'അവന്‍ മുടിക്കു കുത്തിപ്പിടിച്ച് ഇടിക്കും, തിരിച്ച് ഞാനും ഇടിച്ചിട്ടുണ്ട്'; ലിവിംഗ് ടുഗെദറിന് താത്പര്യമില്ലായിരുന്നു: വെളിപ്പെടുത്തി അഞ്ജലി അമീര്‍

ലിവിംഗ് ടുഗദര്‍ പങ്കാളിയില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ അഞ്ജലി അമീര്‍ രംഗത്തു വന്നത്  വാര്‍ത്തയായിരുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അഞ്ജലി ഇക്കാര്യം വെളിപ്പെടുത്തിയത്. ബന്ധം പിരിഞ്ഞാല്‍ അയാള്‍ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നെന്നും ആത്മഹത്യയുടെ വക്കിലാണ് താനെന്നുമാണ് വീഡിയോയില്‍ അഞ്ജലി പറഞ്ഞത്. ഇപ്പോഴിതാ ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അഞ്ജലി. ജെബി ജംഗ്ഷനിലാണ് അഞ്ജലിയുടെ തുറന്നു പറച്ചില്‍.

“അവനെന്നെ മറക്കാന്‍ കഴിയില്ലായിരുന്നു. അവന്റെ കൂടെ ജീവിച്ചില്ലെങ്കില്‍ എന്നെയും കൊന്ന് അവനും ചാകും എന്നായിരുന്നു പറഞ്ഞത്, അതുമല്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നു പറഞ്ഞു. എനിക്ക് അവന്റെ കാരക്ടര്‍ ഇഷ്ടമല്ല. ഭയങ്കര പൊസസീവ് ആണ്. ഞാന്‍ ഏതെങ്കിലും വര്‍ക്കിനു പോകുകയാണെങ്കില്‍ അവിടെ ആരോടെങ്കിലും സംസാരിച്ചാല്‍ അവരെയും അടിച്ച് എന്നെ വലിച്ച് കൊണ്ടുപോരുക, എന്തെങ്കിലും വസ്ത്രം ധരിച്ചാല്‍ എന്നെ തല്ലുക, പബ്ലിക്കായി വഴക്കുപറയുക. ഇതൊക്കെയാണ് അയാള്‍ ചെയ്യുന്നത്. ഞാന്‍ ഇപ്പോള്‍ കോളജില്‍ പഠിക്കുന്നുണ്ട്.”

“രാവിലെ ഒമ്പത് മണിക്ക് കോളജില്‍ വിടാന്‍ വരുന്നയാള്‍ അടുത്തള്ള ഷോപ്പില്‍ കയറി ഇരുന്ന് എന്നെ പിന്തുടരും. ഞാന്‍ എവിടെ പോകുന്നുവെന്നും ആരോട് മിണ്ടുന്നുവെന്നും അറിയണം. ഒന്നര വര്‍ഷമായി അവന്‍ ഒരു ജോലിക്കും പോകുന്നില്ല. ഞാന്‍ മിണ്ടുന്നവരെയൊക്കെ ഭീഷണിപ്പെടുത്തുക, അവരെ തല്ലാന്‍ പോകുക. ഇത്രയും മാനസിക സമ്മര്‍ദ്ദമുള്ളപ്പോള്‍ അവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇതൊക്കെ സ്‌നേഹക്കൂടുതല്‍ കൊണ്ടാകും എന്ന സമാധാനത്തിലാണ് അവിടെ കഴിഞ്ഞിരുന്നത്.”

“ഞാനൊരു സ്വതന്ത്ര വ്യക്തിയാണ്. എനിക്ക് എന്റേതായ തീരുമാനങ്ങളുണ്ട്. ഒരു തടങ്കലില്‍ പാര്‍ക്കാന്‍ എനിക്ക് താത്പര്യമില്ല. കോയമ്പത്തൂര് ഞാന്‍ എന്റെ ഇഷ്ടത്തിനാണ് ജീവിച്ചിരുന്നത്. ഒരു പരിധി വരെ മറ്റുളളവരുടെ ഇഷ്ടത്തിന് ജീവിക്കാം. എന്നാല്‍ ശാരീരികമായി ദ്രോഹിച്ചാല്‍ എന്തുചെയ്യും. മുടിക്കു കുത്തിപ്പിടിച്ച് ഇടിക്കും. തിരിച്ച് ഞാനും ഇടിച്ചിട്ടുണ്ട്.”

“അവനുമായി ലിവിംഗ് ടുഗെദറിനു പോലും എനിക്ക് താത്പര്യമില്ലായിരുന്നു. പിന്നീട് അതിനോട് ഓക്കെയായി. ആദ്യമൊക്കെ വളരെ നല്ല രീതിയിലാണ് പെരുമാറിയത്. വഴക്കുണ്ടാകുമ്പോള്‍ ഇനി നല്ല രീതിയില്‍ പെരുമാറും എന്നുപറയും. പക്ഷേ അതൊക്കെ വെറുതെയായിരുന്നു. നേരത്തെ രാവിലെ എഴുന്നേറ്റ് ജിമ്മില്‍ പോകുന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍ മൂന്നാല് മാസമായി രാവിലെ എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. ഏഴ് മണിക്ക് ഉറങ്ങിപ്പോകുക, 11 മണിക്ക് എഴുന്നേല്‍ക്കുക. മാനസികരോഗികള്‍ക്കു കൊടുക്കുന്ന ഗുളികകള്‍ റൂമില്‍ കണ്ടല്ലോ അത് അവന്‍ നിനക്ക് കലക്കിത്തരുന്നുണ്ടോ എന്നു എന്റെ സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഈ അവസ്ഥയിലാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിപ്പോകുന്നത്. എന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.”

“5 ലക്ഷം രൂപ എങ്കിലും എനിക്ക് തരാനുണ്ട്. ഇപ്പോള്‍ ഞാന്‍ ഒരു വീടെടുത്തിട്ടുണ്ട്. അവന്റെ വീട്ടില്‍ ഞാന്‍ മേടിച്ച സാധനങ്ങള്‍ ഇവിടെ എത്തിക്കണം. അല്ലാതെ പൈസ എനിക്ക് വേണ്ട. ഈ രണ്ടര വര്‍ഷത്തെ ജീവിതത്തില്‍ 17000 രൂപ എനിക്ക് അവന്‍ തന്നിട്ടുണ്ട്. അല്ലാതെ ഒന്നുമില്ല.” അഞ്ജലി പറഞ്ഞു.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ