ഇത് കളര്‍ പടമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു, സംവിധായകനോട് അക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു: അര്‍ജുന്‍ അശോകന്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ വ്യത്യസ്തത സമ്മാനിച്ചാണ് ‘ഭ്രമയുഗം’ തിയേറ്ററിലെത്തിയത്. മമ്മൂട്ടി ആറാടിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും സിനിമയുടെ തീമിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സിനിമയുടെ ഷൂട്ടിംഗിനിടെ ഇത് കളര്‍ പടമായിരുന്നെങ്കില്‍ നന്നായിരിക്കുമെന്ന് തോന്നിപ്പോയിരുന്നു എന്നാണ് അര്‍ജുന്‍ അശോകന്‍ പറയുന്നത്. ”ഡയറക്ടര്‍ എന്തായാലും വെറുതെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടം ചെയ്യില്ലല്ലോ. പിന്നെ ഷൂട്ട് നടക്കുന്ന സമയത്ത് നമുക്ക് ഇത് കളര്‍ ആണെങ്കിലോ എന്ന് തോന്നിപ്പോകും.”

”അങ്ങനെ ആലോചിച്ചെങ്കിലും ബ്ലാക്ക് ആന്‍ഡ് വൈറ്റ് തന്നെയാണ് നല്ലത്. അതാണ് അതിന്റെ മൂഡ്” എന്നാണ് അര്‍ജുന്‍ അശോകന്‍ റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. എന്തുകൊണ്ടാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന് താന്‍ ചോദിച്ചിരുന്നു എന്നാണ് സിദ്ദാര്‍ത്ഥ് ഭരതന്‍ പറയുന്നത്.

”നമ്മളുടെ അടുത്ത് ആദ്യം ഈ കാര്യം പറയുമ്പോള്‍ തീര്‍ച്ചയായും എന്തുകൊണ്ടാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന് ചോദിക്കുമല്ലോ. അതിന് മറുപടിയായി അതിന്റേതായ കാരണങ്ങള്‍ സംവിധായകന്‍ പറഞ്ഞു തന്നു. സിനിമ പറയുന്നത് ഒരു പ്രത്യേക കാലഘട്ടത്തിലേതാണ്. പിന്നെ ഹൊറര്‍ ഴോണറിലുള്ള സിനിമയാണ്.”

”അങ്ങനെ വരുമ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കൂടുതല്‍ എഫക്റ്റിവാകും എന്ന് തോന്നി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നെ നമ്മള്‍ അതിനെ പറ്റി ചോദിച്ചിട്ടില്ല” എന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നത്. അതേസമയം, ഗംഭീര പ്രതികരണങ്ങളാണ് ചിത്രം തിയേറ്ററില്‍ നിന്നും നേടുന്നത്. 3 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി