മുഖക്കുരുവും മുടിയുമൊന്നും മലയാള സിനിമയില്‍ പ്രശ്‌നമില്ല, തെലുങ്കില്‍ അങ്ങനെയല്ല: അനുപമ പരമേശ്വരന്‍

മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അനുപമ പരമേശ്വരന്‍ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലാണ് സജീവം. പ്രേമം എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധ നേടിയ അനുപമ പിന്നീട് തെലുങ്കിലേക്ക് എത്തുകയായിരുന്നു. പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് അനുപമ ഇപ്പോള്‍. മലയാള സിനിമയില്‍ ശാലീനതയാണ് വേണ്ടതെങ്കില്‍ തെലുങ്കില്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് അനുപമ പറയുന്നത്.

പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ സുമ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മലയാള സിനിമയില്‍, നിങ്ങള്‍ക്ക് മുഖക്കുരു ഉണ്ടെങ്കിലും മുടി ശരിയല്ലെങ്കിലും ഒന്നും പ്രശ്‌നം അല്ല. അവിടെ കാന്‍ഡിഡ് ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ തെലുങ്കില്‍ അങ്ങനെയല്ല. അവിടെ എല്ലാം സിനിമാറ്റിക് കണ്ണിലൂടെയാണ് കാണുന്നത്.

കേരളത്തിലെ സിനിമകളില്‍ ജീവിതം ഉണ്ട്, അവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ ആണ് സിനിമയാക്കുന്നത്. എന്നാല്‍ തെലുങ്കില്‍ അവര്‍ക്ക് ജീവിതത്തേക്കാള്‍ വലുത് വേണം, സ്വപ്നം കാണുന്നതിലും വലുതായിട്ടാണ് സിനിമയില്‍ കാണിക്കുന്നത്. പ്രേമത്തിന് ശേഷമുള്ള രണ്ടാമത്തെ സിനിമയായിരുന്നു തെലുങ്ക് റീമേക്ക്.

അതില്‍ അഭിനയിക്കുമ്പോള്‍ മലയാളം അല്ലാതെ മറ്റൊരു ഭാഷയും അനുപമയ്ക്ക് നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു. ഒരു സുഹൃത്ത് തമിഴ് സിനിമ ‘അലൈ പായുതേ’ യിലെ പട്ടു കേള്‍പ്പിച്ചത് കൊണ്ട് തമിഴ് കുറച്ച് മാത്രം അറിയുമായിരുന്നു. അതിന് ശേഷം സിനിമാ സെറ്റുകളില്‍ നിന്നാണ് മറ്റു ഭാഷകള്‍ പഠിച്ചത് എന്നാണ് അനുപമ വോഗ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ നിരവധി സിനിമകളാണ് അനുപമയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. പാരാധ എന്ന തെലുങ്ക് ചിത്രവും, ജെസ്‌കെ, പെറ്റ് ഡിക്ടറ്റീവ് എന്നീ മലയാള സിനിമകളും, ബിന്‍സണ്‍, ലോക്ഡൗണ്‍, ഡ്രാഗണ്‍ എന്നീ തമിഴ് ചിത്രങ്ങളുമാണ് അനുപമയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ടില്ലു സ്‌ക്വയര്‍ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി