സല്‍മാനോട് സിനിമയ്ക്കായി നെഞ്ചിലെ രോമം വടിക്കരുതെന്ന് പറഞ്ഞുപോയി; അതോടെ ആ ചിത്രത്തില്‍ നിന്ന് പുറത്ത്: അനുരാഗ് കശ്യപ്

സല്‍മാന്‍ ഖാന്‍ സിനിമ തേരേ നാം 2003-ലാണ് റിലീസ് ചെയ്തത്. 10 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ ഗംഭീര വിജയമാണ് നേടിയത്.. റൊമാന്റിക് ട്രാജഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്തത് സതീഷ് കൗഷിക് ആയിരുന്നു.

ഈ സിനിമയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്, സത്യത്തില്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്യേണ്ട ചിത്രമായിരുന്നു ‘തേരേ നാം’. എന്നാല്‍, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കിടെ അനുരാഗ് ് ചിത്രത്തില്‍നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു. പിന്നീട് സംവിധാനം സതീഷ് കൗഷിക് ഏറ്റെടുക്കുകയും ചെയ്തു.

എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല ഇപ്പോഴിതാ രണ്ടു പതിറ്റാണ്ടിന് ശേഷം അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്.

താന്‍ സിനിമയില്‍നിന്ന് പിന്‍മാറിയതല്ലെന്നും തന്നെ പുറത്താക്കിയതാണെന്നുമാണ് അനുരാഗ് കശ്യപ് പറയുന്നത്. സല്‍മാന്‍ ഖാനോട് നെഞ്ചിലെ രോമം വടിക്കരുതെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് തന്നെ ചിത്രത്തില്‍നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു.

സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന രാധേ എന്ന കഥാപാത്രം ഉത്തര്‍പ്രദേശിലെ ഒരു റൗഡിയാണ്. അവിടെ ജീവിക്കുന്നവര്‍ നെഞ്ചിലെ രോമം വടിക്കുകയില്ല. ആവശ്യം മുന്നോട്ട് വച്ചപ്പോള്‍ എന്നെ മാറ്റി മറ്റൊരു സംവിധായകനെ വച്ചു. അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു. 2010-ല്‍ റിലീസ് ചെയ്ത ‘ദബാംഗി’ന്റെ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ സഹോദരന്‍ അഭിനവ് കശ്യപാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക