കലയെ കലയായി മാത്രം കാണണം, വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ആദർശങ്ങളെ വളച്ചൊടിക്കരുത്; ക്രിസ്റ്റോഫ് സനൂസി

കലയെ എപ്പോഴും കലയായി മാത്രം കാണാനാകണമെന്നും രാഷ്ട്രീയപക്ഷം ചേർന്നുള്ള സിനിമകൾ യാഥാർത്ഥ്യങ്ങളെ മറച്ചുപിടിക്കുന്നതാണെന്നും വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി. ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ക്രിസ്റ്റോഫ് സനൂസിക്ക് ഇന്ന് മേളയുടെ സമാപന ദിവസം സമ്മാനിക്കും.

May be an image of 2 people

ക്രിസ്റ്റോഫ് സനൂസി, സി. എസ് വെങ്കിടേശ്വരൻ

“ഷേക്സ്പിയറിന്റെ എഴുത്തുകളിൽ രാഷ്ട്രീയം കാണാൻ കഴിയില്ല. അതിനു പരിശ്രമിച്ചാൽ ക്രിയാത്മകതയോടുള്ള ദ്രോഹമാണ്. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ആദർശങ്ങളെ വളച്ചൊടിക്കരുത് ജീവിതാദർശങ്ങൾ നടപ്പാക്കിയതിന് ശേഷമേ അതിനെ കുറിച്ച് സംസാരിക്കാവൂ. താത്കാലികമായ ബുദ്ധിമുട്ടുകളിൽ നിരാശപ്പെട്ട് ചലച്ചിത്ര രംഗത്തെ ചെറുപ്പക്കാർ ആ രംഗം ഉപേക്ഷിക്കരുത്, സ്വപ്നങ്ങൾ തേടിയുള്ള യാത്രയിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് ശേഷം നല്ല കാലമുണ്ടാകും” പ്രശസ്ത ഫിലിം ക്രിട്ടിക് സി. എസ് വെങ്കിടേശ്വരനുമായുള്ള അഭിമുഖത്തിലാണ് ക്രിസ്റ്റോഫ് സനൂസി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

May be an image of 3 people and text that says "ç Intern C S Venkiteswaran IN CONVERSATION WITH Krzysztof Zanussi"

1939ല്‍ വാഴ്‌സയില്‍ ജനിച്ച സനൂസി പോളണ്ടിലെ ലോഡ്‌സിലെ നാഷണല്‍ ഫിലിം സ്‌കൂളില്‍ നിന്ന് ബിരുദം നേടി. 1966ല്‍ സംവിധാനം ചെയ്ത ‘ഡത്തെ് ഓഫ് എ പ്രോവിന്‍ഷ്യല്‍ അദ്ദേഹത്തിന്റെ ഡിപ്‌ളോമ ഫിലിം ആയിരുന്നു. വിശുദ്ധി, അശുദ്ധി, യൗവനം, വാര്‍ധക്യം, ജീിവിതം, മരണം എന്നീ പ്രമേയങ്ങളിലൂടെ കടന്നുപോവുന്ന ഈ ഹ്രസ്വചിത്രം അദ്ദേഹത്തിന്റെ പില്‍ക്കാല ചലച്ചിത്രജീവിതത്തിന്റെ ദിശാസൂചിയായി. ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം ‘ദ സ്ട്രക്ചര്‍ ഓഫ് ക്രിസ്റ്റല്‍’ പോളിഷ് സിനിമയിലെ മൂന്നാംതരംഗത്തിലെ സുപ്രധാന ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

Krzysztof Zanussi - IMDb

എഴുപതുകളിലാണ് സനൂസിയുടെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങള്‍ പിറവി കൊണ്ടത്. ദ ഇല്യുമിനിഷേന്‍ (1973), കമോഫ്‌ളാഷ് (1976), ഫാമിലി ലൈഫ് (1970), സ്‌പൈറല്‍ (1978) എന്നിവ ഇതില്‍പ്പെടുന്നു. ‘ലൈഫ് ഏസ് എ ഫാറ്റല്‍ സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസ്(1999),ഫോറിന്‍ ബോഡി (2014),എഥര്‍ (2018), ദ പെര്‍ഫക്റ്റ് നമ്പര്‍ (2022) എന്നിവയാണ് അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങള്‍.

File:Krzysztof Zanussi 02.JPG - Wikimedia Commons

1984ലെ വെനീസ് മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയ ചിത്രമാണ് ‘എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍’. ‘ദ കോണ്‍സ്റ്റന്റ് ഫാക്ടര്‍’ കാന്‍ ചലച്ചിത്രമേളയില്‍ പ്രത്യേകജൂറി പുരസ്‌കാരം നേടിയിട്ടുണ്ട്. തന്റെ സുഹൃത്തായ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് കീസ്ലോവ്‌സ്‌കിയുടെ ‘ക്യാമറ ബഫ്’ എന്ന സിനിമയില്‍ താനായി തന്നെ സനൂസി വേഷമിട്ടിരുന്നു. 1980കളുടെ ഒടുവില്‍ സ്വീഡിഷ് സംവിധായകന്‍ ഇംഗ്മര്‍ ബെര്‍ഗ്മാനുമായി ചേര്‍ന്ന് സനൂസി യൂറോപ്യന്‍ ഫിലിം അക്കാദമി സ്ഥാപിച്ചു.

ചലച്ചിത്രാധ്യാപകന്‍ കൂടിയായ സനൂസി ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്റിലെ യൂറോപ്യന്‍ ഗ്രാജ്വേറ്റ് സ്‌കൂള്‍, പോളണ്ടിലെ ക്രിസ്റ്റോഫ് കീസ്ലോവ്‌സ്‌കി ഫിലിം സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രൊഫസറാണ്. 1998ല്‍ നടന്ന ഐ.എഫ്.എഫ്.കെയില്‍ സനൂസി പങ്കെടുത്തിരുന്നു.

Latest Stories

'തുടരും' എന്റെ സിനിമയില്‍ നിന്ന് മോഷ്ടിച്ചത്, ആ ഡയലോഗും മോഷ്ടിച്ചു.. മഞ്ജു വാര്യരും ടൊവിനോയും തിരക്കഥ വായിച്ചിരുന്നു: സനല്‍ കുമാര്‍ ശശിധരന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വാഹന പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ, 24 മണിക്കൂർ പരിശോധന തുടരും

WTC FINAL: ഒന്നും അവസാനിച്ചിട്ടില്ല, മൈറ്റി ഓസീസിന് കളി പിടിക്കാൻ ഒരു വിക്കറ്റ് മതി, ഫൈനലിൽ ചെയ്യാൻ പോവുന്ന കാര്യത്തെ കുറിച്ച് കോച്ച്

പശ്ചിമേഷ്യയിൽ യുദ്ധം കനക്കുമ്പോൾ കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പൊന്ന് സർവകാല റെക്കോർഡിൽ, പവന് 74560

ഇസ്രയേല്‍ ഇറാന്റെ 'തല' അറുത്തു; സംയുക്ത സൈനിക മേധാവിയും റെവല്യൂഷണറി ഗാര്‍ഡ് മേധാവിയും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം; പുതിയ സൈനിക മേധാവിയെ പ്രഖ്യാപിച്ച് അയത്തൊള്ള

ഒരു വളയും കുറച്ച് മോതിരങ്ങളുമേ മാത്രമേയുളളൂ ഇനി അങ്ങോട്ട് തിരിച്ച് കൊടുക്കാന്‍..; കുറിപ്പുമായി ബാല

ആർസിബി കപ്പടിക്കുന്നു, സൗത്താഫ്രിക്ക കപ്പടിക്കുന്നു, ഇതെന്താ കിരീടം മുൻപ് നേടാത്ത ടീമുകളുടെ വർഷമോ, ട്രോളുമായി ആരാധകർ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; കാറ്റിന്റെ ശക്തി മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലാകും; ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്

തോത്താപുരി മാമ്പഴത്തിന്റെ പേരില്‍ തമ്മിലടിച്ച് കര്‍ണാടകയും ആന്ധ്രയും; ചന്ദ്രബാബു നായിഡുവിന് കത്തെഴുതി സിദ്ധരാമയ്യ; വിലക്കില്‍ പ്രതിഷേധവുമായി കര്‍ഷകര്‍

'മുഖ്യമന്ത്രിക്ക് എന്നും ഇഷ്ടം ട്രോളി ബാഗുകളോട്, പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽ നിന്ന് പോലും എഴുന്നേൽക്കും'; പരിഹസിച്ച് പി വി അൻവർ