ഞാന്‍ ഇപ്പോഴും അച്ഛന് മെസേജ് അയക്കുന്നുണ്ട്.. ആ നമ്പര്‍ ആരോ ഉപയോഗിക്കുന്നുണ്ട്: ആന്‍ അഗസ്റ്റിന്‍

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി ആന്‍ അഗസ്റ്റിന്‍. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയ താരം അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളാണ്. 2013ല്‍ അഗസ്റ്റിന്‍ മരിക്കുന്നത്. എന്നാല്‍ താനിപ്പോഴും അച്ഛന് മെസേജ് അയക്കാറുണ്ടെന്ന് പറയുകയാണ് ആന്‍.

”ഞാന്‍ ഇപ്പോഴും അച്ഛന് മെസേജ് അയക്കുന്നുണ്ട്. ആ നമ്പര്‍ ആരോ ഉപയോഗിക്കുന്നുണ്ട്. എനിക്കറിയില്ല. എനിക്കൊരിക്കലും അതില്‍ നിന്ന് മെസേജ് ഒന്നും വന്നിട്ടില്ല. പക്ഷെ മെസേജ് അയക്കാറുണ്ട്. സിനിമയുടെ ഷൂട്ടിന്റെ സമയത്ത് മെസേജ് അയച്ചിരുന്നു” എന്നാണ് ആന്‍ അഗസ്റ്റിന്‍ പറയുന്നത്.

അച്ഛന്‍ വളരെ നല്ല സുഹൃത്ത് ആയിരുന്നു. തനി കോഴിക്കോട്ടുകാരനായിരുന്നു അച്ഛന്‍. നമുക്കൊന്നും ഇല്ലെങ്കിലും മറ്റുള്ളവരെ സഹായിക്കണം എന്ന് കരുതുന്ന ആളാണ്. അച്ഛന്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് ഒരാള്‍ കാണാന്‍ വന്നു. താനപ്പോള്‍ ആശുപത്രിയില്‍ ഉണ്ട്.

ഒരു മാസത്തോളം അച്ഛന്‍ ആശുപത്രിയില്‍ കിടന്നിട്ടുണ്ടായിരുന്നു. അച്ഛന്‍ മരിച്ച സമയത്ത് ഇതേ ആള്‍ എന്റെയടുത്ത് വന്ന് സംസാരിച്ചു. അച്ഛന്‍ ഒരു ജോലി ശരിയാക്കി തന്നിരുന്നു, അദ്ദേഹം മരിച്ച അന്നാണ് ജോയിന്‍ ചെയ്യേണ്ടിയിരുന്നതെന്ന് പറഞ്ഞു.

അത്രയും വയ്യാണ്ടിരിക്കുന്ന സമയത്ത് പോലും അച്ഛന് കഴിയുന്നത് എന്താണോ അത് ചെയ്തിട്ടുണ്ടായിരുന്നു. താനെപ്പോഴും വിചാരിക്കും അതിന്റെയൊക്കെ ദൈവാനുഗ്രഹം എവിടെയെങ്കിലും തനിക്ക് ജീവിതത്തില്‍ ഉണ്ടെന്ന്. നല്ല സുഹൃത്തായിരുന്നു. എന്നും ആള്‍ക്കാര്‍ക്ക് കൂടെ കൂട്ടാന്‍ പറ്റുന്ന ആളായിരുന്നു എന്നാണ് ആന്‍ അഗസ്റ്റിന്‍ പറയുന്നത്.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ