അന്ന് ഷൂട്ട് പോലും നിര്‍ത്തിവെച്ചു, മമിതയാണ് എന്നെ നോക്കിയത്.. ഞാന്‍ പിരീയഡ്‌സായി കിടക്കുന്നത് നാട്ടുകാര്‍ മൊത്തമറിയും: അനശ്വര

മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട യുനടിമാരാണ് അനശ്വര രാജനും മമിത ബൈജുവും. ‘സൂപ്പര്‍ ശരണ്യ’ എന്ന സിനിമയ്ക്ക് ശേഷം ‘പ്രണയ വിലാസം’ എന്ന ചിത്രത്തില്‍ ഇരുവരും വീണ്ടും ഒന്നിച്ചെത്തുകയാണ്. സിനിമയില്‍ എന്നതു പോലെ ജീവിതത്തിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

ആര്‍ത്തവ സമയത്തെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് ഇരുവരും ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ആണ്‍കുട്ടിയായി മാറിയാലുള്ള ഗുണത്തെ കുറിച്ചാണ് ഇരു താരങ്ങളും ഒരു അഭിമുഖത്തില്‍ സംസാരിച്ചത്. ആര്‍ത്തവ വേദന അറിയേണ്ടതെന്നാണ് ഒരു ഗുണമെന്നാണ് ഇരുവരും പറയയുന്നത്.

തനിക്ക് ആകെപ്പാടെ തോന്നിയത് പീരിയഡ്‌സിന്റെ വേദന അറിയേണ്ടെന്നതാണ്. പീരിയഡ്‌സായി വീട്ടില്‍ ചടച്ചിരിക്കുമ്പോള്‍ പിന്നെയും പെയ്ന്‍ വരും. ഒന്ന് പുറത്ത് പോയി വരുമ്പോള്‍ ആ ഒരു ഫേസങ്ങ് മാറിക്കിട്ടും എന്നാണ് മമിതയുടെ അഭിപ്രായം. ഇതിനോട് യോജിക്കുകയാണ് അനശ്വരയും.

പീരിയഡ്‌സിന്റെ സമയത്ത് പുറത്തിറങ്ങാന്‍ പോലും പറ്റാത്തവരില്‍ ഒരാളാണ് താന്‍. സൂപ്പര്‍ ശരണ്യയുടെ ഷൂട്ടിന്റെ സമയത്ത് മമിതയായിരുന്നു തന്നെ നോക്കിക്കൊണ്ടിരുന്നത്. അന്ന് ഷൂട്ട് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. കാരണം തനിക്ക് പറ്റുന്നില്ല.

ഗേള്‍സ് സ്‌കൂളില്‍ പഠിച്ച തന്നോട് ടീച്ചര്‍മാര്‍ ചോദിക്കാറുണ്ട് എല്ലാവര്‍ക്കും ഉണ്ടാവുന്ന വേദനയല്ലേയെന്ന്. ഗേള്‍സ് സ്‌കൂളിലെ ടീച്ചര്‍മാരാണ് പറയുന്നത്. അവര്‍ക്ക് അറിയുമോ എന്നറിയില്ല, എല്ലാവര്‍ക്കും വരുന്ന വേദന വ്യത്യസ്തമാണ്. തന്റെ ഫ്രണ്ടിന് അറിയുക പോലുമില്ല.

തനിക്ക് നേരെ തിരിച്ചാണ്. താന്‍ പിരീയഡ്‌സായി കിടക്കുന്നത് നാട്ടുകാര്‍ മൊത്തമറിയും എന്നാണ് അനശ്വര പറയുന്നത്. അതേസമയം, പ്രണയ വിലാസം ഫെബ്രുവരി 24ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. അര്‍ജുന്‍ അശോകന്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി