മുഖക്കുരുവും മുടിയുമൊന്നും മലയാള സിനിമയില്‍ പ്രശ്‌നമില്ല, തെലുങ്കില്‍ അങ്ങനെയല്ല: അനുപമ പരമേശ്വരന്‍

മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അനുപമ പരമേശ്വരന്‍ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലാണ് സജീവം. പ്രേമം എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധ നേടിയ അനുപമ പിന്നീട് തെലുങ്കിലേക്ക് എത്തുകയായിരുന്നു. പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് അനുപമ ഇപ്പോള്‍. മലയാള സിനിമയില്‍ ശാലീനതയാണ് വേണ്ടതെങ്കില്‍ തെലുങ്കില്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് അനുപമ പറയുന്നത്.

പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ സുമ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മലയാള സിനിമയില്‍, നിങ്ങള്‍ക്ക് മുഖക്കുരു ഉണ്ടെങ്കിലും മുടി ശരിയല്ലെങ്കിലും ഒന്നും പ്രശ്‌നം അല്ല. അവിടെ കാന്‍ഡിഡ് ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ തെലുങ്കില്‍ അങ്ങനെയല്ല. അവിടെ എല്ലാം സിനിമാറ്റിക് കണ്ണിലൂടെയാണ് കാണുന്നത്.

കേരളത്തിലെ സിനിമകളില്‍ ജീവിതം ഉണ്ട്, അവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ ആണ് സിനിമയാക്കുന്നത്. എന്നാല്‍ തെലുങ്കില്‍ അവര്‍ക്ക് ജീവിതത്തേക്കാള്‍ വലുത് വേണം, സ്വപ്നം കാണുന്നതിലും വലുതായിട്ടാണ് സിനിമയില്‍ കാണിക്കുന്നത്. പ്രേമത്തിന് ശേഷമുള്ള രണ്ടാമത്തെ സിനിമയായിരുന്നു തെലുങ്ക് റീമേക്ക്.

അതില്‍ അഭിനയിക്കുമ്പോള്‍ മലയാളം അല്ലാതെ മറ്റൊരു ഭാഷയും അനുപമയ്ക്ക് നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു. ഒരു സുഹൃത്ത് തമിഴ് സിനിമ ‘അലൈ പായുതേ’ യിലെ പട്ടു കേള്‍പ്പിച്ചത് കൊണ്ട് തമിഴ് കുറച്ച് മാത്രം അറിയുമായിരുന്നു. അതിന് ശേഷം സിനിമാ സെറ്റുകളില്‍ നിന്നാണ് മറ്റു ഭാഷകള്‍ പഠിച്ചത് എന്നാണ് അനുപമ വോഗ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ നിരവധി സിനിമകളാണ് അനുപമയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. പാരാധ എന്ന തെലുങ്ക് ചിത്രവും, ജെസ്‌കെ, പെറ്റ് ഡിക്ടറ്റീവ് എന്നീ മലയാള സിനിമകളും, ബിന്‍സണ്‍, ലോക്ഡൗണ്‍, ഡ്രാഗണ്‍ എന്നീ തമിഴ് ചിത്രങ്ങളുമാണ് അനുപമയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ടില്ലു സ്‌ക്വയര്‍ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ