എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

മലയാളത്തിൽ നായികയായി ഒരു കാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ആനി. വിവാഹശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്നില്ലെങ്കിലും കുക്കറി ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയമാണ് താരം.

ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ച് സംസാരിക്കുകയാണ് ആനി. പതിമൂന്നാം വയസ്സിൽ അമ്മയെ നഷ്ടമായ തനിക്ക് അമ്മായില്ലാത്തതിന്റെ ദുഃഖം അധികം അനുഭവിക്കേണ്ടി വരാത്തതിന് കാരണം ഭർത്താവിന്റെ അമ്മയുള്ളതുകൊണ്ടാണെന്നും ആനി പറയുന്നു.

“എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്. ശരിക്കും അമ്മയുടെ കൂടെ ജീവിതത്തില്‍ നല്ല നിമിഷങ്ങളൊന്നും അധികം ഉണ്ടായിട്ടില്ല. അമ്മയെ ഒന്ന് കെട്ടിപിടിക്കാനും ഉമ്മ വെക്കാനും ഒക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അതൊരുപാട് മിസ് ചെയ്തിട്ടുണ്ട്. അതിനി ചെയ്യണം എന്നുണ്ടെങ്കില്‍ കൂടിയും എനിക്ക് സാധിക്കില്ലെന്ന് അറിയാം.

പക്ഷേ അമ്മയെ ഓര്‍ക്കാതെ ഒരു ദിവസം പോലും എന്റെ ജീവിത്തില്‍ ഇല്ല. എല്ലാ കുഞ്ഞുങ്ങള്‍ക്കും അമ്മ കൂടെ ഉണ്ടാകണം എന്നാണ് എനിക്ക് പറയാന്‍ ഉള്ളത്. നമ്മുടെ അവസാന ശ്വാസം വരെയും അമ്മ കൂടെയുണ്ടാകണം. എന്റെ ജീവിതത്തില്‍ അത് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ്.

എന്റെ ജീവിതത്തില്‍ മാത്രമല്ല, അമ്മയില്ലാത്ത എല്ലാവരും അനുഭവിച്ചിട്ടുള്ളത് അങ്ങനെ തന്നെ ആയിരിക്കും. എന്റെ അമ്മയോട് ഒരുപാട് ഒരുപാട് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അത് ഒരിക്കലും സാധിച്ചിട്ടില്ല. ഞാന്‍ ഇന്ന് ഏതുസ്ഥാനത്താണോ എത്തിയത്, അതിലേക്ക് എത്താണമെന്ന് എന്റെ അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അമ്മയുടെ ആഗ്രഹം സാധിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും, ഞാന്‍ അത് നേടിയത് കാണാന്‍ അമ്മയില്ലല്ലോ എന്ന സങ്കടവും ഉണ്ടെന്നും ആനി പറയുന്നു.

സ്വന്തം അമ്മ ഇല്ലാഞ്ഞതിന്റെ ദുഃഖം ഞാന്‍ അധികം അറിയാത്തതിന് കാരണം ഏട്ടന്റെ അമ്മയെ കിട്ടിയത് കൊണ്ടാണെന്നും നടി സൂചിപ്പിച്ചു. എനിക്കെന്റെ അമ്മ എങ്ങനെയാണ് അതുപോലെ തന്നെ ആയിരുന്നു ഏട്ടന്റെ അമ്മയും. എന്റെ മൂന്നുപിള്ളേരുടെ പ്രസവം അടക്കം എല്ലാം നോക്കി ചെയ്തത് ഏട്ടന്റെ അമ്മയാണ്.

എന്റെ അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെ എനിക്ക് ചെയ്തു തരും അതെല്ലാം ഏട്ടന്റെ അമ്മ എനിക്ക് ചെയ്തു തന്നു. എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മയാണ്. പക്ഷെ അമ്മയും എന്നെ വിട്ടുപോയി. അമ്മ എന്ന വാക്ക് ഏതൊരു വ്യക്തി പറഞ്ഞാലും എന്റെ ഹൃദയമിടിക്കും. അമ്മയില്ല എന്നൊരു വേദന ഒരു കുഞ്ഞുങ്ങള്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്നാണ് എനിക്ക് പറയാനുള്ളത്.

അമ്മ എന്ന രണ്ടക്ഷരം വളരെ വലിപ്പം ഏറിയതാണ്. ഞാന്‍ അത് ഒരുപാട് അറിഞ്ഞ ആളാണ്. അച്ഛനും അമ്മയും ഒരു കുഞ്ഞിന് തുല്യ പ്രാധാന്യമാണ്. എനിക്ക് അമ്മയില്ല എന്ന നിലയില്‍ എന്നെയോ ചേച്ചിയോ മാറ്റി നിര്‍ത്തിയല്ല അച്ഛന്‍ വളര്‍ത്തിയത്. ഫുള്‍ ഫ്രീഡം തന്നിരുന്നു. എല്ലാത്തിനും കൂടെ അപ്പ നിന്നെങ്കിലും അമ്മയുടെ വിടവ് നികത്താന്‍ ആകാത്തതാണ്.

മകള്‍ക്ക് ഒരു വിഷയം ഉണ്ടായാല്‍ അത് ആദ്യമേ പോയി സംസാരിക്കുന്നത് അമ്മയോടാണ്. നമ്മുടെ ജീവിതത്തിലെ ആദ്യ സുഹൃത്തെന്ന് പറയുന്നതും അമ്മയാണ്. നമ്മുടെ തെറ്റ് തിരുത്താനോ, അല്ലെങ്കില്‍ ശാസിക്കാനോ ഒക്കെ അധികാരം അമ്മയ്ക്കാണ്.” എന്നാണ് ഒരഭിമുഖത്തിൽ ആനി പറഞ്ഞത്.

Latest Stories

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്

എന്നെ ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ല, വളരെ സീരിയസ് ആയ പ്രണയങ്ങളാണ് മമ്മൂട്ടി ചെയ്തിട്ടുള്ളത് : സുരേഷ് ഗോപി