വിവാഹം എന്നെ ഭയപ്പെടുത്തുന്ന കാര്യം, കാരണം അനുഭവം തന്നെയാണെന്ന് അര്‍ച്ചന കവി

വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് പങ്കുവെച്ച് നടി അര്‍ച്ചന കവി. വിവാഹം തന്നെ ഭയപ്പെടുത്തുന്ന ഒരു കാര്യമാണെന്ന് അവര്‍ പറഞ്ഞു. ബാല്യകാല സുഹൃത്തുകൂടിയായ അബീഷുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

നടിയുടെ വാക്കുകള്‍ ഇങ്ങനെ

അബീഷ് എന്റെ മാനസിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ആള്‍ തന്നെയായിരുന്നു. കുട്ടിക്കാലത്തേ സുഹൃത്തുക്കളായിരുന്നല്ലോ ഞങ്ങള്‍. രണ്ടുപേരും ജോലി നന്നായി ആസ്വദിക്കുന്നവരാണ്. ജോലിക്കാര്യം പരസ്പരം ചര്‍ച്ച ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

ഒരുമിച്ചുള്ള ജീവിതത്തിനു സൗഹൃദം മാത്രം പോര അതിനപ്പുറം ചില കാര്യങ്ങള്‍ കൂടി വേണമെന്നു വിവാഹശേഷമാണു മനസ്സിലായത്. വിവാഹജീവിതത്തെക്കുറിച്ചുള്ള രണ്ടുപേരുടെ സങ്കല്‍പങ്ങള്‍ തമ്മില്‍ ചേര്‍ന്നാലേ നല്ലൊരു ജീവിതം സാധ്യമാകൂ.

വൈകാരികതയോടെ കാര്യങ്ങളെ കാണുന്നയാളാണ് ഞാന്‍. അബീഷ് പ്രായോഗികമായി ചിന്തിക്കുന്നയാളും. ജോലിത്തിരക്കുകള്‍ക്കിടയ്ക്കു വല്ലപ്പോഴും പരസ്പരം കണ്ടാല്‍ മതി എന്നതാണ് അബീഷിന്റെ കാഴ്ചപ്പാട്. അതു പോരാ എന്ന് വിശ്വസിക്കുന്നയാളാണു ഞാന്‍. രണ്ടു ചിന്തയും ശരിയാണ്. ചേരുന്നില്ല എന്നതാണു പ്രശ്‌നം.

വേര്‍പിരിഞ്ഞെങ്കിലും ഞങ്ങളുടെ ജീവിതം തികച്ചും മോശമായിരുന്നു എന്നു പറയാനാകില്ല. ഒരുപാടു നല്ല അനുഭവങ്ങളും ഉണ്ട്. അതുകൊണ്ടു തന്നെ പരസ്പരം വെറുക്കുകയോ ചെളി വാരിയെറിയുകയോ ചെയ്യേണ്ട അവസ്ഥയില്ല. അനുഭവത്തിന്റെ വെളിച്ചത്തില്‍ വിവാഹം ഇന്നെന്നെ അല്‍പം ഭയപ്പെടുത്തുന്ന കാര്യമാണ്. എല്ലാവരും വിവാഹം കഴിച്ചു തന്നെ ജീവിക്കണം എന്നു നിര്‍ബന്ധമില്ല. ഭാവിയില്‍ മനസ്സു പാകപ്പെട്ടാല്‍ ഒരു ബന്ധത്തിലേക്കു പോകില്ല എന്നും പറയാനാകില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ