കാറിനുള്ളിലെ ആ റൊമാന്റിക് സീന്‍ ഒരിക്കലും മറക്കാനാവില്ല, ഉരുകിയാണ് അഭിനയിച്ചത്: ആസിഫ് അലി

‘മഹേഷും മാരുതിയും’ സിനിമയില്‍ റൊമാന്റിക് സീന്‍ ചെയ്യവെ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് ആസിഫ് അലി. കാറിനുള്ളില്‍ വച്ച് ചെയ്ത റൊമാന്റിക് സീനിനെ കുറിച്ചാണ് ആസിഫ് തുറന്നു പറഞ്ഞിരിക്കുന്നത്. എസി ഇല്ലാത്തതിനാല്‍ ചൂടില്‍ ഉരുകിയാണ് സീന്‍ ചെയ്തത് എന്നാണ് ആസിഫ് അലി പറയുന്നത്.

മാരുതി കാറിനുള്ളില്‍ വച്ച് ചിത്രീകരിച്ച റൊമാന്റിക്ക് സീന്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. എസി ഇല്ലാത്ത കാറിനുള്ളില്‍ ചൂട് കാരണം ഉരുകിയാണ് അഭിനയിച്ചത്. ചുട്ട് പൊള്ളുന്ന ചൂടായിരുന്നു. ഷൂട്ടിനിടെ ചൂട് കാരണം മംമ്ത തലയൊക്കെ പുറത്തിട്ടിരുന്നു.

അതൊക്കെ ഷോട്ടിന്റെ ഭാഗമാണെന്ന് കരുതി നൈസ് മംമ്ത എന്നൊക്കെ പറഞ്ഞ് ഓരോരുത്തര്‍ കയ്യടിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത് ചൂട് കാരണമായിരുന്നു എന്നാണ് ആസിഫും മംമ്തയും ഒന്നിച്ച് പങ്കെടുത്ത അഭിമുഖത്തിനിടെ പറയുന്നത്. ചിത്രീകരത്തിനിടെ ഉണ്ടായ മറ്റ് അനുഭവങ്ങളും മംമ്ത പങ്കുവയ്ക്കുന്നുണ്ട്.

അതിലെ ഒരു പാട്ടില്‍ സ്‌കൂള്‍ യൂണിഫോം ഇട്ട് സ്റ്റീലിന്റെ ചോറും പാത്രമൊക്കെ പിടിച്ച് വരുന്ന ഒരു സീനുണ്ടെന്നും അത് തനിക്ക് പുതിയൊരു അനുഭവം ആയിരുന്നു എന്നാണ് മംമ്ത പറയുന്നത്. നാട്ടിലെ സ്‌കൂളില്‍ പഠിക്കാത്തത് കൊണ്ട് തന്നെ താന്‍ അങ്ങനെയൊന്നും സ്‌കൂളില്‍ പോയിട്ടില്ല എന്നാണ് മംമ്ത പറയുന്നത്.

അതേസമയം, ‘കഥ തുടരുമ്പോള്‍’ എന്ന ചിത്രത്തിന് ശേഷം മംമ്തയും ആസിഫും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണ് മഹേഷും മാരുതിയും. 13 വര്‍ഷത്തിന് ശേഷമാണ് ആസിഫ് അലിയും മംമ്ത മോഹന്‍ദാസും നായികാ നായകന്‍മാരായി അഭിനയിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക