അഞ്ച് ലക്ഷം ചോദിച്ചതില്‍ കുറ്റം പറയാനാകില്ല, വേതനം അവകാശമാണ്.. എനിക്ക് ഇത്ര രൂപ വേണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്: ആശ ശരത്ത്

സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട് ഒരു നടിയെ കുറിച്ച് മന്ത്രി വി ശിവന്‍കുട്ടി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പിന്നാലെ താന്‍ അത് പിന്‍വലിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ ഭാഗമായി നൃത്തം ചിട്ടപ്പെടുത്താന്‍ സ്‌കൂള്‍ കലോത്സവത്തിലൂടെ ശ്രദ്ധ നേടിയ ഒരു നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതിന് പിന്നാലെ ആശ ശരത്ത്, നവ്യ നായര്‍ എന്നിവരുടെ പേരുകള്‍ ചര്‍ച്ചയായിരുന്നു.

ആരാണ് ആ നടി എന്നാണ് പലരും അന്വേഷിച്ചത്. എന്നാല്‍ താന്‍ കഴിഞ്ഞ വര്‍ഷം പ്രതിഫലമൊന്നും വാങ്ങാതെയാണ് നൃത്തം ഒരുക്കിയതെന്ന് വ്യക്തമാക്കി ആശ രംഗത്തെത്തിയിരുന്നു. എന്നാല്‍ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതില്‍ തെറ്റില്ല എന്നാണ് ആശ ശരത്ത് പറയുന്നത്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ആശ സംസാരിച്ചത്.

അത് വ്യക്തിപരമായ കാര്യമാണ്. ഞാന്‍ കാണുന്ന രീതിയിലായിരിക്കില്ല വേറൊരാള്‍ ഒരു കാര്യത്തെ കാണുന്നത്. വേതനം ചോദിച്ചത് തെറ്റാണെന്ന് പറയാനാകില്ല. ചെയ്യുന്ന ജോലിയുടെ വേതനം അവകാശമാണ്. സിനിമയ്ക്കും ഡാന്‍സിനുമെല്ലാം കലാകാരന്മാര്‍ തന്നെയാണ് അവരുടെ വേതനം എത്രയെന്ന് നിശ്ചയിക്കുന്നത്.

അത് ആ ജോലികളുടെ മാത്രം പ്രത്യേകതയാണ്. ഒരു സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ ഇത്ര രൂപ വേണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്. വേറൊരു ജോലിയിലും ഇല്ലാത്ത അവകാശമാണത്. ഏത് കലാകാരിയാണ് 5 ലക്ഷം രൂപ ചോദിച്ചതെങ്കിലും അവരെ കുറ്റം പറയാന്‍ പറ്റില്ല എന്നാണ് ആശ പറയുന്നത്.

അതേസമയം, പേര് വെളിപ്പെടുത്താതെ ആയിരുന്നു നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് വി ശിവന്‍കുട്ടി പറഞ്ഞത്. വിഷയം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ വിവാദമായതിന് പിന്നാലെയാണ് മന്ത്രി പ്രസ്താവന പിന്‍വലിച്ച് രംഗത്തെത്തിയത്. സംസ്ഥാന കലോത്സവത്തിന് മുമ്പ് വിവാദത്തിന് താത്പര്യമില്ല എന്നാണ് മന്ത്രി പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക