വിവാഹം എന്നെ ഭയപ്പെടുത്തുന്ന കാര്യം, കാരണം അനുഭവം തന്നെയാണെന്ന് അര്‍ച്ചന കവി

വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് പങ്കുവെച്ച് നടി അര്‍ച്ചന കവി. വിവാഹം തന്നെ ഭയപ്പെടുത്തുന്ന ഒരു കാര്യമാണെന്ന് അവര്‍ പറഞ്ഞു. ബാല്യകാല സുഹൃത്തുകൂടിയായ അബീഷുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

നടിയുടെ വാക്കുകള്‍ ഇങ്ങനെ

അബീഷ് എന്റെ മാനസിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ആള്‍ തന്നെയായിരുന്നു. കുട്ടിക്കാലത്തേ സുഹൃത്തുക്കളായിരുന്നല്ലോ ഞങ്ങള്‍. രണ്ടുപേരും ജോലി നന്നായി ആസ്വദിക്കുന്നവരാണ്. ജോലിക്കാര്യം പരസ്പരം ചര്‍ച്ച ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

ഒരുമിച്ചുള്ള ജീവിതത്തിനു സൗഹൃദം മാത്രം പോര അതിനപ്പുറം ചില കാര്യങ്ങള്‍ കൂടി വേണമെന്നു വിവാഹശേഷമാണു മനസ്സിലായത്. വിവാഹജീവിതത്തെക്കുറിച്ചുള്ള രണ്ടുപേരുടെ സങ്കല്‍പങ്ങള്‍ തമ്മില്‍ ചേര്‍ന്നാലേ നല്ലൊരു ജീവിതം സാധ്യമാകൂ.

വൈകാരികതയോടെ കാര്യങ്ങളെ കാണുന്നയാളാണ് ഞാന്‍. അബീഷ് പ്രായോഗികമായി ചിന്തിക്കുന്നയാളും. ജോലിത്തിരക്കുകള്‍ക്കിടയ്ക്കു വല്ലപ്പോഴും പരസ്പരം കണ്ടാല്‍ മതി എന്നതാണ് അബീഷിന്റെ കാഴ്ചപ്പാട്. അതു പോരാ എന്ന് വിശ്വസിക്കുന്നയാളാണു ഞാന്‍. രണ്ടു ചിന്തയും ശരിയാണ്. ചേരുന്നില്ല എന്നതാണു പ്രശ്‌നം.

വേര്‍പിരിഞ്ഞെങ്കിലും ഞങ്ങളുടെ ജീവിതം തികച്ചും മോശമായിരുന്നു എന്നു പറയാനാകില്ല. ഒരുപാടു നല്ല അനുഭവങ്ങളും ഉണ്ട്. അതുകൊണ്ടു തന്നെ പരസ്പരം വെറുക്കുകയോ ചെളി വാരിയെറിയുകയോ ചെയ്യേണ്ട അവസ്ഥയില്ല. അനുഭവത്തിന്റെ വെളിച്ചത്തില്‍ വിവാഹം ഇന്നെന്നെ അല്‍പം ഭയപ്പെടുത്തുന്ന കാര്യമാണ്. എല്ലാവരും വിവാഹം കഴിച്ചു തന്നെ ജീവിക്കണം എന്നു നിര്‍ബന്ധമില്ല. ഭാവിയില്‍ മനസ്സു പാകപ്പെട്ടാല്‍ ഒരു ബന്ധത്തിലേക്കു പോകില്ല എന്നും പറയാനാകില്ല.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി