ഡേറ്റിംഗ് കള്‍ച്ചര്‍ നല്ല മനസോടെ സ്വീകരിക്കുന്ന മാതാപിതാക്കളെ എനിക്കറിയാം, എന്റെ മകള്‍ വളരുന്ന സാഹചര്യം അതായിരിക്കും: അശ്വതി ശ്രീകാന്ത്

പതിനഞ്ച് വര്‍ഷം മുമ്പാണ് സാറാസ് എന്ന സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ അത് എത്രമാത്രം സ്വീകരിക്കപ്പെടുമായിരുന്നു എന്ന് നാം ആലോചിക്കണം എന്ന് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മനോരമയോട് ആണ് അശ്വതി ശ്രീകാന്ത് പ്രതികരിച്ചത്. സൗഹൃദവലയത്തിലുള്ള, എന്നാല്‍ ഇത്തരം ചിന്തകള്‍ ഒട്ടും പ്രോത്സാഹിപ്പിക്കില്ലെന്ന് കരുതിയവര്‍ വരെ അതിനെ കുറിച്ചു നല്ലതു പറയുന്നു എന്ന് അശ്വതി പറയുന്നു.

പ്രവിലേജ്ഡ് ആയ പെണ്‍കുട്ടികളാണ് പലപ്പോഴും സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നത്. ഡേറ്റിംഗ് കള്‍ച്ചര്‍ നല്ല മനസോടെ സ്വീകരിക്കുന്ന മാതാപിതാക്കളെ തനിക്കറിയാം. അതിനു സമ്മതം മൂളാത്തവരെയും അറിയാം. എങ്കിലും നമ്മുടെ സാമൂഹിക അന്തരീക്ഷത്തില്‍ ഒരുപാടു മാറ്റം വന്നിട്ടുണ്ട്.

10 വര്‍ഷത്തിനിടയില്‍ വന്ന സമൂഹമാധ്യമങ്ങളുടെ വളര്‍ച്ച നമ്മളെയും സ്വാധീനിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ ബോധ്യമുള്ളവരായാണ് ഇപ്പോള്‍ വളരുന്നത്. കല്യാണം എന്നത് അവരുടെ പ്രയോറിറ്റിയല്ലാതാകുന്നു. കരിയര്‍ സ്വപ്നങ്ങള്‍ അവര്‍ കാണുക മാത്രമല്ല, നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

അടുത്ത 10 വര്‍ഷത്തിനുള്ളിലെ മാറ്റം അതിവേഗം സംഭവിക്കും എന്നാണ് കരുതുന്നത്. തന്റെ മകള്‍ വളര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ തീര്‍ച്ചയായും അത്തരത്തിലുള്ളത് ആയിരിക്കും എന്നും അശ്വതി പറയുന്നു. അതേസമയം, മാതൃത്വം ഇഷ്ടപ്പെടാത്ത, തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകുന്ന പെണ്‍കുട്ടിയുടെ കഥയാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത സാറാസ് ചിത്രീകരിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ