കൊച്ചിന്‍ ഹനീഫയുമായി ഏറ്റുമുട്ടി അദ്ദേഹത്തിന്റെ മുമ്പിൽ എന്റെ  താരങ്ങളെല്ലാം നിഷ്പ്രഭരായി; സംഭവം വെളിപ്പെടുത്തി ബാലചന്ദ്രമേനോന്‍

കൊല്ലം ഫാത്തിമ മാതാ കോളജ് ഓഡിറ്റോറിയത്തിലെ നിറഞ്ഞ കൈയടികളാണ് തന്നിലെ കലാകാരനെ വളര്‍ത്തിയതും താരമാക്കിയതുമെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു. അക്കാലത്ത് കൊച്ചിന്‍ ഹനീഫയുമായി ഏറ്റുമുട്ടിയ സംഭവവും അദ്ദേഹം പങ്കുവെയ്ക്കുന്നു.

പ്രാസംഗികന്‍, ഗായകന്‍, നടന്‍, കഥാകൃത്ത്…കൈവെയ്ക്കാത്ത മേഖലകളില്ല. യൂണിയന്‍ സെക്രട്ടറി പദവി വേറെ. പ്രീഡിഗ്രി സെക്കന്‍ഡ് ഇയര്‍ കാലം. അതുവരെ കൈവെയ്ക്കാത്തൊരു രംഗത്തെ എന്റെ സ്വന്തം പരീക്ഷണവുമായി അതേ ഓഡിറ്റോറിയത്തിന്റെ വേദിയിലെത്തിയത് ആ വര്‍ഷമാണ്. മിമിക്രിയില്‍ എന്റെ ആദ്യവേദി. കഴിവു തെളിയിച്ചേ തീരൂ. അന്നത്തെ സൂപ്പര്‍ താരങ്ങളായ സത്യനും മധുവും കൊട്ടാരക്കരയും പ്രേംനസീറും ഗായകരായ യേശുദാസും ജയചന്ദ്രനും കമുകറ പുരുഷോത്തമനുമെല്ലാം എന്നിലൂടെ എന്റെ കൂട്ടുകാര്‍ക്കു മുമ്പിലെത്തി. മിമിക്രി ഇത്ര ജനപ്രിയമായ കലയായി മാറിയിരുന്നില്ല അന്ന്.

അന്ന് കൊല്ലം ചിന്നക്കട കാനറബാങ്ക് മാനേജരായ സുബൈറും കാണിയായി ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് പോകാന്‍ നേരം അദ്ദേഹം എന്നോടു പറഞ്ഞു, ”ബാങ്കിന്റെ വാര്‍ഷികം വരുന്നുണ്ട്, വിളിക്കാം വരണം’ എന്ന്. അദ്ദേഹം വാക്കു പാലിച്ചു. വാര്‍ഷികപരിപാടിയില്‍ എന്റെ മിമിക്രിയും ഉള്‍പ്പെടുത്തിയിരുന്നു. അന്നത്തെ ഫോട്ടോ ആണിത്. ആ ചടങ്ങില്‍ മുഖ്യാതിഥിയായി ജില്ലാ സെഷന്‍സ് ജഡ്ജ് എം. ശേഖരനും ഉണ്ടായിരുന്നു. അദ്ദേഹത്തിന് എന്റെ അവതരണം ഇഷ്ടപ്പെട്ടിട്ടാകണം ഒരു മംഗളപത്രം എഴുതിത്തന്നു. ‘അര്‍ഹമായ അവസരം ഈ കലാകാരനു നല്‍കിയാല്‍ കലാകേരളത്തിന് എന്നും അഭിമാനിക്കാവുന്ന ഒരു പുഷ്പമായി പൂത്തുലയുക തന്നെ ചെയ്യും. എന്റെ എല്ലാ ആശംസകളും…’ അന്നത് വലിയ സംഭവമായിരുന്നു

പിന്നീട് ഡിഗ്രി പഠനകാലത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് അന്തര്‍സര്‍വകലാശാല മത്സരങ്ങള്‍ക്ക് മിമിക്രിയുമായി വീണ്ടും ഞാന്‍ അരങ്ങിലെത്തി. അതൊന്നുമായിരുന്നില്ല വലിയ കാര്യം. അന്ന് മിമിക്രിക്ക് ഒന്നാം സ്ഥാനം അടിച്ചത് മഹാരാജാസ് കോളജിന്റെ പ്രതിനിധിയായി എത്തിയ ഒരു ഹനീഫയ്ക്കാണ്. പിന്നീട് കൊച്ചിന്‍ ഹനീഫ എന്ന പേരില്‍ പ്രശസ്തനായ നമ്മുടെ പ്രിയപ്പെട്ട നടന്‍! അദ്ദേഹം അന്ന് അവതരിപ്പിച്ച ശിവാജി ഗണേശനു മുമ്പില്‍ ഞാന്‍ അവതരിപ്പിച്ച നടന്‍മാരെല്ലാം നിഷ്പ്രഭരായി. അങ്ങനെ ഞാന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു”.- ബാലചന്ദ്രമേനോന്‍ തന്റെ മിമിക്രി കാലത്തെ ഓര്‍മകള്‍ പങ്കുവെച്ചു

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍