ഞങ്ങളുടെ കയ്യില്‍ അത്ര പൈസ ഒന്നുമില്ല, പഞ്ചാബി ഹൗസിലെ രമണനെ പോലൊന്നും വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലാലോ: അര്‍ജുന്‍ അശോകന്‍

‘പഞ്ചാബിഹൗസ്’ എന്ന വീടിന്റെ നിര്‍മ്മാണത്തില്‍ വരുത്തിയ പിഴവിനെ തുടര്‍ന്ന് നടന്‍ ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന കോടതി വിധി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കോടതിയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വിധി പ്രഖ്യാപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് സംസാരിച്ചിരിക്കുകയാണ് അര്‍ജുന്‍ അശോകന്‍.

പലപ്പോഴും അച്ഛന് മുന്നില്‍ ഉത്തരം മുട്ടാറുണ്ട്. അച്ഛന്‍ എന്ന് പറയുമ്പോള്‍ അച്ഛന്റെ സ്ഥാനത്ത് തന്നെ നിന്ന് മകനെ വളര്‍ത്തണ്ടേ. അത്ര ദേഷ്യക്കാരന്‍ ഒന്നും അല്ല. സിനിമയില്‍ കാണുന്ന പോലെ പഞ്ചാബി ഹൗസിലെ രമണനെ പോലൊന്നും വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലാലോ. കേസ് പോകാന്‍ പ്രധാന കാരണം ഞങ്ങളുടെ കയ്യില്‍ അത്ര പൈസ ഒന്നുമില്ല.

എങ്ങനെയൊക്കെയോ തട്ടി മുട്ടി ഒരു വീട് വെക്കണം എന്ന ആഗ്രഹത്തില്‍ ഉണ്ടാക്കിയ വീടാണ് പഞ്ചാബിഹൗസ്. അച്ഛന്റെ അമ്മ മരിക്കുന്നതിന് കുറച്ച് മുന്നെയാണ് ആ വീടിന്റെ പണി മുഴുവന്‍ തീര്‍ന്നത്. ഇത്രയും കാലം സിനിമയില്‍ ജോലി ചെയ്ത് ഉണ്ടാക്കിയ വീട്ടില്‍ കിടക്കാന്‍ പറ്റിയില്ല എന്ന സങ്കടമാണ് അച്ഛന് ഏറ്റവും കൂടുതല്‍ ഉണ്ടായത്.

അത് റീപെയര്‍ ചെയ്യാന്‍ എന്റെ കയ്യിലും അച്ഛന്റെ കയ്യിലും അന്ന് പണം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പണി അവര്‍ തന്നത് കൊണ്ടാണ് കേസിന് പോയത്. കൊച്ചിന് പോലും ഇപ്പോഴും ഓടികളിക്കാന്‍ പറ്റില്ല വീട്ടില്‍. അത്യാവശ്യം മെച്ചപ്പെട്ട രീതിയിലേക്ക് ഞാന്‍ എത്തിയപ്പോഴും അച്ഛന്‍ സമ്മതിച്ചില്ല അത് മാറ്റാന്‍.

കേസ് ജയിച്ചിട്ടേ ഉള്ളൂ എന്ന നിര്‍ബന്ധം ഉണ്ടായിരുന്നു എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. അതേസമയം, പഞ്ചാബിഹൗസിന്റെ പണി പൂര്‍ത്തിയായ ശേഷം ടൈലുകള്‍ നിറംമങ്ങി പൊട്ടിപ്പൊളിയാന്‍ തുടങ്ങുകയായിരുന്നു. പിന്നാലെ വെള്ളവും മണ്ണും പുറത്തുവരാനും തുടങ്ങി. ഇതേ തുടര്‍ന്നാണ് ഹരിശ്രീ അശോകന്‍ കേസ് കൊടുതത്തത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക