കമന്റുകള്‍ കണ്ട് വിഷമിച്ച ദിനങ്ങളുണ്ടായിരുന്നു, പക്ഷേ നാട്ടുകാരെന്ത് പറയുമെന്ന് നോക്കി ജീവിക്കാനല്ല അവര്‍ പഠിപ്പിച്ചത്: എസ്തര്‍

ബാലതാരമായി എത്തി നായികയായി മാറിയ നടിയാണ് എസ്തര്‍ അനില്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടിയേകിയെത്തിയിരിക്കുകയാണ് എസ്തര്‍.

തന്റെ കുടുംബം എല്ലാ കാര്യത്തിലും സപ്പോര്‍ട്ടീവാണെന്നാണ് നടി പറയുന്നത്. നാട്ടുകാരെന്ത് പറയുമെന്ന് നോക്കി ജീവിക്കാനല്ല അവര്‍ പഠിപ്പിച്ചത്. അവര്‍ ജീവിച്ചതും അങ്ങനെയല്ല. അത് കണ്ടാണ് ഞങ്ങള്‍ പഠിച്ചത്. നാട്ടുകാരെന്ത് പറയും, ഇങ്ങനെ നടക്കൂയെന്ന് അവരിപ്പോള്‍ വന്ന് പറയില്ല. ഞങ്ങള്‍ക്കത് ശീലമില്ല. അവര്‍ എനിക്കൊരു പ്രഷറും തന്നിട്ടില്ല. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സ്‌കിപ്പ് ചെയ്യാറാണ് പതിവ്. കമന്റുകളൊക്കെ കണ്ട് വിഷമിച്ച ദിനങ്ങളുണ്ടെന്നുമായിരുന്നു എസ്തര്‍ പറഞ്ഞത്.

എനിക്കിപ്പോള്‍ 21 വയസായി, ഞാനിപ്പോള്‍ ബിഎ ഇക്കണോമിക്സ് പൂര്‍ത്തിയാക്കി. അമ്മയുടെ കുക്കറി ഷോ ഷൂട്ട് ചെയ്യാനായിട്ട് അമൃത ടിവിയില്‍ നിന്നും ഒരു ടീം വന്നിരുന്നു. അവരാണ് എന്നോട് ആങ്കറിംഗ് ചെയ്യാനിഷ്ടമുണ്ടോയെന്ന് ചോദിച്ചത്. കുട്ടികളുടെ പരിപാടിയാണെന്ന് പറഞ്ഞിരുന്നു.

8 വയസ് എങ്ങാനുമായിരുന്നു അന്ന്. അവര് പറയുന്നത് പോലെ ചെയ്യുകയായിരുന്നു. അങ്ങനെയാണ് സിനിമയിലും അവസരം ലഭിച്ചത്. അച്ഛനും അമ്മയ്ക്കും സിനിമ ഇഷ്ടമായിരുന്നു. സിനിമ വേണോ സ്റ്റഡീസ് വേണോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. നടി കൂട്ടിച്ചേര്‍ത്തു.

Latest Stories

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു