അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിങ്ങളെന്നെ ഹോളിവുഡിൽ കാണും: അറ്റ്‌ലീ

2013-ൽ ‘രാജ റാണി’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച് സംവിധായകനാണ് അറ്റ്ലീ. വെറും അഞ്ച് സിനിമകൾ കൊണ്ട് ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യുന്ന സംവിധായകൻ കൂടിയായി മാറിയിരിക്കുകയാണ് അറ്റ്ലീ.

ഷാരൂഖ് ഖാനെ നായകനാക്കി ‘ജവാൻ’ എന്ന ബോളിവുഡ് ചിത്രമൊരുക്കിയതോടെയാണ് അറ്റ്ലീക്ക് പാൻ ഇന്ത്യൻ സംവിധായകൻ എന്ന പദവി ലഭിച്ചത്. എന്നാൽ ഹോളിവുഡിൽ സിനിമകൾ ചെയ്യണമെന്നും ഓസ്കർ കരസ്ഥമാക്കണമെന്നുമാണ് തന്റെ ലക്ഷ്യമെന്ന് അറ്റ്ലീ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ഹോളിവുഡ് സ്വപ്നത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിക്കുകയാണ് അറ്റ്ലീ. ബോളിവുഡിൽ എത്താൻ തനിക്ക് 8 വർഷമെടുത്തെന്നും അടുത്ത മൂന്ന് വർഷങ്ങൾക്കുള്ളിൽ താൻ ഹോളിവുഡിൽ എത്തുമെന്നും അറ്റ്ലീ പറയുന്നു.

“ഞാൻ എൻ്റെ വാഗ്ദാനത്തിൽ സത്യസന്ധനാണ്. ഞാൻ എൻ്റെ ഉത്തരവാദിത്തം അതേപടി പാലിച്ചു. ഭാവിയിൽ, ഞാൻ എപ്പോഴെങ്കിലും ഒരു ഹോളിവുഡ് സിനിമ ചെയ്താൽ, ഞാൻ അത് ചെയ്യും.

അതെ, അത് സംഭവിക്കുന്നു. ബോളിവുഡിൽ എത്താൻ എനിക്ക് എട്ട് വർഷമെടുത്തു… അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, ഒരു വലിയ പ്രഖ്യാപനത്തോടെ നിങ്ങളെന്നെ ഹോളിവുഡിൽ കാണും. ഞാൻ അതിനായി പ്രവർത്തിക്കുകയാണ്.” എന്നാണ് എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അറ്റ്ലീ പറഞ്ഞത്.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം