തൊഴിലാളികളുടെ വിയര്‍പ്പിനാല്‍ അഭിഷേകം ചെയ്താണ് താന്‍ താനായതെന്ന് കമല്‍ഹാസന്‍ പറഞ്ഞിട്ടുണ്ട്, ഈ തിരിച്ചറിവ് ഇവിടെയുള്ള നടന്മാര്‍ക്കുണ്ടാകണം: ബി. ഉണ്ണിക്കൃഷ്ണന്‍

സിനിമയുടെ അണിയറയില്‍ തൊഴിലാളികള്‍ നേരിടുന്ന കഷ്ടപ്പാട് താരങ്ങള്‍ മനസ്സിലാക്കണമെന്ന് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണിക്കൃഷ്ണന്‍. ഒരിക്കല്‍ സിനിമാത്തൊഴിലാളികളെ കുറിച്ച് കമല്‍ഹാസന്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കമല്‍ഹാസന്‍ എന്നാല്‍ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് ഏതെല്ലാം മേഖലകളിലാണ് അദ്ദേഹം അദ്വിതീയനായി നില്‍ക്കുന്നത്, ഞങ്ങളുടെ ഒരു തൊഴിലാളി സംഗമത്തില്‍ വന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. മദ്രാസിലെ ചൂടിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാമല്ലോ. ആസ്ബറ്റോസ് ഷീറ്റുകളായിരിക്കും സ്റ്റുഡിയോയുടെ മുകളില്‍. അത്തരം സ്റ്റുഡിയോ ഫ്ളോറുകള്‍ക്ക് മുകളില്‍ ലൈറ്റ് കെട്ടിവെച്ച് പണിയെടുക്കുന്ന തൊഴിലാളികളുണ്ട്.

അവരനുഭവിക്കുന്ന ചൂടിനെ കുറിച്ച് ആലോചിച്ച് നോക്കൂ. ധാരധാരയായാണ് അവരുടെ വിയര്‍പ്പ് താഴേക്ക് വീണുകൊണ്ടിരിക്കുക. താഴെ അഭിനയിച്ചു കൊണ്ടിരിക്കുന്ന തന്റെ മേല്‍ അവരുടെ വിയര്‍പ്പ് വന്നുവീഴും. ആ വിയര്‍പ്പിനാല്‍ അഭിഷേകം ചെയ്യപ്പെട്ടാണ് താനുണ്ടായതെന്നാണ് കമല്‍ഹാസന്‍ പറഞ്ഞതെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ഈ തിരിച്ചറിവ് മലയാളസിനിമയിലെ എല്ലാ നടീനടന്മാര്‍ക്കും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണെന്നും നിര്‍മ്മിക്കുന്ന സിനിമകള്‍ തിയേറ്ററുകളില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക