മിന്നൽ മുരളിയിലെ ആ ഐഡിയ കിട്ടിയത് ആറ് മാസത്തെ ആലോചനയ്ക്ക് ശേഷം: ബേസിൽ ജോസഫ്

ബേസിൽ ജോസഫിന്റെയും ടൊവിനോ തോമസിന്റെയും സിനിമാകരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു 2021-ൽ പുറത്തിറങ്ങിയ ‘മിന്നൽ മുരളി’. ചിത്രം നെറ്റ്ഫ്ലിക്സ് വഴിയായിരുന്നു റിലീസ് ചെയ്തത്.

ഫാന്റസി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് രണ്ടാം ഭാഗവും വരുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ വില്ലൻ കഥാപാത്രത്തിന്റെ രൂപീകരണത്തെ കുറിച്ച് സംസാരിക്കുകയാണ് ബേസിൽ ജോസഫ്. ഒരേ സമയം രണ്ട് പേർക്ക് മിന്നലടിക്കുന്ന ആശയം ആറ് മാസത്തെ ആലോചനയ്ക്ക് ശേഷമാണ് തനിക്ക് കിട്ടിയതെന്നാണ് ബേസിൽ ജോസഫ് പറയുന്നത്.

“മിന്നല്‍ മുരളിയില്‍ ജെയ്‌സണ്‍ എന്ന കഥാപാത്രത്തിന് പവര്‍ പോകുന്ന പോലെ ഒരു ഫാന്റസി നമ്മള്‍ ആലോചിച്ചിരുന്നതാണ്. പക്ഷെ പിന്നെ ആലോചിച്ചപ്പോള്‍, ഒരു ഗ്രാമത്തില്‍ ഒരു കള്ളക്കഥ നമുക്ക് പറയാം. പക്ഷെ, ഒന്നില്‍ കൂടുതല്‍ എങ്ങനെയാണ് പറയുക. ആദ്യം ഒരേ മിന്നലില്‍ നിന്ന് രണ്ട് പേര്‍ക്ക് പവര്‍ കിട്ടുന്നു എന്നുള്ളത് നമ്മുടെ ആലോചനയില്‍ ഉണ്ടായിരുന്നില്ല.

മിന്നല്‍ അടിച്ചിട്ട് ഒരു ഗ്രാമത്തിലെ ഒരു പയ്യന് പവര്‍ കിട്ടുന്നു എന്നുള്ളതായിരുന്നു ഐഡിയ. വില്ലനെ എങ്ങനെ ഉണ്ടാക്കും എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല. ഇവനെ വെല്ലാന്‍ ഒരു വില്ലനെ കൊണ്ട് വരാന്‍ രാഷ്ട്രീയക്കാരന്‍ പറ്റില്ല, ഗ്യാംഗ്സ്റ്റര്‍ പറ്റില്ല. ഒരു ഇടി ഇടിച്ചാല്‍ തെറിച്ച് പോകില്ലേ? ആറ് മാസം ഇരുന്ന് ആലോചിച്ചിട്ടും ഒരു വില്ലനെ കിട്ടുന്നില്ല.

പല രീതിയില്‍ ഉള്ള സൂപ്പര്‍ വില്ലന്‍മാരെയും ആലോചിച്ചിട്ടും ഒന്നിനയും കിട്ടുന്നില്ല. പിന്നെ സിനിമകളില്‍ കെമിക്കല്‍ റിയാക്ഷന്‍ സംഭവിക്കുന്നത് ഒക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ എല്ലാം ഇങ്ങനെ ഒരു കുറുക്കന്‍ മൂലയില്‍ തന്നെ സംഭവിക്കാന്‍ കുറുക്കന്‍ മൂല ബാറ്റ്മാന്റെ ഗോതം സിറ്റിയാണെന്ന് വിചാരിക്കും.

അങ്ങനെ ഒരു സുപ്രഭാതത്തില്‍ വെറുതെ ഇരുന്നപ്പോഴാണ് ഒരു മിന്നല്‍ രണ്ട് പേര്‍ക്ക് അടിച്ചാല്‍ പോരെ എന്ന ഐഡിയ വന്നത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഇത് തോന്നാന്‍ എന്താ ആറ് മാസം എടുത്തോ എന്ന് ചിന്തിക്കാം. അന്നേരം പക്ഷെ അത് അങ്ങനെയല്ല. അന്ന് നമുക്ക് തോന്നിയത് ഇതിലല്ല. അങ്ങനെ തോന്നാന്‍ നമുക്ക് കുറെ സമയം എടുത്തു.

ആ ഫാന്റസി ഓക്കെയാണ്. ഇനി ഇതിന്റെ മേലെ പിടിച്ച് കയറാം എന്ന് വ്യക്തമായി. അതിന്റെയും പുറത്ത് ഇയാള്‍ക്ക് പവര്‍ പോകുന്നു, തിരിച്ച് വരാന്‍ വേണ്ടി വേറെ ഒരാള്‍ വരുന്നു എന്നത് അടുത്ത പാര്‍ട്ടിലൊക്കെ ആലോചിക്കാം. ഇതില്‍ ഒക്കൂലായിരുന്നു. ഇതില്‍ അവര്‍ രണ്ട് പേരും തമ്മില്‍ തീരുക എന്നത് തന്നെയാണ് അതിന്റെ കൃത്യമായ ഗ്രാഫ്.” എന്നാണ് ഒരു പരിപാടിക്കിടെ ബേസിൽ ജോസഫ് പറഞ്ഞത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി