ഡേറ്റിംഗ് കള്‍ച്ചര്‍ നല്ല മനസോടെ സ്വീകരിക്കുന്ന മാതാപിതാക്കളെ എനിക്കറിയാം, എന്റെ മകള്‍ വളരുന്ന സാഹചര്യം അതായിരിക്കും: അശ്വതി ശ്രീകാന്ത്

പതിനഞ്ച് വര്‍ഷം മുമ്പാണ് സാറാസ് എന്ന സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ അത് എത്രമാത്രം സ്വീകരിക്കപ്പെടുമായിരുന്നു എന്ന് നാം ആലോചിക്കണം എന്ന് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മനോരമയോട് ആണ് അശ്വതി ശ്രീകാന്ത് പ്രതികരിച്ചത്. സൗഹൃദവലയത്തിലുള്ള, എന്നാല്‍ ഇത്തരം ചിന്തകള്‍ ഒട്ടും പ്രോത്സാഹിപ്പിക്കില്ലെന്ന് കരുതിയവര്‍ വരെ അതിനെ കുറിച്ചു നല്ലതു പറയുന്നു എന്ന് അശ്വതി പറയുന്നു.

പ്രവിലേജ്ഡ് ആയ പെണ്‍കുട്ടികളാണ് പലപ്പോഴും സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നത്. ഡേറ്റിംഗ് കള്‍ച്ചര്‍ നല്ല മനസോടെ സ്വീകരിക്കുന്ന മാതാപിതാക്കളെ തനിക്കറിയാം. അതിനു സമ്മതം മൂളാത്തവരെയും അറിയാം. എങ്കിലും നമ്മുടെ സാമൂഹിക അന്തരീക്ഷത്തില്‍ ഒരുപാടു മാറ്റം വന്നിട്ടുണ്ട്.

10 വര്‍ഷത്തിനിടയില്‍ വന്ന സമൂഹമാധ്യമങ്ങളുടെ വളര്‍ച്ച നമ്മളെയും സ്വാധീനിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ ബോധ്യമുള്ളവരായാണ് ഇപ്പോള്‍ വളരുന്നത്. കല്യാണം എന്നത് അവരുടെ പ്രയോറിറ്റിയല്ലാതാകുന്നു. കരിയര്‍ സ്വപ്നങ്ങള്‍ അവര്‍ കാണുക മാത്രമല്ല, നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

അടുത്ത 10 വര്‍ഷത്തിനുള്ളിലെ മാറ്റം അതിവേഗം സംഭവിക്കും എന്നാണ് കരുതുന്നത്. തന്റെ മകള്‍ വളര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ തീര്‍ച്ചയായും അത്തരത്തിലുള്ളത് ആയിരിക്കും എന്നും അശ്വതി പറയുന്നു. അതേസമയം, മാതൃത്വം ഇഷ്ടപ്പെടാത്ത, തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകുന്ന പെണ്‍കുട്ടിയുടെ കഥയാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത സാറാസ് ചിത്രീകരിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക