എനിക്ക് മലയാളം സംവിധായകരോട് അസൂയയാണ്; മമ്മൂട്ടി എന്താണ് ചെയ്തുവെച്ചിരിക്കുന്നത്..; 'ഭ്രമയുഗ'ത്തെ പ്രശംസിച്ച് അനുരാഗ് കശ്യപ്

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തെ പ്രശംസിച്ച് അനുരാഗ് കശ്യപ്. തനിക്ക് മലയാളം സംവിധേയകരോട് അസൂയ തോന്നുന്നുവെന്നും, അതിശയിപ്പിക്കുന്ന വിവേചനശേഷിയുള്ള കേരളത്തിലെ പ്രേക്ഷകരാണ് ഫിലിംമേക്കിങിന്റെ ശക്തിയെന്നും പറഞ്ഞ അനുരാഗ് കശ്യപ് മമ്മൂട്ടിയുടെ പ്രകടനത്തെയും പ്രശംസിച്ചു. ഇനി കാണാൻ പോവുന്നത് ‘കാതൽ’ ആണെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

“എനിക്ക് മലയാളം സംവിധായകരോട് അത്രയ്ക്ക് അസൂയയാണ്. ധൈര്യവും ചങ്കൂറ്റവും അതിശയിപ്പിക്കുന്ന വിവേചനശേഷിയുള്ള കേരളത്തിലെ പ്രേക്ഷകരാണ് ഫിലിംമേക്കിങിന്റെ ശക്തി. സത്യമായും അസൂയ തോന്നുന്നു. പിന്നെ മമ്മൂട്ടി, എന്താണ് അദ്ദേഹം ചെയ്തു വച്ചിരിക്കുന്നത്. എന്റെ ലിസ്റ്റിൽ അടുത്ത സിനിമ കാതൽ.” എന്നാണ് ലെറ്റർബോക്സ് ഡിയിൽ അനുരാഗ് കശ്യപ് കുറിച്ചത്. നേരത്തെ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ പ്രശംസിച്ചും അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു.

പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച ഭ്രമയുഗം ബോഡി- ഹൊറർ ഴോണറിലും ഉൾപ്പെടുന്നുണ്ട്. മനുഷ്യന്റെ അധികാരമോഹവും അത്യാർത്തിയും സിനിമ പ്രമേയമാക്കുന്നു.

വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറിൽ രാമചന്ദ്ര  ചക്രവർത്തിയും ശശി കാന്തും നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത മലയാള സാഹിത്യകാരൻ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങൾ എഴുതുന്നത്. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക