പിള്ളേര് ഡ്രിങ്ക് ചെയ്യാൻ വിളിച്ചാൽ പോകാറില്ല,തള്ളവൈബെന്ന് എഴുതി തള്ളി; പത്തരയായാൽ എങ്ങനെയെങ്കിലും ഒന്നുറങ്ങണം എന്ന ചിന്തയാണ്: അഞ്ചു ജോസഫ്

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായികയാണ് അഞ്ജു ജോസഫ്. പിന്നീട് അവതാരികയായും മറ്റും താരം ടെലിവിഷൻ ഷോകളിളും അഞ്ജു സജീവമായിരുന്നു. 2011ൽ ഡോക്ടർ ലവ് എന്ന ചിത്രത്തിൽ പിന്നണി പാടിയാണ് സിനിമയിൽ അഞ്ജുവിന്റെ തുടക്കം.

കഴിഞ്ഞ ഡിസംബറിൽ ആദിത്യ പരമേശ്വരനൊപ്പം പുതുജീവിതം ആരംഭിച്ചിരിക്കുകയാണ് ഗായിക. ഇരുവരുടെയും വിവാഹചിത്രങ്ങളും മറ്റും വൈറലായിരുന്നു. ഇപ്പോഴിതാ മാതൃഭൂമി അക്ഷരത്സോവത്തിൽ പങ്കെടുക്കാനെത്തിയ അഞ്ജുവിന്റെ പുതിയ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.

ജീവിതത്തിൽ പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്ന മാറ്റങ്ങളെകുറിച്ചും മുപ്പതുകളിലൂടെയുള്ള തന്റെ യാത്രയെ കുറിച്ചും അഞ്ജു സംസാരിച്ചു. എന്നിൽ വരണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്ന മാറ്റം നോ പറയാനുള്ള കഴിവാണ് എന്നും അഞ്ചു പറഞ്ഞു. ബൗണ്ടറി വെക്കാൻ പഠിച്ച് വരുന്നതേയുള്ളു. നോ പറയേണ്ടിടത്ത് പറയാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ പറഞ്ഞ് ശീലമില്ലാത്തതിനാൽ കുറച്ച് സമയം എടുക്കും എന്നും അഞ്ചു പറയുന്നു.

തള്ളവൈബിനെ കുറിച്ച് ചോദിച്ചപ്പോൾ താൻ തന്ത വൈബിന്റെയും തള്ള വൈബിന്റെയും അറ്റത്തുള്ളയാളാണ് എന്നും ഒരു സോഷ്യൽ പേഴ്സണുമല്ല എന്നും അഞ്ചു മറുപടി നൽകി. പിള്ളേര് ഡ്രിങ്ക് ചെയ്യാൻ വിളിച്ചാൽ ഞാൻ പോകാറില്ല. അതിനകത്ത് ഇല്ലാത്തയാളാണ് ഞാൻ. അപ്പോൾ തന്നെ തള്ളവൈബെന്ന് എഴുതി തള്ളി എന്നും പറഞ്ഞു. എന്നാൽ അതിന്റെ ഭാ​ഗമാകാൻ ഞാൻ ശ്രമിക്കാറുണ്ട്. പത്തരയായി കഴിയുമ്പോൾ എങ്ങനെയെങ്കിലും വേ​ഗം ഒന്നുറങ്ങണം എന്ന ചിന്തയാണ് എന്ന് അഞ്ചു പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക