ആരൊക്കെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചാലും സത്യം തെളിയും, പരാതി നല്‍കിയത് സിനിമയുടെ പ്രമോഷന്‍ ഗിമ്മിക്കാണെന്നും ചിലര്‍ പറഞ്ഞിരുന്നു: ജിതിന്‍ ലാല്‍

‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിച്ചവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് സംവിധായകന്‍ ജിതിന്‍ ലാല്‍. ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ച വിവരം സംവിധായകനാണ് ആദ്യം പങ്കുവച്ചത്. ട്രെയ്‌നിലിരുന്ന് ഒരാള്‍ എആര്‍എം കാണുന്ന വീഡിയോ ജിതിന്‍ പങ്കുവച്ചു കൊണ്ട് ദുഃഖം അറിയിരുന്നു. തങ്ങളുടെ പരാതി സിനിമയുടെ പ്രമോഷന്‍ ഗിമ്മിക്കാണെന്ന് ചിലര്‍ പറഞ്ഞിരുന്നു, എന്നാല്‍ ജനം കൂടെ നിന്നു എന്നാണ് ജിതിന്‍ ലാല്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ജിതിന്‍ ലാലിന്റെ കുറിപ്പ്:

നമ്മുടെ എആര്‍എം എന്ന സിനിമ റിലീസായി മികച്ച ജനപിന്തുണ നേടുന്നതിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ സിനിമയുടെ വ്യാജ പതിപ്പ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടേയും മറ്റ് വെബ് സൈറ്റുകളിലൂടേയും പ്രചരിപ്പിച്ചതിനെതിരെ ഞാനും നിര്‍മ്മാതാവ് ലിസ്റ്റില്‍ ചേട്ടനും സംയുക്തമായി പൊലീസ് മുമ്പാകെ പരാതി നല്‍കിയിരുന്നു.

സര്‍ക്കാര്‍ നിയമ സംവിധാനങ്ങളിലും കേരള പൊലീസിനേയും നമ്മള്‍ പൂര്‍ണ്ണമായി വിശ്വസിച്ചാണ് പരാതി നല്‍കിയത്. പരാതി നല്‍കി ചുരുങ്ങിയ സമയത്തിനുള്ളില്‍ സിനിമ പകര്‍ത്തിയ ആളെ കേരള പൊലീസ് കോയമ്പത്തൂരില്‍ വെച്ച് പിടികൂടിയിരിക്കുകയാണ്. കുറ്റമറ്റ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് മനസിലാക്കാന്‍ സാധിച്ചത്.

സിനിമയുടെ വ്യാജ പതിപ്പുകള്‍ പുറത്തിറക്കുന്നവരുടെ വലിയ കണ്ണികളിലേക്ക് അന്വേഷണം തുടരുമെന്നാണ് അറിയാന്‍ സാധിച്ചത്. കേരള പൊലീസിനും മാധ്യമങ്ങള്‍ക്കും നന്ദി. നമ്മള്‍ പരാതി നല്‍കിയിരുന്ന വേളയില്‍ കേവലം സിനിമയുടെ പ്രമോഷന്‍ ഗിമ്മിക്കായി മാത്രം വിലയിരുത്താന്‍ ചിലര്‍ ശ്രമിച്ചു എന്നത് ഏറെ സങ്കടമുണ്ടാക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തിയേറ്ററില്‍ എത്തിച്ച നമ്മുടെ സിനിമയെ നിയമ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി വ്യാജമായി പ്രചരിപ്പിക്കപ്പെടുന്നതില്‍ വല്ലാത്ത സങ്കടവും നിരാശയും തോന്നിയ സാഹചര്യത്തിലാണ് പരാതി നല്‍കിയത്.

സിനിമയെന്ന വലിയ വ്യവസായത്തിന്റെ നിലനില്‍പ്പ് എന്നെ പോലുള്ള അനേകം പേരുടെ സ്വപ്നത്തിന്റെ ഭാഗം കൂടിയാണ്. നമ്മള്‍ ആ വിശ്വാസത്തില്‍ അടിയുറച്ചാണ് ഈ വിപത്തിനെതിരെ പരാതി നല്‍കിയത്. പക്ഷേ അതു പോലും ദുര്‍വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യം ഏറെ വിഷമമുണ്ടാക്കി. പക്ഷേ ആരൊക്കെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചാലും കേരളത്തിലെ കുടുംബങ്ങള്‍ നമ്മുടെ സിനിമയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഉണ്ടായത്.

ഈ മുപ്പതാം നാളില്‍ 200ല്‍പ്പരം തിയറ്ററുകളില്‍ മികച്ച കളക്ഷനോടെ സിനിമ ശക്തമായി നിലകൊള്ളുന്നു എന്നത് തന്നെയാണ് അതിനുള്ള തെളിവ്. നമ്മുടെ സിനിമയെ ഒരു വ്യാജ പ്രചരണത്തിലും തളരാതെ കാത്ത പൊതു ജനങ്ങളോട് കൂപ്പുകൈകളോടെ നന്ദി പറയുന്നു. നമ്മള്‍ പറഞ്ഞത് ഒരു വിളക്കിന്റെ കഥയാണ്. പ്രകാശം ഏത് ഇരുട്ടിനേയും ഭേദിക്കുമെന്നാണല്ലോ. നന്ദി, സ്‌നേഹം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ