ആരൊക്കെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചാലും സത്യം തെളിയും, പരാതി നല്‍കിയത് സിനിമയുടെ പ്രമോഷന്‍ ഗിമ്മിക്കാണെന്നും ചിലര്‍ പറഞ്ഞിരുന്നു: ജിതിന്‍ ലാല്‍

‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിച്ചവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് സംവിധായകന്‍ ജിതിന്‍ ലാല്‍. ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ച വിവരം സംവിധായകനാണ് ആദ്യം പങ്കുവച്ചത്. ട്രെയ്‌നിലിരുന്ന് ഒരാള്‍ എആര്‍എം കാണുന്ന വീഡിയോ ജിതിന്‍ പങ്കുവച്ചു കൊണ്ട് ദുഃഖം അറിയിരുന്നു. തങ്ങളുടെ പരാതി സിനിമയുടെ പ്രമോഷന്‍ ഗിമ്മിക്കാണെന്ന് ചിലര്‍ പറഞ്ഞിരുന്നു, എന്നാല്‍ ജനം കൂടെ നിന്നു എന്നാണ് ജിതിന്‍ ലാല്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ജിതിന്‍ ലാലിന്റെ കുറിപ്പ്:

നമ്മുടെ എആര്‍എം എന്ന സിനിമ റിലീസായി മികച്ച ജനപിന്തുണ നേടുന്നതിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ സിനിമയുടെ വ്യാജ പതിപ്പ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടേയും മറ്റ് വെബ് സൈറ്റുകളിലൂടേയും പ്രചരിപ്പിച്ചതിനെതിരെ ഞാനും നിര്‍മ്മാതാവ് ലിസ്റ്റില്‍ ചേട്ടനും സംയുക്തമായി പൊലീസ് മുമ്പാകെ പരാതി നല്‍കിയിരുന്നു.

സര്‍ക്കാര്‍ നിയമ സംവിധാനങ്ങളിലും കേരള പൊലീസിനേയും നമ്മള്‍ പൂര്‍ണ്ണമായി വിശ്വസിച്ചാണ് പരാതി നല്‍കിയത്. പരാതി നല്‍കി ചുരുങ്ങിയ സമയത്തിനുള്ളില്‍ സിനിമ പകര്‍ത്തിയ ആളെ കേരള പൊലീസ് കോയമ്പത്തൂരില്‍ വെച്ച് പിടികൂടിയിരിക്കുകയാണ്. കുറ്റമറ്റ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് മനസിലാക്കാന്‍ സാധിച്ചത്.

സിനിമയുടെ വ്യാജ പതിപ്പുകള്‍ പുറത്തിറക്കുന്നവരുടെ വലിയ കണ്ണികളിലേക്ക് അന്വേഷണം തുടരുമെന്നാണ് അറിയാന്‍ സാധിച്ചത്. കേരള പൊലീസിനും മാധ്യമങ്ങള്‍ക്കും നന്ദി. നമ്മള്‍ പരാതി നല്‍കിയിരുന്ന വേളയില്‍ കേവലം സിനിമയുടെ പ്രമോഷന്‍ ഗിമ്മിക്കായി മാത്രം വിലയിരുത്താന്‍ ചിലര്‍ ശ്രമിച്ചു എന്നത് ഏറെ സങ്കടമുണ്ടാക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തിയേറ്ററില്‍ എത്തിച്ച നമ്മുടെ സിനിമയെ നിയമ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി വ്യാജമായി പ്രചരിപ്പിക്കപ്പെടുന്നതില്‍ വല്ലാത്ത സങ്കടവും നിരാശയും തോന്നിയ സാഹചര്യത്തിലാണ് പരാതി നല്‍കിയത്.

സിനിമയെന്ന വലിയ വ്യവസായത്തിന്റെ നിലനില്‍പ്പ് എന്നെ പോലുള്ള അനേകം പേരുടെ സ്വപ്നത്തിന്റെ ഭാഗം കൂടിയാണ്. നമ്മള്‍ ആ വിശ്വാസത്തില്‍ അടിയുറച്ചാണ് ഈ വിപത്തിനെതിരെ പരാതി നല്‍കിയത്. പക്ഷേ അതു പോലും ദുര്‍വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യം ഏറെ വിഷമമുണ്ടാക്കി. പക്ഷേ ആരൊക്കെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചാലും കേരളത്തിലെ കുടുംബങ്ങള്‍ നമ്മുടെ സിനിമയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഉണ്ടായത്.

ഈ മുപ്പതാം നാളില്‍ 200ല്‍പ്പരം തിയറ്ററുകളില്‍ മികച്ച കളക്ഷനോടെ സിനിമ ശക്തമായി നിലകൊള്ളുന്നു എന്നത് തന്നെയാണ് അതിനുള്ള തെളിവ്. നമ്മുടെ സിനിമയെ ഒരു വ്യാജ പ്രചരണത്തിലും തളരാതെ കാത്ത പൊതു ജനങ്ങളോട് കൂപ്പുകൈകളോടെ നന്ദി പറയുന്നു. നമ്മള്‍ പറഞ്ഞത് ഒരു വിളക്കിന്റെ കഥയാണ്. പ്രകാശം ഏത് ഇരുട്ടിനേയും ഭേദിക്കുമെന്നാണല്ലോ. നന്ദി, സ്‌നേഹം.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി