പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ സെമിനാരിയില്‍ ചേര്‍ന്നു, അപ്പനും അമ്മയും അനിയത്തിയും ജോലിക്ക് പോയാണ് കുടുംബം നോക്കിയത്: ആന്റണി വര്‍ഗീസ്

തനിക്ക് വരുമാനമില്ലാത്ത കാലത്ത് ചിലവിന് തന്നത് അപ്പനും അനിയത്തിയുമാണെന്ന് നടന്‍ ആന്റണി വര്‍ഗീസ്. സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെ കുറിച്ചാണ് ആന്റണി ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ സെമിനാരിയില്‍ ചേര്‍ന്ന താന്‍ പിന്നീട് തിരിച്ചു വന്നതായും ജോലിക്ക് പോകാതെ തെണ്ടിത്തിരിഞ്ഞ് നടന്നിരുന്നു എന്നൊക്കെയാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.

പത്താം ക്ലാസ് കഴിഞ്ഞ ശേഷം ഞാന്‍ സെമിനാരിയില്‍ ചേര്‍ന്നിരുന്നു. ഒമ്പത് മാസക്കാലം നിന്നു. മൈസൂരായിരുന്നു സെമിനാരി. എന്നാല്‍ തുടരാന്‍ സാധിച്ചില്ല. ഒമ്പത് മാസം കഴിഞ്ഞ് ഞാന്‍ തിരികെ വീട്ടില്‍ വന്നു. പിന്നെ പ്ലസ് വണ്ണിന് ചേര്‍ന്ന് പഠിച്ചു. ഫ്രീഡം നഷ്ടപ്പെട്ടതുപോലെ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ തോന്നി. എല്ലാ ദിവസവും ഒരുപോലെ.

കൃത്യനിഷ്ടയും ചിട്ടയുമാണ് അവിടെ എല്ലാ കാര്യത്തിലും. അപ്പന്റെ വരുമാനത്തിലായിരുന്നു ചെറുപ്പകാലത്ത് മുഴുവന്‍ ജീവിച്ചിരുന്നത്. ആരോഗ്യപരമായി വയ്യാത്തതുകൊണ്ട് അപ്പന്‍ ഇപ്പോള്‍ ഓട്ടോ ഓടിക്കാന്‍ പോകാറില്ല. ഞാനായിട്ട് അവരുടെ ഫ്രീഡത്തില്‍ കൈ കടത്താറില്ല. അതുകൊണ്ടാണ് അപ്പന്‍ ഓട്ടോ ഓടിച്ചിരുന്നപ്പോഴൊന്നും നിര്‍ത്താന്‍ പറയാതിരുന്നത്.

പിന്നീട് അമ്മ കുറച്ച് കാലം ജോലിക്ക് പോയി. അമ്മ നിര്‍ത്തിയപ്പോള്‍ പെങ്ങള്‍ ജോലിക്ക് പോയി തുടങ്ങി. ആ സമയത്ത് പെങ്ങളും അപ്പനും കൂടിയാണ് കുടുംബം നോക്കിയിരുന്നത്. ഞാന്‍ ആ സമയത്ത് തെണ്ടിത്തിരിഞ്ഞ് നടക്കുകയായിരുന്നു. എനിക്ക് അനിയത്തിയാണുള്ളത്. അവള്‍ കുറച്ചുകാലം എനിക്ക് ചിലവിന് തന്നിട്ടുണ്ട്.

ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ട് അപ്പനും അമ്മയും ഞാനുമായി വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിട്ടൊക്കെയുണ്ട്. സിനിമയിലേക്ക് എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എങ്ങനെ എത്തുമെന്ന് അറിയില്ലായിരുന്നു. സുഹൃത്തുക്കള്‍ വഴി എത്താമെന്നാണ് കരുതിയിരുന്നത്. പക്ഷെ എന്റെ പ്ലാന്‍ ഒന്നുമല്ല നടന്നത് എന്നാണ് ആന്റണി വര്‍ഗീസ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ