ഡയലോഗ് പറയാന്‍ മറക്കും, ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന് ലാല്‍ ജോസ് സാറ് വരെ പറഞ്ഞു: അന്ന രാജന്‍

മോഹന്‍ലാലിന്റെ കൂടെ ‘വെളിപാടിന്റെ പുസ്തകം’ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് അന്ന രാജന്‍. ലാലിന്റെ സിനിമ വന്നിട്ടുണ്ട് എന്ന് തന്നോട് പറഞ്ഞപ്പോഴൊന്നും അത് മോഹന്‍ലാലിനൊപ്പമുള്ള സിനിമയാകും എന്ന് താന്‍ കരുതിയിരുന്നില്ല. അഭിനയിക്കുമ്പോള്‍ ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന് തന്നോട് ലാല്‍ജോസ് പറഞ്ഞിരുന്നതായും അന്ന വ്യക്തമാക്കുന്നുണ്ട്.

താന്‍ വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴാണ് ഒരു ചേട്ടന്‍ വിളിച്ച് ലാലിന്റെ ഒരു സിനിമ വന്നിട്ടുണ്ടെന്ന് പറയുന്നത്. ലാലേട്ടന്‍ ആണെന്നുള്ള ചിന്ത ഒന്നും അപ്പോള്‍ പോയില്ല. പിന്നെ ലാല്‍ ജോസ് സാറായിട്ട് സംസാരിച്ചപ്പോഴും ലാല്‍ എന്നൊക്കെ പറയുന്നുണ്ടെങ്കിലും എനിക്ക് അത് അങ്ങോട്ട് കത്തുന്നില്ലായിരുന്നു.

പിന്നീട് ആരോ വിളിച്ചപ്പോള്‍ ലാലേട്ടന്റെ കൂടെയാണല്ലോ അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ ഞെട്ടി. ‘ഞാനോ ലാലേട്ടന്റെ കൂടെയോ’ എന്നായിരുന്നു ചിന്ത. ആ എക്‌സൈറ്റ്‌മെന്റ് എപ്പോഴാ മാറിയെന്ന് അറിയില്ല. ലാലേട്ടന്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ ആക്ഷന്‍ പറഞ്ഞാല്‍ പെട്ടെന്ന് കഥാപാത്രമാകും.

അങ്ങനെ ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ താന്‍ എക്‌സൈറ്റ്‌മെന്റില്‍ വാ പൊളിച്ച് ഇരിക്കുകയായിരുന്നു. ഡയലോഗ് പറയാന്‍ പറഞ്ഞ് ലാലേട്ടന്‍ വരെ എക്പ്രഷന്‍ ഇട്ടു. പക്ഷെ താന്‍ മറന്നു പോയി. തന്നോട് ഇതിന് ശേഷം ലാല്‍ ജോസ് സാര്‍ പറഞ്ഞു, ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന്.

ലാലേട്ടന്‍ ചിരിച്ചു കൊണ്ട് വര്‍ത്തമാനം പറഞ്ഞിരിക്കുകയായെങ്കിലും ആക്ഷന്‍ പറഞ്ഞാല്‍ കരയേണ്ട സീന്‍ ആണെങ്കില്‍ കരയും. നമ്മുക്ക് എക്‌സ്പ്രഷന്‍ മാറുമ്പോഴേക്കും ലാലേട്ടന്‍ അഭിനയിച്ചു തുടങ്ങിയിട്ടുണ്ടാവും എന്നാണ് അന്ന ഒരു അഭിമുഖത്തില്‍ പറയുന്നത്. 2017ല്‍ ആണ് വെളിപാടിന്റെ പുസ്തകം എന്ന സിനിമ റിലീസ് ചെയ്തത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി