അന്ന് വീട്ടിലെത്തി നിര്‍ത്താതെ കരഞ്ഞു, ഒരു കുഞ്ഞുണ്ടായാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ എന്ന് അവര്‍ പറഞ്ഞു, വിവാഹമോചനത്തെ കുറിച്ച് അര്‍ച്ചന

നീലത്താമരയിലൂടെയാണ് നടി അര്‍ച്ചന കവി വെള്ളിത്തിരയിലേക്ക് എത്തിയത്. വിവാഹത്തോടെ അഭിനയത്തില്‍ ഇടവേള എടുത്ത താരം ടെലിവിഷന്‍ പരമ്പരയിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി.

‘വിവാഹശേഷം മുംബൈയിലായിരുന്നു. അച്ഛനെയും അമ്മയെയും കാണാന്‍ ഡല്‍ഹിയിലെത്തിയ സമയത്ത് അമ്മ റോസമ്മയോടൊപ്പം പള്ളിയില്‍ പോയതാണ്. കുര്‍ബാന നടക്കുന്നതിനിടയ്ക്കു വലിയ സങ്കടം വരാന്‍ തുടങ്ങി. ഏറ്റവും വേണ്ടപ്പെട്ട ഒരാള്‍ മരിച്ചാല്‍ തോന്നുന്നത്ര സങ്കടം. അന്നു വീട്ടിലെത്തിയ ശേഷം ദിവസം മുഴുവന്‍ നിര്‍ത്താതെ കരഞ്ഞു.

അന്നു തോന്നി ഈ അവസ്ഥ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. അമ്മ എന്നെ ഗൈനക്കോളജിസ്റ്റിന്റെയടുത്തു കൊണ്ടുപോയി. ഒരു കുഞ്ഞുണ്ടായാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ എന്നാണ് അവര്‍ പറഞ്ഞത്. ഭര്‍ത്താവ് അബീഷ് മാത്യുവുമായി ചേര്‍ന്നു പോകാന്‍ പറ്റുന്നില്ല എന്നു തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു അത്.

ഇപ്പോള്‍ കുഞ്ഞല്ല സൈക്യാട്രിസ്റ്റിന്റെ സഹായമാണു വേണ്ടത് എന്നു ഞാന്‍ പറഞ്ഞു. അങ്ങനെയാണ് പിഎംഡിഡി ആണു പ്രശ്‌നമെന്നും മരുന്നു കഴിക്കേണ്ടി വരുമെന്നും തിരിച്ചറിഞ്ഞത് ഏകദേശം രണ്ടു വര്‍ഷമെടുത്തു നടി പറഞ്ഞു

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി