയോഗിച്ച് ചിന്തിച്ചൂടെ.

രഞ്ജുഷയ്ക്കും പങ്കാളിക്കും ലിവിങ് ടുഗെതര്‍… ഇരുവരുടെയും ജീവിതത്തില്‍ സംഭവിച്ചത്… ? ഗുരുതര ആരോപണവുമായി ബീന ആന്റണി രംഗത്ത് എന്നാണ് ഒരു യുട്യൂബ് ചാനലിന്റെ തമ്പ്‌നെയില്‍ വന്നത്. ദയവ് ചെയ്ത് ഇങ്ങനെയുള്ള തമ്പ്‌നെയിലുകള്‍ ഇട്ട് തെറ്റിദ്ധരിപ്പിക്കരുത്. മരിച്ച വീട്ടിലും വന്ന് സീരിയല്‍ അഭിനയം എന്നൊക്കെയാണ് കമന്റുകള്‍. എല്ലാം കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ഇനി ഇത്തരം തമ്പ്‌നെയിലിട്ട് വേദനിപ്പിക്കരുത്. ഇത് എന്റെ അപേക്ഷയാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം