എന്റെ പീരിഡ്‌സ് ഡേറ്റ് അച്ഛനറിയാം, നാളെ നീ വേറെ വീട്ടില്‍ കയറി പോകേണ്ടതാണ് എന്നൊന്നും അവര്‍ പറഞ്ഞിട്ടില്ല: അനശ്വര

സാധാരാണ രക്ഷിതാക്കള്‍ അവരുടെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പല ഉപദേശങ്ങളും തന്റെ അച്ഛനും അമ്മയും നല്‍കിയിട്ടില്ലെന്ന് നടി അനശ്വര രാജന്‍. മറ്റൊരു വീട്ടില്‍ പോകണമെന്നോ വീട്ടുജോലി ചെയ്യണമെന്നോ അവര്‍ പറഞ്ഞിട്ടില്ല. സ്വന്തം കാലില്‍ നില്‍ക്കണമെന്ന് മാത്രമാണ് അന്നും ഇന്നും പറയുന്നത്. തന്റെ പിരീഡ്‌സ് ഡേറ്റ് മറന്നാലും അത് അച്ഛന് അറിയാം എന്നാണ് അനശ്വര പറയുന്നത്.

”സ്‌കൂളില്‍ പഠിക്കുന്ന സമയം മുതല്‍ അച്ഛന് ഞങ്ങളുടെ എല്ലാ കാര്യങ്ങളും നന്നായി അറിയാം. എന്റെ പീരിഡ്‌സ് ഡേറ്റ് പോലും അച്ഛന് അറിയാം. ഞാന്‍ പോലും ചിലപ്പോള്‍ മറക്കാറുണ്ട്. ആ സമയത്ത് വേദനയൊക്കെ വരുമ്പോള്‍ അടുത്ത കടയിലേക്ക് ഓടിപോയി പഴങ്ങള്‍ വാങ്ങിവന്ന് എന്നെ കൊണ്ട് കഴിപ്പിക്കും.”

”നമ്മള്‍ പെണ്‍കുട്ടികളാണ്, വേറെ വീട്ടില്‍ പോകേണ്ടവരാണ്, വീട്ടുജോലിയൊക്കെ എടുക്കണം എന്നൊന്നും അച്ഛനും അമ്മയും ഞങ്ങളോട് പറഞ്ഞിട്ടില്ല. സ്വന്തം കാലില്‍ നില്‍ക്കണമെന്ന് മാത്രമാണ് പറഞ്ഞ് തന്നിട്ടുള്ളത്. അങ്ങനെയാണ് ഞങ്ങളെ വളര്‍ത്തിയത്. അടുക്കളയില്‍ മാത്രമല്ല എല്ലാ ജോലിയും ഞാനും ചേച്ചിയും ഒരുമിച്ച് ചെയ്യാറുണ്ട്.”

”ക്ലീന്‍ ചെയ്യുന്നതായാലും പാചകമായാലും അമ്മയോടൊപ്പം അച്ഛനും ചെയ്യും. ഞങ്ങള്‍ അത് കണ്ടാണ് വളര്‍ന്നത്. നാളെ നീ വേറെ വീട്ടില്‍ കയറി പോകേണ്ടതാണ് എന്നൊന്നും അവര്‍ പറഞ്ഞിട്ടില്ല. പെണ്‍കുട്ടികളുള്ള വീട് ഐശ്വര്യമെന്ന് അച്ഛന്‍ പറയാറുണ്ട്. പെണ്‍കുട്ടികളെ പിടിച്ച് എന്തിനാണ് ദേവിയും ലക്ഷ്മിയും ആക്കുന്നതെന്ന് ഞാന്‍ അച്ഛനോട് ചോദിച്ചിട്ടുണ്ട്” എന്നാണ് അനശ്വര ാെരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം, രേഖാചിത്രം ആണ് അനശ്വരയുടെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം 40 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. ആസിഫ് അലി നായകനായ ചിത്രം ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം ചെയ്തത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ