എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

മലയാളത്തിൽ നായികയായി ഒരു കാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ആനി. വിവാഹശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്നില്ലെങ്കിലും കുക്കറി ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയമാണ് താരം.

ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ച് സംസാരിക്കുകയാണ് ആനി. പതിമൂന്നാം വയസ്സിൽ അമ്മയെ നഷ്ടമായ തനിക്ക് അമ്മായില്ലാത്തതിന്റെ ദുഃഖം അധികം അനുഭവിക്കേണ്ടി വരാത്തതിന് കാരണം ഭർത്താവിന്റെ അമ്മയുള്ളതുകൊണ്ടാണെന്നും ആനി പറയുന്നു.

“എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്. ശരിക്കും അമ്മയുടെ കൂടെ ജീവിതത്തില്‍ നല്ല നിമിഷങ്ങളൊന്നും അധികം ഉണ്ടായിട്ടില്ല. അമ്മയെ ഒന്ന് കെട്ടിപിടിക്കാനും ഉമ്മ വെക്കാനും ഒക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അതൊരുപാട് മിസ് ചെയ്തിട്ടുണ്ട്. അതിനി ചെയ്യണം എന്നുണ്ടെങ്കില്‍ കൂടിയും എനിക്ക് സാധിക്കില്ലെന്ന് അറിയാം.

പക്ഷേ അമ്മയെ ഓര്‍ക്കാതെ ഒരു ദിവസം പോലും എന്റെ ജീവിത്തില്‍ ഇല്ല. എല്ലാ കുഞ്ഞുങ്ങള്‍ക്കും അമ്മ കൂടെ ഉണ്ടാകണം എന്നാണ് എനിക്ക് പറയാന്‍ ഉള്ളത്. നമ്മുടെ അവസാന ശ്വാസം വരെയും അമ്മ കൂടെയുണ്ടാകണം. എന്റെ ജീവിതത്തില്‍ അത് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ്.

എന്റെ ജീവിതത്തില്‍ മാത്രമല്ല, അമ്മയില്ലാത്ത എല്ലാവരും അനുഭവിച്ചിട്ടുള്ളത് അങ്ങനെ തന്നെ ആയിരിക്കും. എന്റെ അമ്മയോട് ഒരുപാട് ഒരുപാട് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അത് ഒരിക്കലും സാധിച്ചിട്ടില്ല. ഞാന്‍ ഇന്ന് ഏതുസ്ഥാനത്താണോ എത്തിയത്, അതിലേക്ക് എത്താണമെന്ന് എന്റെ അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അമ്മയുടെ ആഗ്രഹം സാധിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും, ഞാന്‍ അത് നേടിയത് കാണാന്‍ അമ്മയില്ലല്ലോ എന്ന സങ്കടവും ഉണ്ടെന്നും ആനി പറയുന്നു.

സ്വന്തം അമ്മ ഇല്ലാഞ്ഞതിന്റെ ദുഃഖം ഞാന്‍ അധികം അറിയാത്തതിന് കാരണം ഏട്ടന്റെ അമ്മയെ കിട്ടിയത് കൊണ്ടാണെന്നും നടി സൂചിപ്പിച്ചു. എനിക്കെന്റെ അമ്മ എങ്ങനെയാണ് അതുപോലെ തന്നെ ആയിരുന്നു ഏട്ടന്റെ അമ്മയും. എന്റെ മൂന്നുപിള്ളേരുടെ പ്രസവം അടക്കം എല്ലാം നോക്കി ചെയ്തത് ഏട്ടന്റെ അമ്മയാണ്.

എന്റെ അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെ എനിക്ക് ചെയ്തു തരും അതെല്ലാം ഏട്ടന്റെ അമ്മ എനിക്ക് ചെയ്തു തന്നു. എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മയാണ്. പക്ഷെ അമ്മയും എന്നെ വിട്ടുപോയി. അമ്മ എന്ന വാക്ക് ഏതൊരു വ്യക്തി പറഞ്ഞാലും എന്റെ ഹൃദയമിടിക്കും. അമ്മയില്ല എന്നൊരു വേദന ഒരു കുഞ്ഞുങ്ങള്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്നാണ് എനിക്ക് പറയാനുള്ളത്.

അമ്മ എന്ന രണ്ടക്ഷരം വളരെ വലിപ്പം ഏറിയതാണ്. ഞാന്‍ അത് ഒരുപാട് അറിഞ്ഞ ആളാണ്. അച്ഛനും അമ്മയും ഒരു കുഞ്ഞിന് തുല്യ പ്രാധാന്യമാണ്. എനിക്ക് അമ്മയില്ല എന്ന നിലയില്‍ എന്നെയോ ചേച്ചിയോ മാറ്റി നിര്‍ത്തിയല്ല അച്ഛന്‍ വളര്‍ത്തിയത്. ഫുള്‍ ഫ്രീഡം തന്നിരുന്നു. എല്ലാത്തിനും കൂടെ അപ്പ നിന്നെങ്കിലും അമ്മയുടെ വിടവ് നികത്താന്‍ ആകാത്തതാണ്.

മകള്‍ക്ക് ഒരു വിഷയം ഉണ്ടായാല്‍ അത് ആദ്യമേ പോയി സംസാരിക്കുന്നത് അമ്മയോടാണ്. നമ്മുടെ ജീവിതത്തിലെ ആദ്യ സുഹൃത്തെന്ന് പറയുന്നതും അമ്മയാണ്. നമ്മുടെ തെറ്റ് തിരുത്താനോ, അല്ലെങ്കില്‍ ശാസിക്കാനോ ഒക്കെ അധികാരം അമ്മയ്ക്കാണ്.” എന്നാണ് ഒരഭിമുഖത്തിൽ ആനി പറഞ്ഞത്.

Latest Stories

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ ഡൽഹി പൊലീസിലെ മലയാളി ആര്‍ ഷിബുവിന്; കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി