'അവന്‍ മുടിക്കു കുത്തിപ്പിടിച്ച് ഇടിക്കും, തിരിച്ച് ഞാനും ഇടിച്ചിട്ടുണ്ട്'; ലിവിംഗ് ടുഗെദറിന് താത്പര്യമില്ലായിരുന്നു: വെളിപ്പെടുത്തി അഞ്ജലി അമീര്‍

ലിവിംഗ് ടുഗദര്‍ പങ്കാളിയില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ അഞ്ജലി അമീര്‍ രംഗത്തു വന്നത്  വാര്‍ത്തയായിരുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അഞ്ജലി ഇക്കാര്യം വെളിപ്പെടുത്തിയത്. ബന്ധം പിരിഞ്ഞാല്‍ അയാള്‍ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നെന്നും ആത്മഹത്യയുടെ വക്കിലാണ് താനെന്നുമാണ് വീഡിയോയില്‍ അഞ്ജലി പറഞ്ഞത്. ഇപ്പോഴിതാ ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അഞ്ജലി. ജെബി ജംഗ്ഷനിലാണ് അഞ്ജലിയുടെ തുറന്നു പറച്ചില്‍.

“അവനെന്നെ മറക്കാന്‍ കഴിയില്ലായിരുന്നു. അവന്റെ കൂടെ ജീവിച്ചില്ലെങ്കില്‍ എന്നെയും കൊന്ന് അവനും ചാകും എന്നായിരുന്നു പറഞ്ഞത്, അതുമല്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നു പറഞ്ഞു. എനിക്ക് അവന്റെ കാരക്ടര്‍ ഇഷ്ടമല്ല. ഭയങ്കര പൊസസീവ് ആണ്. ഞാന്‍ ഏതെങ്കിലും വര്‍ക്കിനു പോകുകയാണെങ്കില്‍ അവിടെ ആരോടെങ്കിലും സംസാരിച്ചാല്‍ അവരെയും അടിച്ച് എന്നെ വലിച്ച് കൊണ്ടുപോരുക, എന്തെങ്കിലും വസ്ത്രം ധരിച്ചാല്‍ എന്നെ തല്ലുക, പബ്ലിക്കായി വഴക്കുപറയുക. ഇതൊക്കെയാണ് അയാള്‍ ചെയ്യുന്നത്. ഞാന്‍ ഇപ്പോള്‍ കോളജില്‍ പഠിക്കുന്നുണ്ട്.”

“രാവിലെ ഒമ്പത് മണിക്ക് കോളജില്‍ വിടാന്‍ വരുന്നയാള്‍ അടുത്തള്ള ഷോപ്പില്‍ കയറി ഇരുന്ന് എന്നെ പിന്തുടരും. ഞാന്‍ എവിടെ പോകുന്നുവെന്നും ആരോട് മിണ്ടുന്നുവെന്നും അറിയണം. ഒന്നര വര്‍ഷമായി അവന്‍ ഒരു ജോലിക്കും പോകുന്നില്ല. ഞാന്‍ മിണ്ടുന്നവരെയൊക്കെ ഭീഷണിപ്പെടുത്തുക, അവരെ തല്ലാന്‍ പോകുക. ഇത്രയും മാനസിക സമ്മര്‍ദ്ദമുള്ളപ്പോള്‍ അവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇതൊക്കെ സ്‌നേഹക്കൂടുതല്‍ കൊണ്ടാകും എന്ന സമാധാനത്തിലാണ് അവിടെ കഴിഞ്ഞിരുന്നത്.”

“ഞാനൊരു സ്വതന്ത്ര വ്യക്തിയാണ്. എനിക്ക് എന്റേതായ തീരുമാനങ്ങളുണ്ട്. ഒരു തടങ്കലില്‍ പാര്‍ക്കാന്‍ എനിക്ക് താത്പര്യമില്ല. കോയമ്പത്തൂര് ഞാന്‍ എന്റെ ഇഷ്ടത്തിനാണ് ജീവിച്ചിരുന്നത്. ഒരു പരിധി വരെ മറ്റുളളവരുടെ ഇഷ്ടത്തിന് ജീവിക്കാം. എന്നാല്‍ ശാരീരികമായി ദ്രോഹിച്ചാല്‍ എന്തുചെയ്യും. മുടിക്കു കുത്തിപ്പിടിച്ച് ഇടിക്കും. തിരിച്ച് ഞാനും ഇടിച്ചിട്ടുണ്ട്.”

“അവനുമായി ലിവിംഗ് ടുഗെദറിനു പോലും എനിക്ക് താത്പര്യമില്ലായിരുന്നു. പിന്നീട് അതിനോട് ഓക്കെയായി. ആദ്യമൊക്കെ വളരെ നല്ല രീതിയിലാണ് പെരുമാറിയത്. വഴക്കുണ്ടാകുമ്പോള്‍ ഇനി നല്ല രീതിയില്‍ പെരുമാറും എന്നുപറയും. പക്ഷേ അതൊക്കെ വെറുതെയായിരുന്നു. നേരത്തെ രാവിലെ എഴുന്നേറ്റ് ജിമ്മില്‍ പോകുന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍ മൂന്നാല് മാസമായി രാവിലെ എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. ഏഴ് മണിക്ക് ഉറങ്ങിപ്പോകുക, 11 മണിക്ക് എഴുന്നേല്‍ക്കുക. മാനസികരോഗികള്‍ക്കു കൊടുക്കുന്ന ഗുളികകള്‍ റൂമില്‍ കണ്ടല്ലോ അത് അവന്‍ നിനക്ക് കലക്കിത്തരുന്നുണ്ടോ എന്നു എന്റെ സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഈ അവസ്ഥയിലാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിപ്പോകുന്നത്. എന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.”

“5 ലക്ഷം രൂപ എങ്കിലും എനിക്ക് തരാനുണ്ട്. ഇപ്പോള്‍ ഞാന്‍ ഒരു വീടെടുത്തിട്ടുണ്ട്. അവന്റെ വീട്ടില്‍ ഞാന്‍ മേടിച്ച സാധനങ്ങള്‍ ഇവിടെ എത്തിക്കണം. അല്ലാതെ പൈസ എനിക്ക് വേണ്ട. ഈ രണ്ടര വര്‍ഷത്തെ ജീവിതത്തില്‍ 17000 രൂപ എനിക്ക് അവന്‍ തന്നിട്ടുണ്ട്. അല്ലാതെ ഒന്നുമില്ല.” അഞ്ജലി പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും