കമന്റുകള്‍ കണ്ട് വിഷമിച്ച ദിനങ്ങളുണ്ടായിരുന്നു, പക്ഷേ നാട്ടുകാരെന്ത് പറയുമെന്ന് നോക്കി ജീവിക്കാനല്ല അവര്‍ പഠിപ്പിച്ചത്: എസ്തര്‍

ബാലതാരമായി എത്തി നായികയായി മാറിയ നടിയാണ് എസ്തര്‍ അനില്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടിയേകിയെത്തിയിരിക്കുകയാണ് എസ്തര്‍.

തന്റെ കുടുംബം എല്ലാ കാര്യത്തിലും സപ്പോര്‍ട്ടീവാണെന്നാണ് നടി പറയുന്നത്. നാട്ടുകാരെന്ത് പറയുമെന്ന് നോക്കി ജീവിക്കാനല്ല അവര്‍ പഠിപ്പിച്ചത്. അവര്‍ ജീവിച്ചതും അങ്ങനെയല്ല. അത് കണ്ടാണ് ഞങ്ങള്‍ പഠിച്ചത്. നാട്ടുകാരെന്ത് പറയും, ഇങ്ങനെ നടക്കൂയെന്ന് അവരിപ്പോള്‍ വന്ന് പറയില്ല. ഞങ്ങള്‍ക്കത് ശീലമില്ല. അവര്‍ എനിക്കൊരു പ്രഷറും തന്നിട്ടില്ല. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സ്‌കിപ്പ് ചെയ്യാറാണ് പതിവ്. കമന്റുകളൊക്കെ കണ്ട് വിഷമിച്ച ദിനങ്ങളുണ്ടെന്നുമായിരുന്നു എസ്തര്‍ പറഞ്ഞത്.

എനിക്കിപ്പോള്‍ 21 വയസായി, ഞാനിപ്പോള്‍ ബിഎ ഇക്കണോമിക്സ് പൂര്‍ത്തിയാക്കി. അമ്മയുടെ കുക്കറി ഷോ ഷൂട്ട് ചെയ്യാനായിട്ട് അമൃത ടിവിയില്‍ നിന്നും ഒരു ടീം വന്നിരുന്നു. അവരാണ് എന്നോട് ആങ്കറിംഗ് ചെയ്യാനിഷ്ടമുണ്ടോയെന്ന് ചോദിച്ചത്. കുട്ടികളുടെ പരിപാടിയാണെന്ന് പറഞ്ഞിരുന്നു.

8 വയസ് എങ്ങാനുമായിരുന്നു അന്ന്. അവര് പറയുന്നത് പോലെ ചെയ്യുകയായിരുന്നു. അങ്ങനെയാണ് സിനിമയിലും അവസരം ലഭിച്ചത്. അച്ഛനും അമ്മയ്ക്കും സിനിമ ഇഷ്ടമായിരുന്നു. സിനിമ വേണോ സ്റ്റഡീസ് വേണോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. നടി കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക