'അവന്‍ മുടിക്കു കുത്തിപ്പിടിച്ച് ഇടിക്കും, തിരിച്ച് ഞാനും ഇടിച്ചിട്ടുണ്ട്'; ലിവിംഗ് ടുഗെദറിന് താത്പര്യമില്ലായിരുന്നു: വെളിപ്പെടുത്തി അഞ്ജലി അമീര്‍

ലിവിംഗ് ടുഗദര്‍ പങ്കാളിയില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ അഞ്ജലി അമീര്‍ രംഗത്തു വന്നത്  വാര്‍ത്തയായിരുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അഞ്ജലി ഇക്കാര്യം വെളിപ്പെടുത്തിയത്. ബന്ധം പിരിഞ്ഞാല്‍ അയാള്‍ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നെന്നും ആത്മഹത്യയുടെ വക്കിലാണ് താനെന്നുമാണ് വീഡിയോയില്‍ അഞ്ജലി പറഞ്ഞത്. ഇപ്പോഴിതാ ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അഞ്ജലി. ജെബി ജംഗ്ഷനിലാണ് അഞ്ജലിയുടെ തുറന്നു പറച്ചില്‍.

“അവനെന്നെ മറക്കാന്‍ കഴിയില്ലായിരുന്നു. അവന്റെ കൂടെ ജീവിച്ചില്ലെങ്കില്‍ എന്നെയും കൊന്ന് അവനും ചാകും എന്നായിരുന്നു പറഞ്ഞത്, അതുമല്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നു പറഞ്ഞു. എനിക്ക് അവന്റെ കാരക്ടര്‍ ഇഷ്ടമല്ല. ഭയങ്കര പൊസസീവ് ആണ്. ഞാന്‍ ഏതെങ്കിലും വര്‍ക്കിനു പോകുകയാണെങ്കില്‍ അവിടെ ആരോടെങ്കിലും സംസാരിച്ചാല്‍ അവരെയും അടിച്ച് എന്നെ വലിച്ച് കൊണ്ടുപോരുക, എന്തെങ്കിലും വസ്ത്രം ധരിച്ചാല്‍ എന്നെ തല്ലുക, പബ്ലിക്കായി വഴക്കുപറയുക. ഇതൊക്കെയാണ് അയാള്‍ ചെയ്യുന്നത്. ഞാന്‍ ഇപ്പോള്‍ കോളജില്‍ പഠിക്കുന്നുണ്ട്.”

“രാവിലെ ഒമ്പത് മണിക്ക് കോളജില്‍ വിടാന്‍ വരുന്നയാള്‍ അടുത്തള്ള ഷോപ്പില്‍ കയറി ഇരുന്ന് എന്നെ പിന്തുടരും. ഞാന്‍ എവിടെ പോകുന്നുവെന്നും ആരോട് മിണ്ടുന്നുവെന്നും അറിയണം. ഒന്നര വര്‍ഷമായി അവന്‍ ഒരു ജോലിക്കും പോകുന്നില്ല. ഞാന്‍ മിണ്ടുന്നവരെയൊക്കെ ഭീഷണിപ്പെടുത്തുക, അവരെ തല്ലാന്‍ പോകുക. ഇത്രയും മാനസിക സമ്മര്‍ദ്ദമുള്ളപ്പോള്‍ അവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇതൊക്കെ സ്‌നേഹക്കൂടുതല്‍ കൊണ്ടാകും എന്ന സമാധാനത്തിലാണ് അവിടെ കഴിഞ്ഞിരുന്നത്.”

“ഞാനൊരു സ്വതന്ത്ര വ്യക്തിയാണ്. എനിക്ക് എന്റേതായ തീരുമാനങ്ങളുണ്ട്. ഒരു തടങ്കലില്‍ പാര്‍ക്കാന്‍ എനിക്ക് താത്പര്യമില്ല. കോയമ്പത്തൂര് ഞാന്‍ എന്റെ ഇഷ്ടത്തിനാണ് ജീവിച്ചിരുന്നത്. ഒരു പരിധി വരെ മറ്റുളളവരുടെ ഇഷ്ടത്തിന് ജീവിക്കാം. എന്നാല്‍ ശാരീരികമായി ദ്രോഹിച്ചാല്‍ എന്തുചെയ്യും. മുടിക്കു കുത്തിപ്പിടിച്ച് ഇടിക്കും. തിരിച്ച് ഞാനും ഇടിച്ചിട്ടുണ്ട്.”

“അവനുമായി ലിവിംഗ് ടുഗെദറിനു പോലും എനിക്ക് താത്പര്യമില്ലായിരുന്നു. പിന്നീട് അതിനോട് ഓക്കെയായി. ആദ്യമൊക്കെ വളരെ നല്ല രീതിയിലാണ് പെരുമാറിയത്. വഴക്കുണ്ടാകുമ്പോള്‍ ഇനി നല്ല രീതിയില്‍ പെരുമാറും എന്നുപറയും. പക്ഷേ അതൊക്കെ വെറുതെയായിരുന്നു. നേരത്തെ രാവിലെ എഴുന്നേറ്റ് ജിമ്മില്‍ പോകുന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍ മൂന്നാല് മാസമായി രാവിലെ എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. ഏഴ് മണിക്ക് ഉറങ്ങിപ്പോകുക, 11 മണിക്ക് എഴുന്നേല്‍ക്കുക. മാനസികരോഗികള്‍ക്കു കൊടുക്കുന്ന ഗുളികകള്‍ റൂമില്‍ കണ്ടല്ലോ അത് അവന്‍ നിനക്ക് കലക്കിത്തരുന്നുണ്ടോ എന്നു എന്റെ സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഈ അവസ്ഥയിലാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിപ്പോകുന്നത്. എന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.”

“5 ലക്ഷം രൂപ എങ്കിലും എനിക്ക് തരാനുണ്ട്. ഇപ്പോള്‍ ഞാന്‍ ഒരു വീടെടുത്തിട്ടുണ്ട്. അവന്റെ വീട്ടില്‍ ഞാന്‍ മേടിച്ച സാധനങ്ങള്‍ ഇവിടെ എത്തിക്കണം. അല്ലാതെ പൈസ എനിക്ക് വേണ്ട. ഈ രണ്ടര വര്‍ഷത്തെ ജീവിതത്തില്‍ 17000 രൂപ എനിക്ക് അവന്‍ തന്നിട്ടുണ്ട്. അല്ലാതെ ഒന്നുമില്ല.” അഞ്ജലി പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ